01/09/2026
ഓണം കഴിഞ്ഞിട്ടും നെല്ലിന്റെ തുക കിട്ടാതെ കർഷകർ ദുരിതത്തിൽ. ജില്ലയിൽ 127.52 കോടി രൂപയാണ് ഇനി നൽകാനുള്ളത്. 15,474 പിആർഎസുകളിലാണ് ഇത്രയും തുക നൽകാനുള്ളത്.
ജില്ലയിൽ രണ്ടാംവിളയിൽ 58,180 പിആർഎസുകളാണ് ആകെ അംഗീകരിച്ചത്. ഇതുപ്രകാരം 491 കോടി രൂപയാണ് ജില്ലയിലെ കർഷകർക്ക് നൽകേണ്ടിയിരുന്നത്. ഇതിൽ 42,706 പിആർഎസുകളായി 363.52 കോടി രൂപ മാസങ്ങളുടെ ഇടവേളകളിൽ നൽകി. ആദ്യം അത്തത്തിനുമുമ്പ് മുഴുവൻ തുകയും നൽകുമെന്നാണ് സർക്കാർ പറഞ്ഞത്.
അതിന് സാധിച്ചില്ല. കർഷകർ പ്രതിഷേധിച്ചതോടെ ഓണത്തിന് നൽകുമെന്നായി. ഇതോടെ കുറച്ച് തുക അനുവദിച്ചു. എന്നാൽ, ബാങ്കുകളിലെ സാങ്കേതിക തടസ്സങ്ങളും ഭരണപരമായ കാലതാമസവുംമൂലം തിങ്കളാഴ്ചയും തുക കർഷകരുടെ അക്കൗണ്ടുകളിൽ എത്തിക്കാനായില്ല.
സഹകരണ ബാങ്കുകൾ വഴി പണം നൽകുവാനുള്ള LDF സർക്കാർ തീരുമാനം ഈ സർക്കാർ വന്ന ഉടനെ റദ്ദാക്കി. UDF സർക്കാരിന്റെ ദുരഭിമാനമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം
തിരുവോണത്തിന് തൊട്ടുമുമ്പ് പണം ലഭിക്കുമെന്ന് കരുതിയ കർഷക കുടുംബങ്ങളുടെ ഓണം ഇതോടെ കണ്ണീരിലായി. ഒന്നാം വിളയിറക്കാനും ഓണാഘോഷങ്ങൾക്കുമായി കടംവാങ്ങിയ പണം തിരിച്ചടയ്ക്കാൻ കഴിയാത്ത സ്ഥിതിയിലാണ് കർഷകർ.