07/05/2026
അണുവിട പിഴയ്ക്കാത്ത തിരിച്ചടി!
പാകിസ്താന് മാത്രമല്ല, ലോകത്തിനു മുഴുവൻ ഭാരതത്തിന്റെ സൈനിക കരുത്ത് എന്താണെന്ന് തെളിയിച്ച തിരിച്ചടി. ശത്രുക്കളുടെ സങ്കൽപ്പങ്ങൾക്കും അപ്പുറമായിരുന്നു 'ഓപ്പറേഷൻ സിന്ദൂർ'. ആ ചരിത്രപരമായ മറുപടിക്ക് ഇന്നേക്ക് ഒരു വർഷം തികയുന്നു.
അതിർത്തി കടന്നുവന്ന് നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചവർക്ക് ഭാരതം തക്കതായ മറുപടി നൽകുമെന്ന കാര്യത്തിൽ, രാഷ്ട്രീയ അന്ധത ബാധിച്ച ചില പ്രതിപക്ഷ നേതാക്കൾക്കൊഴികെ മറ്റാർക്കും സംശയമുണ്ടായിരുന്നില്ല. രാഷ്ട്രത്തിന്റെ ഭരണനേതൃത്വത്തോടും സൈനിക ശക്തിയോടും ഭാരത ജനത പുലർത്തിയ അചഞ്ചലമായ വിശ്വാസത്തിന്റെ പ്രതിഫലനമായിരുന്നു ഓപ്പറേഷൻ സിന്ദൂർ.
പാകിസ്താൻ എത്ര വളവും വെള്ളവും നൽകി വളർത്തിയാലും, ഇനി അത്രവേഗം തളിർക്കാത്ത വിധം ഭീകരതയുടെ വേരറുക്കുകയായിരുന്നു ഈ ദൗത്യത്തിന്റെ ലക്ഷ്യം.
ഭാരതത്തിനെതിരെ ആയുധമെടുക്കും മുൻപ് ഏത് ശത്രുവിനെയും രണ്ടുവട്ടം ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നായിരുന്നു ഈ സൈനിക നീക്കം.
വർഷങ്ങളായി ജമ്മു കാശ്മീരിലും ഭാരതത്തിന്റെ ഇതര ഭാഗങ്ങളിലും അശാന്തി പടർത്തിയ ഭീകരകേന്ദ്രങ്ങളുമായുള്ള എല്ലാ പഴയ കണക്കുകളും ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം തീർത്തു.
ഇതാണ് പുതിയ ഭാരതം!
ഭീകരതയെ വെറുമൊരു ആക്രമണമല്ല, മറിച്ച് ഒരു യുദ്ധമായി കണ്ട് ശത്രുവിന്റെ മണ്ണിൽപ്പോലും കയറി അടിക്കാൻ മടിക്കാത്ത ഇന്ത്യ. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കരുത്തുറ്റ നേതൃത്വത്തിന് കീഴിൽ ഭാരതം സുരക്ഷിതമാണ്.