Puthuppally Varthakal

Puthuppally Varthakal News from Puthuppally, Kottayam

08/02/2026

മൊബൈൽ റീചാർജ് സാധാരണക്കാരന്റെ പകൽക്കൊള്ള -

1️⃣ ഫോൺ വിളിക്കൽ ഒരു അടിസ്ഥാന ആവശ്യമല്ലേ?
അത് ലക്‌സറി സേവനമാക്കി മാറ്റിയത് ആരുടെ അനുമതിയോടെയാണ്?

2️⃣ ഇൻകമിംഗ് കോൾ ലഭിക്കാൻ പോലും പണം കൊടുക്കേണ്ട അവസ്ഥ
ലോകത്തിലെ ഏത് ജനാധിപത്യ രാജ്യത്തിലാണ് ഇത് സാധാരണമാകുന്നത്?

3️⃣ വയോധികർക്ക് ഡാറ്റ എന്തിന്?
ഫോൺ വിളിക്കാനും കോൾ സ്വീകരിക്കാനുമാത്രം ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് വയോധികരെ നിർബന്ധിച്ച് ഡാറ്റ വാങ്ങിപ്പിക്കുന്നത് നീതിയാണോ?

4️⃣ തൊഴിലാളി വർഗ്ഗത്തിന് ഇരട്ട അടിച്ചമർത്തൽ
കുറഞ്ഞ വരുമാനം + ഉയർന്ന റീചാർജ് = മാസാവസാനം ശൂന്യ പോക്കറ്റ്.

5️⃣ 28 ദിവസത്തെ പ്ലാൻ – എന്തുകൊണ്ട് 30 ദിവസമല്ല?
വർഷത്തിൽ 12 മാസമല്ല, 13 റീചാർജ് ചെയ്യേണ്ട തന്ത്രമല്ലേ ഇത്?

6️⃣ ഡിജിറ്റൽ സേവനങ്ങൾ സർക്കാർ നിർബന്ധമാക്കുന്നു
പക്ഷേ, അതിന് ആവശ്യമായ അടിസ്ഥാന സൗകര്യം വിലക്കയറ്റത്തിൽ മുങ്ങുന്നു.

7️⃣ ഓൺലൈൻ വിദ്യാഭ്യാസം നിർബന്ധം
പക്ഷേ, കുട്ടികളുടെ പഠനത്തിന് ആവശ്യമായ ഇന്റർനെറ്റ് പാവപ്പെട്ടവർക്കു സ്വപ്നം.

8️⃣ റേഷൻ, പെൻഷൻ, ബാങ്ക് OTP
എല്ലാം മൊബൈലിൽ; പക്ഷേ മൊബൈൽ നിലനിർത്താൻ പണമില്ലെങ്കിൽ എന്ത് ചെയ്യും?

9️⃣ റീചാർജ് കാലാവധി തീർന്നാൽ നമ്പർ നഷ്ടമാകുന്ന ഭയം
വർഷങ്ങളായി ഉപയോഗിക്കുന്ന നമ്പർ പോലും സുരക്ഷിതമല്ല.

🔟 ടെലികോം കമ്പനികൾക്ക് നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം
നിരക്ക് കൂട്ടുമ്പോൾ ചോദിക്കാൻ ആരുമില്ലേ?

1️⃣1️⃣ TRAI ജനങ്ങളുടെ പക്ഷത്താണോ, കമ്പനികളുടെ പക്ഷത്താണോ?
ഈ ചോദ്യം ഇനി ഒഴിവാക്കാനാകില്ല.

1️⃣2️⃣ BSNL ഉദ്ദേശപൂർവ്വം തളർത്തപ്പെടുന്നില്ലേ?
കുറഞ്ഞ നിരക്കുള്ള പൊതുമേഖല ശക്തമായാൽ സ്വകാര്യ കുത്തക തകരും.

1️⃣3️⃣ ഗ്രാമീണ ഇന്ത്യ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നു
നെറ്റ് വേഗം കുറവ്, പക്ഷേ പണം നഗരവാസിയുടേതുപോലെ തന്നെ.

1️⃣4️⃣ ഒരു സിം കാർഡ് നിലനിർത്തുന്നത് തന്നെ ഭാരമാകുന്നു
രണ്ട് സിം ഉപയോഗിക്കുന്നവർക്ക് സ്ഥിതി ഇരട്ടമായി.

1️⃣5️⃣ ഡാറ്റ ഉപയോഗിക്കാത്തവർക്ക് പ്രത്യേക പ്ലാൻ വേണം
‘വോയ്സ് ഓൺലി’ പ്ലാൻ തിരിച്ചുകൊണ്ടുവരണം.

1️⃣6️⃣ മൊബൈൽ ഇന്ന് ജീവിക്കാനുള്ള രേഖയാണ്
ആധാർ, ബാങ്ക്, ജോലി – എല്ലാം ഇതിൽ ബന്ധിപ്പിച്ചിട്ട് വില കൂട്ടുന്നത് അനീതിയാണ്.

1️⃣7️⃣ കോർപ്പറേറ്റ് ലാഭം vs ജനജീവിതം
ലാഭം മാത്രം ലക്ഷ്യമിടുമ്പോൾ സാധാരണക്കാരൻ മറക്കപ്പെടുന്നു.

1️⃣8️⃣ ഡിജിറ്റൽ ഇന്ത്യ ജനവിരുദ്ധമാകരുത്
ഡിജിറ്റൽ സൗകര്യം ദാരിദ്ര്യത്തിനുള്ള ശിക്ഷയാകരുത്.

1️⃣9️⃣ കുറഞ്ഞ നിരക്കുള്ള ‘ലൈഫ്‌ലൈൻ പ്ലാൻ’ നിർബന്ധമാക്കണം
എല്ലാ നെറ്റ്‌വർക്കിലും മിനിമം റീചാർജ് സർക്കാർ നിശ്ചയിക്കണം.

2️⃣0️⃣ ഇത് രാഷ്ട്രീയം അല്ല, ജീവിത പ്രശ്നമാണ്
ഇന്ന് ശബ്ദമുയർത്തിയില്ലെങ്കിൽ നാളെ ഇതിലും വലിയ കൊള്ള വരും.

കേരളത്തിന് ലഭിച്ച മൂന്ന് പ്രതിവാര അമൃത് ഭാരത് എക്‌സ്പ്രസുകളുടെ സമയ ക്രമം നിശ്ചയിച്ചുകേരളത്തിലെ സമയക്രമം ചുവടെ:നാഗര്‍കോവി...
24/01/2026

കേരളത്തിന് ലഭിച്ച മൂന്ന് പ്രതിവാര അമൃത് ഭാരത് എക്‌സ്പ്രസുകളുടെ സമയ ക്രമം നിശ്ചയിച്ചു
കേരളത്തിലെ സമയക്രമം ചുവടെ:

നാഗര്‍കോവില്‍ -മംഗളൂരു അമൃത് ഭാരത്:
(സ്റ്റേഷന്‍, എത്തിച്ചേരല്‍, പുറപ്പെടല്‍ സമയക്രമത്തില്‍)
തിരുവനന്തപുരം- (ഉച്ച) 1.10, 1.15
വര്‍ക്കല- 1 .44, 1 45
കൊല്ലം- 2.15, 2.18
കരുനാഗപ്പള്ളി- 2.43, 2.44
കായംകുളം-3.02, 3.04
മാവേലിക്കര- 3.13, 3.14
ചെങ്ങന്നൂര്‍ -3.25, 3.27
തിരുവല്ല- 3.36, 3.37
ചങ്ങനാശ്ശേരി- 3.45, 3.46
*കോട്ടയം- 4.07, 4.10*
എറണാകുളം ടൗണ്‍- 6.00 , 6.05
ആലുവ- 6.43, 6.45
തൃശൂര്‍ -8.17, 8.20
ഷൊര്‍ണൂര്‍- 9.10, 9.15
തിരൂര്‍- 9.53, 9.55
കോഴിക്കോട്- 10.30 , 10.40
തലശ്ശേരി- 12.20, 12.22
കണ്ണൂര്‍- 12.47, 12.50
കാസര്‍കോട്- 1.55 1.5 7

മംഗളൂരു-നാഗര്‍കോവില്‍ അമൃത് ഭാരത്
കാസര്‍കോട്- രാവിലെ 8.37, 8.3 9
കണ്ണൂര്‍- 9.30, 9.33
തലശ്ശേരി- 9.50, 9.52
കോഴിക്കോട്- 10.37, 10.40
തിരൂര്‍- 11.12 , 11.14
ഷൊര്‍ണൂര്‍- 12.25, 12.30
തൃശൂര്‍- 1.10, 1.13
ആലുവ- 2.03, 2.05
എറണാകുളം ടൗണ്‍ -2.27, 2.32
*കോട്ടയം- 3.42, 3.45*
ചങ്ങനാശ്ശേരി- 4.00, 4.02
തിരുവല്ല- 4.14, 4.12
ചെങ്ങന്നൂര്‍- 4.22, 4.24
മാവേലിക്കര- 4.35, 4.36
കായംകുളം- 4.46, 4.48
കരുനാഗപ്പള്ളി- 5.03,5.04
കൊല്ലം- 5.55, 5.58
വര്‍ക്കല 6.28, 6.29
തിരുവനന്തപുരം- 7.25, 7.30

ചാര്‍ലപ്പള്ളി-തിരുവനന്തപുരം അമൃത് ഭാരത്
പാലക്കാട് -രാവിലെ 7.25, 7.30
തൃശൂര്‍- 9.02, 9.05
ആലുവ- 9.55, 9.5 7
എറണാകുളം ടൗണ്‍- 10.17, 10.22
*കോട്ടയം- 11.12 , 11.16*
ചങ്ങനാശ്ശേരി- 11.31,1.32
തിരുവല്ല- 11.41, 11. 42
ചെങ്ങന്നൂര്‍- 11.52, 11.54
മാവേലിക്കര-12.05, 12.06
കായംകുളം- 12.15, 12.17
കരുനാഗപ്പള്ളി- 12.31, 12.32
കൊല്ലം -12.55, 12.58
വര്‍ക്കല- 1.13 1.14
തിരുവനന്തപുരം -ചാര്‍ലപ്പള്ളി അമൃത് ഭാരത്
വര്‍ക്കല- വൈകിട്ട് 5.58, 5.59
കൊല്ലം -6.20, 6.23
കരുനാഗപ്പള്ളി- 6.46,6.47
കായംകുളം- 7.01, 7.0 3
മാവേലിക്കര- 5.17, 5.18
ചെങ്ങന്നൂര്‍- 7.29, 7.31
തിരുവല്ല- 7.40 ,7.41
ചങ്ങനാശ്ശേരി- 7.49, 7.50
കോട്ടയം -8.15 , 8.18
എറണാകുളം ടൗണ്‍- 9.40, 9.45
ആലുവ- 10.05 ,10.07
തൃശൂര്‍- 10.47, 10.50
പാലക്കാട്-12.55, 01.00

പാറാട്ട് ആശുപത്രിയിൽ അസ്ഥിരോഗ ശസ്ത്രക്രിയ ക്യാമ്പ് പുതുപ്പള്ളി : പാറാട്ട് മാർ ഇവാനിയോസ് ആശുപത്രിയിൽ ജനുവരി 9 വെള്ളിയാഴ്ച...
08/01/2026

പാറാട്ട് ആശുപത്രിയിൽ അസ്ഥിരോഗ ശസ്ത്രക്രിയ ക്യാമ്പ്

പുതുപ്പള്ളി : പാറാട്ട് മാർ ഇവാനിയോസ് ആശുപത്രിയിൽ ജനുവരി 9 വെള്ളിയാഴ്ച സൗജന്യ അസ്ഥിരോഗ നിർണയ ശസ്ത്രക്രിയ ക്യാമ്പ് നടത്തപ്പെടുന്നതാണ് (രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ. )ക്യാമ്പിന് പങ്കെടുക്കുന്ന എല്ലാവർക്കും BMD ടെസ്റ്റ് സൗജന്യമായി നടത്തപ്പെടുന്നു.

കൺസൾട്ടിംഗ് ഫീസ് തികച്ചും സൗജന്യമായിരിക്കും .ലാബ് ടെസ്റ്റുകൾക്കും, എക്സ്-റേ ടെസ്റ്റുകൾക്കും 50% നിരക്ക് മാത്രമേ ഈടാക്കുന്നു .ഡോക്ടർ രാജന്റെയും ,ഡോക്ടർ ആൽബിന്റെയും നേതൃത്വത്തിലാണ് ഓർത്തോപീഡിക് ക്യാമ്പ് നടത്തപ്പെടുന്നത്. തിരഞ്ഞെടുക്കപ്പെട്ട രോഗികൾക്ക് അസ്ഥി മാറ്റ ശസ്ത്രക്രിയയും ,താക്കോൽ ദ്വാര ശസ്ത്രക്രിയയും കുറഞ്ഞ നിരക്കിൽ ചെയ്തു കൊടുക്കുന്നതാണ്.
Booking no : 0481 2352873, 8078919514

ഒരു പ്രായം കഴിഞ്ഞാൽ പ്രത്യേകിച്ച് സ്ത്രീകളിൽ ആർത്തവ വിരാമത്തിന് ശേഷം എല്ലുകളുടെ ബലം കുറയുന്നത് സർവ്വസാധാരണമാണ്.

കാൽസ്യം തുടങ്ങി എല്ലുകളിലെ മിനറൽസിന്റെ അളവിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിനു കാരണം.

ലളിതവും വേദനരഹിതവുമായ ഒരു പരിശോധന വഴി എല്ലിൽ കുറവുള്ള മിനറൽസ് ന്റെ കുറവ് കണ്ടെത്തി ആവശ്യമായ മരുന്നുകൾ കഴിച്ചാൽ ഈ പ്രശ്നത്തിന് പരിഹരമാകും.

നാളെ പുതുപ്പള്ളി പാറേട്ടു ആശുപത്രിയിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുത്തു BMD ടെസ്റ്റ്‌ നടത്താൻ സൗകര്യം ഉണ്ടായിരിക്കും.

ആദരാഞ്ജലികൾ . ...🌹
08/01/2026

ആദരാഞ്ജലികൾ . ...🌹

മാധവ് ഗാഡ്ഗിൽ അന്തരിച്ചു.

മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ(83} അന്തരിച്ചു. പൂനെയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.

ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നൽകിയ ശാസ്ത്രജ്ഞനാണ് മാധവ് ​ഗാഡ്​ഗിൽ. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

സംസ്കാരം വൈകിട്ട് നാലുമണിക്ക് പൂനയിലെ വൈകുണ്ഠ ശ്മശാനത്തിൽ നടക്കും.

പരിസ്ഥിതി, ഇന്ത്യയുടെ സാമൂഹിക -രാഷ്ട്രീയ അജണ്ടകളിലേക്ക് കൊണ്ടുവരുന്നതിൽ മാധവ് ​ഗാഡ്​ഗിൽ നിർണായക പങ്കുവഹിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ നിർണായക സ്വാധീനം ചെലുത്തി.

അവ​ഗണിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരികയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. മാധവ് ​ഗാഡ്​ഗിലിൻ്റെ നിലപാടുകൾ എത്രത്തോളം ശരിയാണെന്ന് പിന്നീട് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിദേശത്തെ ഹാർവാഡ് സർവ്വകലാശാലയിൽ പഠിച്ചതിന് ശേഷം ഇന്ത്യയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ 30 വർഷത്തോളം ജോലി ചെയ്തു. പശ്ചിമ ഘട്ട സംരക്ഷണ പഠനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക കൗൺസിലിൽ അം​ഗമായിരുന്നു. പശ്ചിമ ഘട്ട സംരക്ഷണ പഠനങ്ങൾ വലിയ രീതിയിൽ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

കുവൈത്ത് ആരോഗ്യ മന്ത്രാലയം (MOH) നഴ്‌സുമാർക്കായി നേരിട്ടുള്ള ഓൺലൈൻ റിക്രൂട്ട്മെന്റ് ആരംഭിച്ചിരിക്കുന്നു100% സൗജന്യ റിക്ര...
08/01/2026

കുവൈത്ത് ആരോഗ്യ മന്ത്രാലയം (MOH) നഴ്‌സുമാർക്കായി നേരിട്ടുള്ള ഓൺലൈൻ റിക്രൂട്ട്മെന്റ് ആരംഭിച്ചിരിക്കുന്നു

100% സൗജന്യ റിക്രൂട്ട്മെന്‍റാണ്. നഴ്സുമാര്‍ക്ക് നേരിട്ട് MOH ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്

വിവിധ രാജ്യങ്ങളിലെ യോഗ്യതയുള്ള നഴ്‌സുമാർക്ക് അപേക്ഷിക്കാം.

Apply directly through the official MOH Kuwait portal:

https://techaff.moh.gov.kw/JobOnline/login

04/01/2026

31/12/2025

കോട്ടയം കാർണിവൽ
2025 -26 ❤‍🔥🔥

കോട്ടയത്ത് 50 അടി ഉയരത്തിൽ കൂറ്റൻ പാപ്പാഞ്ഞി പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്നു... ✨🎅

ആവേശം വാനോളമുയർത്തി പുതുവർഷത്തെ വരവേൽക്കാൻ അക്ഷരനഗരി ഒരുങ്ങിക്കഴിഞ്ഞു.

ഇത്തവണ കോട്ടയത്തെ തന്നെ ഏറ്റവും വലിയ പുതുവത്സര ആഘോഷത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത് വടവാതൂർ ആണ്.

ആഘോഷങ്ങളുടെ പ്രധാന ആകർഷണമായ 50 അടി ഉയരമുള്ള കൂറ്റൻ പാപ്പാഞ്ഞിയുടെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞു.

വടവാതൂർ മീനന്തറയാറിൻ്റെ വശ്യമനോഹരമായ തീരത്ത് ഏവരുടെയും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയായി മാറുന്നത് 50 അടി ഉയരമുള്ള പാപ്പാഞ്ഞിയാണ്.

കോട്ടയം ജില്ലയിൽ തന്നെ ഇത്രയധികം ഉയരമുള്ള ഒരു പാപ്പാഞ്ഞിയെ ഒരുക്കുന്നത് ഇതാദ്യമായാണ്.

വെറും ആറേഴ് ദിവസങ്ങൾ കൊണ്ട് നാട്ടുകാരും വടവാതൂരിലെ ചെറുപ്പക്കാരും ചേർന്നാണ് ഈ അത്ഭുതം സൃഷ്ടിച്ചെടുത്തത്.

ഡിസംബർ 31 അർദ്ധരാത്രി 12 മണിയോടെ ഈ ഭീമൻ രൂപം അഗ്നിക്കിരയാക്കുന്നതോടെ വടവാതൂരിന്റെ ആകാശം വർണ്ണവിസ്മയങ്ങളാൽ നിറയും.

പ്രാദേശികമായി തുടങ്ങിയ ഒരു ചെറിയ ആഘോഷം ഇന്ന് പതിനായിരക്കണക്കിന് ആളുകൾ ഒഴുകിയെത്തുന്ന വൻ നഗരോത്സവമായി മാറിയിരിക്കുകയാണ്.

2018 മുതലാണ് വടവാതൂരിൽ ഇത്തരത്തിൽ വിപുലമായ രീതിയിൽ പുതുവർഷാഘോഷങ്ങൾ സംഘടിപ്പിച്ചു തുടങ്ങിയത്.

പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് പുറമെ, നാടൻ പാട്ടുകൾ, മെഗാ സ്റ്റേജ് ഷോകൾ, കുട്ടികളുടെ കലാപരിപാടികൾ,ആകാശ വർണ്ണ വിസ്മയങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന കലാവിരുന്നുകളാണ് ഇത്തവണയും കാത്തിരിക്കുന്നത്.

അങ്ങനെ 2026-നെ വരവേൽക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി...

ഇത്തവണത്തെ ആഘോഷങ്ങളുടെ മാറ്റുകൂട്ടുന്നത് മുഖ്യ സ്പോൺസറായ ഓക്സിജൻ ഡിജിറ്റൽ എക്സ്പെർട്ടിന്റെ (Oxygen Digital Expert) സാന്നിധ്യമാണ്.

പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി നിരവധി സർപ്രൈസ് സമ്മാനങ്ങളാണ് ഓക്സിജൻ ഒരുക്കിയിരിക്കുന്നത്.

കൂപ്പൺ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് വിലപിടിപ്പുള്ള ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളും മറ്റും സമ്മാനമായി ലഭിക്കും.

ക്വാളിറ്റി ഫർണിച്ചർ നൽകുന്ന 25000 രൂപയുടെ സമ്മാനവും പുതുവത്സര ആഘോഷത്തിലേക്ക് ജനങ്ങളെ ആകർഷിക്കുന്നു.

“നാടിന്റെ കൂട്ടായ്മയും സ്പോൺസർമാർ നൽകുന്ന വലിയ പിന്തുണയുമാണ് ഇത്രയും ഗംഭീരമായി ഈ പരിപാടി നടത്താൻ സഹായിക്കുന്നത്”... മുൻ വിജയപുരം പഞ്ചായത്ത് പ്രസിഡൻ്റും നിലവിലെ വാർഡ് മെമ്പറും ആയ ശ്രീ സോമൻ കുട്ടി വ്യക്തമാക്കുന്നു.

മണർകാട് പോലീസും വോളണ്ടിയർമാരും കൈകോർക്കുന്ന സുരക്ഷാ വലയം 👇

തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പുതുവർഷാഘോഷമായതിനാൽ ഇത്തവണ ജനപ്രതിനിധികളും നാട്ടുകാരും വലിയ ആവേശത്തിലാണ്.

വൻ ജനത്തിരക്ക് കണക്കിലെടുത്ത് സുരക്ഷാ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

മണർകാട് പോലീസ് സ്റ്റേഷന്റെ പൂർണ്ണ പിന്തുണയോടെ നൂറിലധികം വോളണ്ടിയർമാർ ആഘോഷ നഗരിയിൽ സേവനമനുഷ്ഠിക്കും.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാവർക്കും സുരക്ഷിതമായി ആഘോഷങ്ങളിൽ പങ്കുചേരാനുള്ള സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്.

ആദരാജ്ഞലികൾ .....
20/12/2025

ആദരാജ്ഞലികൾ .....

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു. അസുഖബാധിതനായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കണ്ണൂർ സ്വദേശിയായ ശ്രീനിവാസൻ കൊച്ചി ഉദയംപേരൂരിലാണ് താമസം.

ആദരാഞ്ജലികൾ ........

18/12/2025
പുതുപ്പള്ളി സ്വദേശിയുടെ തിരക്കഥ മോഷ്ടിച്ച കേസ്- മേജർ രവി 30 ലക്ഷം നഷ്ടപരിഹാരം നൽകണം.മോഹൻലാലിനെ നായകനാക്കി 2012-ൽ പുറത്തി...
17/12/2025

പുതുപ്പള്ളി സ്വദേശിയുടെ തിരക്കഥ മോഷ്ടിച്ച കേസ്- മേജർ രവി 30 ലക്ഷം നഷ്ടപരിഹാരം നൽകണം.
മോഹൻലാലിനെ നായകനാക്കി 2012-ൽ പുറത്തിറങ്ങിയ 'കർമ്മയോദ്ധ' എന്ന സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ മേജർ രവിക്ക് കനത്ത തിരിച്ചടി. ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന പരാതിയിൽ കോട്ടയം കൊമേഴ്സ്യൽ കോടതിയുടേതാണ് സുപ്രധാന വിധി. തിരക്കഥ മേജർ രവിയുടേതല്ലെന്നും മറിച്ച് പരാതിക്കാരനായ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റജി മാത്യുവിന്റേതാണെന്നും കണ്ടെത്തിയ കോടതി, പകർപ്പവകാശ ലംഘനത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരമായി റജി മാത്യുവിന് നൽകാൻ ഉത്തരവിട്ടു.

വിധിയോടെ സിനിമയുടെ പകർപ്പവകാശം ഇനി പൂർണ്ണമായും റജി മാത്യുവിനായിരിക്കും. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ സിനിമ ഒരിടത്തും പ്രദർശിപ്പിക്കാൻ പാടില്ലെന്നും ഉത്തരവിലുണ്ട്. കൂടാതെ, മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നതുൾപ്പെടെയുള്ള എല്ലാ അവകാശങ്ങളും ഇനി റജി മാത്യുവിന് മാത്രമായിരിക്കും. 12 വർഷം നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്കൊടുവിലാണ് റജി മാത്യുവിന് അനുകൂലമായ വിധി വന്നിരിക്കുന്നത്.
സാധാരണയുള്ള പട്ടാള സിനിമകൾക്ക് അപ്പുറം ഒരു സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം ചെയ്യാൻ മേജർ രവി ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ തിരക്കഥ എഴുതി നൽകിയതെന്ന് റജി മാത്യു പറയുന്നു. ഇന്ത്യയിൽ നിന്ന് കാണാതാകുന്ന പെൺകുട്ടികളെക്കുറിച്ചുള്ള ഒരു ഇംഗ്ലീഷ് ലേഖനത്തെ ആസ്പദമാക്കിയായിരുന്നു കഥ. എന്നാൽ പിന്നീട് തന്നെ അറിയിക്കാതെയും, അർഹമായ അംഗീകാരം നൽകാതെയും മേജർ രവി സിനിമ നിർമ്മിക്കുകയായിരുന്നുവെന്നാണ് പരാതി.

ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഉപേക്ഷിച്ച കടലാസുകൾ പെറുക്കിയെടുത്ത് റജി മാത്യു കള്ളക്കേസ് നൽകുകയാണെന്നായിരുന്നു മേജർ രവിയുടെ വാദം. എന്നാൽ കൃത്യമായ തെളിവുകൾ പരിശോധിച്ച കോടതി ഈ വാദം തള്ളിക്കളയുകയും റജി മാത്യുവിന്റെ വാദങ്ങൾ ശരിയാണെന്ന് വിധിക്കുകയുമായിരുന്നു. വിധിക്കെതിരെ മേജർരവി അപ്പീൽ പോകാനുള്ള സാധ്യതയുണ്ട്.

നാളെ (16.12.25 ചൊവ്വ) മുതൽ ആറാട്ടുചിറ ചെറിയ കലുങ്ക് പൊളിച്ചു പുതിയ കലുങ്ക് നിർമാണം ആരംഭിക്കുകയാണ്. നാളെ മുതൽ പണി പൂർത്തി...
15/12/2025

നാളെ (16.12.25 ചൊവ്വ) മുതൽ ആറാട്ടുചിറ ചെറിയ കലുങ്ക് പൊളിച്ചു പുതിയ കലുങ്ക് നിർമാണം ആരംഭിക്കുകയാണ്. നാളെ മുതൽ പണി പൂർത്തിയാവുന്നതു വരെ ആറാട്ടുചിറ കലുങ്ക് വഴി വാഹന ഗതാഗതം അധികൃതർ നിരോധിച്ചിട്ടുണ്ട്.

ഇന്നത്തെ പത്രത്തിൽ ഇതു സംബന്ധിച്ച് വന്ന അറിയിപ്പും ഇതോടൊപ്പം ചേർക്കുന്നു.

08/12/2025

True stories and true incidents

Address

Kottayam

Website

Alerts

Be the first to know and let us send you an email when Puthuppally Varthakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share