Thidanad TOWN

Thidanad TOWN തിടനാട് ടൗൺ അതൊരു ഒരു സംഭവമാണ്. പറഞ്ഞ? church

25/01/2024

പ്രവാസികളെ ഇതിലെ ഇതിലെ...

UAE വിട്ട് കേരളത്തില്‍ സ്ഥിരതാമസം ആകുന്നതിനു മുന്നേ എന്തൊക്കെയാണ് നമ്മൾ നാട്ടില്‍ മുൻകൂട്ടി ചെയ്തു വയ്ക്കേണ്ട കാര്യങ്ങള്‍? (പ്രത്യേകിച്ച് സാമ്പത്തികമായി)

ഞാൻ കേരളത്തിൽ സ്ഥിര താമസമാക്കി രണ്ട് വർഷം കഴിഞ്ഞു. ഗൾഫ് മേഖലയിലെ മലയാളിയുടെ friendship, അല്ലെങ്കിൽ ഇന്ത്യൻ സാംസ്‌കാരികത, ആഘോഷങ്ങൾ അതൊന്നും ഇവടെ സ്വപ്നം കാണരുത്.

വന്ന ഉടനെ ഒരു SUV വാങ്ങുക അവനവന്റെ കൊക്കിൽ ഒതുങ്ങുന്നത്.. വണ്ടി സൗകര്യം ഇല്യാതെ കാര്യങ്ങൾ നടക്കില്യ. മുൻകൂട്ടി ചെയ്യരുത്, ഇവടെ വന്ന ശേഷമേ എല്ലാം ചെയ്യാവൂ. യാഥാർഥ്യം അപ്പോഴാണ് മനസിലാക്കുക.

ഇലക്ട്രിക് വാഹനങ്ങൾ എടുക്കരുത് നമ്മുടെ നാട് അതിന് (infrastructure) തയ്യാറാവാൻ ഇനിയും 10 വർഷം എടുക്കും മാത്രമല്ല നഷ്ടങ്ങൾ കൂടുതൽ ആണ് എന്നനുഭവിച്ച ശേഷം അറിഞ്ഞാൽ മതി എങ്കിൽ വാങ്ങാവുന്നതാണ്.

മിനിമം 25,000₹ എങ്കിലും ഒരു മാസം ചിലവിനുള്ള വക ഉണ്ടാകണം ഇത് കേരളമാണ്.

ഞാൻ എറണാകുളം പോകുന്നത് 2500₹ പെട്രോൾ അടിച്ചാണ്. 300 രൂപ രണ്ട് ടോൾകൾ വേറെയും. വെറും 110 രൂപയ്ക്കു പോയിവരാം ട്രെയിൻ ഓപ്ഷൻ ആയിട്ടുണ്ട്.

ഗൾഫിലത് പോലെ പോലീസ് സംരക്ഷണം ഇൻഷുറൻസ് claim ഇതൊന്നും നടക്കില്യ എന്ന്‌ വഴിയേ പഠിച്ചോളും.

റോഡിൽ തെറി കേട്ടാൽ ചിരിക്കാൻ പഠിക്കണം അല്ലെങ്കിൽ നമ്മളും ഇടിച്ചു കേറി പറയണം അതാണ്‌ ഇന്നത്തെ മലയാളി സംസ്കാരം കയൂക്കുള്ളവൻ കാര്യകാരൻ. എളിമ എന്നൊരു സംസ്കാരം ഇവിടെയില്ല്യ. അപൂർവമായി കാണുന്ന സംസ്കാരം ഉള്ളവരെ വിട്ടുകളയരുത് സുഹൃത്ത് ആക്കാം.

ഒരു ബന്ധവും ഇല്യാതെ അപകടം കണ്ടു നിന്നവർ നിങ്ങളോട് ആക്രോശിക്കും. കാശുള്ള നിങ്ങൾ തെറ്റുകാരൻ എന്നതാണ് ഇവടെ കണക്ക്. നിങ്ങൾ വഴങ്ങിയില്ലെങ്കിൽ വിലയുള്ള വണ്ടി നശിപ്പിക്കും.

പ്രബുദ്ധത കൊടി കുത്തി വാഴുന്ന ദൈവത്തിന്റെ സ്വന്തം നാട്. അസൂയ കൂമ്പാരമാണ് എന്ന്‌ തെളിയിക്കും മലയാളി.

ഇടിച്ചവർ സ്വയം തെറ്റ് മനസ്സിലാക്കി കാശ് തരാൻ തയ്യാർ ആയാലും പ്രബുദ്ധർ അത് അനുവദിക്കില്യ.

രാഷ്ട്രീയം അരുത്, മരണം വരെ സംഭവിക്കാം. നിഷ്പക്ഷൻ ആയി അവനവന്റെ കാര്യങ്ങൾ നോക്കി ജീവിക്കുക.. അല്ലെങ്കിൽ നിങ്ങൾ ഗുണ്ടയാവണം എങ്കിൽ എല്ലാം ഓക്കേ.

ഇൻഷുറൻസ്, medical, പാർട്ണർഷിപ് അങ്ങനെ ലോകത്തുള്ള എല്ലാ പറ്റിപ്പു കാരും നിങ്ങളെ വട്ടമിട്ട് പറക്കും. സർ എന്ന്‌ വിളിക്കും മുതലാളി എന്ന്‌ വിളിക്കും നിങ്ങളെ വാഴ്ത്തും നിങ്ങൾ ഒരു പ്രാവശ്യം പോളിസി അല്ലെങ്കിൽ മെഡിക്കൽ എടുത്താൽ ആ കാശ് പോയി പിന്നെ നിയമങ്ങൾ നിരത്തി കൊല്ലും.. ഇവർ സ്ത്രീകളെ കൊണ്ടുവരും നിങ്ങളെ പഞ്ചസാരയിൽ അലിയിച്ചു കൊല്ലാൻ. അവരുടെ വീട്ടിലെ കഷ്ടപ്പാടുകൾ പറയും, കരഞ്ഞു വരെ കാണിക്കും നിങ്ങൾ വീഴരുത്.

ഇൻവെസ്റ്റ്‌ ചെയ്യാൻ GST അങ്ങോട്ട് കൊടുക്കണം lic തുടങ്ങി എല്ലാം അങ്ങനെയാണ്. തുടക്കത്തിലെ നിങ്ങൾ സ്വയം ബോധവാൻ ആകുക. കാശിറക്കി ഒരു കളിയും അരുത്.

ഞാൻ കണക്കുകൾ അങ്ങോട്ട് കൊടുക്കും വരുന്നവർക്ക് അവരുടെ പറ്റിപ്പു നടക്കില്യ എന്ന്‌ മനസ്സിലായപ്പോൾ വരവ് ഇല്ല്യ ഇപ്പൊ കണ്ടാൽ മിണ്ടില്ല്യ 😄😄

പറ്റിക്കപ്പെടാൻ നിന്നു കൊടുക്കണം അല്ലെങ്കിൽ നിങ്ങൾ ബൂർഷ്വ..ഏത് നമ്മൾ ഗൾഫിൽ അധ്വാനിച്ച കാശ്.. നിങ്ങൾ വർഷങ്ങൾ അധ്വാനിച്ച കാശായിരിക്കും.

ഒരു പിരിവും കൊടുക്കാറില്യ അതെന്റെ fix പോളിസി ആണ്. 50₹,100₹ പിരിവുകാർക്ക് അത്‌ വേണ്ട എന്ന്‌ പറയുന്നവർക്ക് പിന്നെ പിരിവില്ല്യ. പിരിവിനു ഞാനും വരാം ഈ നാട്ടുകാരൻ അല്ലെ എന്ന്‌ പറഞ്ഞു നോക്കു അതവർക്ക് പറ്റില്ല്യ. നിങ്ങൾ കാശ് കൊടുത്താൽ മാത്രം മതി ബാക്കി കാര്യങ്ങൾ അന്വേഷിക്കരുത്.

വലിയ കരുതലോടെ മാത്രമെ ഇവിടെ പിടിച്ചു നിൽക്കാൻ പറ്റൂ എന്ന ബോധം നല്ലതാണ്.

നിങ്ങൾ ബിസിനസ്സ് type അല്ല എങ്കിൽ ശാന്തമായ ഇഷ്ടമുള്ള ജോലി കണ്ടെത്തുക. നിങ്ങൾ കോടീശ്വരൻ ആണെങ്കിൽ അതാരും അറിയണ്ട അതാണ്‌ ബുദ്ധി..നിങ്ങളുടെ ലോകം കണ്ട പരിചയം അല്ല ഇവടെ 10 ഇരട്ടി കുബുദ്ധികളാണ്. ശത്രുക്കൾ പോലും നിങ്ങളെ കാണാൻ വരും കൂടെ പഠിച്ചു എന്ന്‌ പറഞ്ഞു വരും എല്ലാം ചതിയാണ് എന്ന്‌ വഴിയേ മനസ്സിലാകും.

stocks, മ്യൂച്ൽ ഫണ്ട്‌ ചെയ്യാം, സ്വയം ചെയ്യണം, പിന്നെ fd ആവാം, ലാൻഡ് വാങ്ങാം ബാക്കി എല്ലാം പറ്റിപ്പാണ്. രണ്ട് വർഷത്തേക്ക് ചാടി കേറി ഒരു ബിസിനസ്സും ചെയ്യരുത്. പലരും പല മോഹങ്ങളും പറയും പെടരുത്. കണക്കുകൾ കൂട്ടി മാത്രമേ സോളാർ പോലും വീട്ടിൽ വേക്കാവൂ അല്ലെങ്കിൽ ആ കാശ് പോയി.

ഓൺലൈൻ ബിസിനസ്സ് ബെസ്റ്റ് ആണ് ഒരു ലൈസൻസ്ഡ് സപ്ലൈ തുടങ്ങുക ആമസോൺ ഫ്ലിപ്കാർട് ഏതാണോ സൗകര്യം അത് കുറച്ചു പ്രോഡക്റ്റ് കൾ മാത്രം തിരഞ്ഞെടുത്തവ.

വീട്ടിൽ പറിക്കുന്ന മഞ്ഞൾ make up പ്രൊഡക്ടസ് ആക്കി വിൽക്കുമ്പോൾ കിലോ ഒന്നര ലക്ഷം രൂപ വരെ വില കിട്ടും. വെറും മഞ്ഞൾ പൊടി വിറ്റാൽ 300 രൂപയും. അത്‌ പോലെ കൂവ പൊടി 1800₹ വിൽക്കാം ഓൺലൈനിൽ. മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്ന്‌ നോക്കണ്ടാ നമ്മൾ നമ്മുടെ ബുദ്ധിക്ക് കളിക്കുക. നമുക്ക് വഴങ്ങുന്നത് ചെയ്യുക.

വിസ cancel ആയ ശേഷം 0 ആണെങ്കിലും Tax ഫയൽ ചെയ്തു തുടങ്ങുക. നിങ്ങൾ 9 വർഷം പ്രവാസി ആയിരുന്നു എന്ന്‌ പ്രൂഫ് കൊടുക്കേണ്ടി വരും. ഭാവിയിൽ ഇത് ഗുണം ചെയ്യും.

ഞാൻ വീട്ടിൽ ആവശ്യത്തിന് എല്ലാത്തരം പച്ചക്കറികൾ ഉണ്ടാക്കുന്നു. ഗാർഡനിങ് ചെയ്യുന്നു. വീട്ടിൽ വരുന്നവർ പറയുന്നു റിസോർട് പോലെ feel ചെയ്യുന്നു എന്നാണ്.

ശാന്തമായി അന്തരീക്ഷം ഉണ്ടാക്കി നല്ല രീതിയിൽ സന്തോഷം ആവാൻ മാർഗങ്ങൾ ഉണ്ട്.. പൂരങ്ങൾക്ക് പോകാം, അമ്പലകുളത്തിൽ കുളിക്കാം ഇതൊക്കെയാണ് കേരളത്തിൽ ചിന്തിക്കേണ്ടത്.

ദിവസേന സ്വന്തം വീട്ടിലെ 100% eco friendly കരിക്ക് കുടിക്കാം, നാടൻ കള്ള് കണ്ടെത്തിയാൽ കുടിക്കാം, വിരളമാണ്. കിഡ്നി സംരക്ഷിക്കാൻ ഇത്തരം ആസ്വാദനങ്ങൾ ആവാം.

അത്യാവശ്യം നിങ്ങൾക്ക് ഒത്തു പോകാം എന്ന്‌ തോന്നുന്നവരുമായി കൂട്ട് കൂടുക. യോഗ, വ്യായാമങ്ങൾ ചെയ്യുക. കയ്യിൽ കാശുള്ളത് കൊണ്ട് ഞാൻ സ്വന്തമായി വീട്ടിൽ gym set ചെയ്തു. എന്താണോ താല്പര്യം അത് ചെയ്യാം ലൈബ്രറി set ചെയ്യാം. സ്പോർട്സ് ആക്ടിവിറ്റീസ് ആവാം.

മറ്റുള്ളവരെ സഹായിക്കാം പക്ഷെ തിരിച്ചൊന്നും പ്രതീക്ഷിക്കരുത്.

മോഡേൺ ആയ ഞാനും ചെരുപ്പ് പോലും ഇടാത്ത വെളിച്ചപാടും കൂട്ടു കൂടി നടക്കുന്നത് ജനത്തിന് ഒരു കാഴ്ചയാണ്.

എനിക്ക് കട്ട മീശയില്ല്യ, കുടവയറില്ല്യ, പൊറോട്ട ബീഫ് കഴിക്കില്യ മദ്യം വേണ്ട, ലോൺ ഒന്നും ഇല്ല്യ . എന്റെ ഹിന്ദി ശക്തമാണ്, ക്ലീൻ ഷേവ് ആണ്. ദിവസേന ചോറ് ഊണില്യ. അസുഖങ്ങൾ ഒന്നും ഇല്ല്യ ദിവസേന വ്യായാമം ഉണ്ട്. മലയാളിയുടേതായ ഒന്നും എനിക്കില്ല്യ.

35 വർഷത്തിലധികം ചിട്ടയായ വിദേശ ജീവിതം. എന്നിട്ടും കേരളത്തിൽ settle ചെയ്യാൻ എനിക്ക് ഭ്രാന്താണ് എന്ന്‌ സുഹൃത്തുക്കൾ പറയുന്നു പക്ഷെ ഞാൻ ഇവടെ ജനിച്ചു വളർന്നതാണ് എന്റെ നാടാണ് എന്ന ബോധം മാത്രം. ഏത് വെള്ളത്തിൽ ഇട്ടാലും നീന്താൻ അറിയാം എന്ന ചങ്കൂറ്റം കൂടി ആയപ്പോൾ പിന്നെ എന്ത് പേടി അല്ലെ!

പയറ്റി തെളിഞ്ഞ മലയാളിയാണോ എങ്കിൽ നിങ്ങൾ ഇവടെ സെറ്റിൽ ചെയ്യുക അല്ലെങ്കിൽ പെട്ടു പോകും.

കഴിഞ്ഞു പോയ ദിവസങ്ങളും വർഷവും നമുക്ക് മറക്കാം...❤️കഴിഞ്ഞ കാലത്തേക്ക് തിരിഞ്ഞു നോക്കാതെ ഇന്നിലേക്കും, പ്രതീക്ഷാപരമായ നാളത...
01/01/2024

കഴിഞ്ഞു പോയ ദിവസങ്ങളും വർഷവും നമുക്ക് മറക്കാം...❤️

കഴിഞ്ഞ കാലത്തേക്ക് തിരിഞ്ഞു നോക്കാതെ ഇന്നിലേക്കും, പ്രതീക്ഷാപരമായ നാളത്തേക്കും ആയിരിക്കണം നമ്മുടെ ഓരോ മണിക്കൂറും നാം ക്രമപ്പെടുത്തേണ്ടതും നയിക്കേണ്ടതും,.🎶💚 അതായിരിക്കണം നമ്മുടെ ലക്ഷ്യവും...❤️

സർവ്വശക്തനായ ദൈവം അതിനായി നമ്മെ ഒരുക്കട്ടെ.. അതിലുപരി നമ്മെ നയിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് പുതുവത്സരത്തിന്റെ എല്ലാവിധ ഭാവുകങ്ങളും ആശംസകളും തുറന്ന ഹൃദയത്തോടെ നേരുന്നു...🙏🏿

സർവ്വശക്തനായ ദൈവം നിങ്ങളെയും, നിങ്ങളുടെ കുടുംബാംഗങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ...🙏🏿

സ്നേഹത്തോടെ

ദുരന്തവും ദൃശ്യമാധ്യമ കോലാഹലവുംഇന്നലെ കുസാറ്റിൽ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ശ്രീ മുരളി തുമ്മാരുകുടി എഴുതിയ ഒരു എഫ...
26/11/2023

ദുരന്തവും ദൃശ്യമാധ്യമ കോലാഹലവും

ഇന്നലെ കുസാറ്റിൽ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ശ്രീ മുരളി തുമ്മാരുകുടി എഴുതിയ ഒരു എഫ് ബി പോസ്റ്റിന്റെ അനുബന്ധമായിട്ടുള്ള ഒരു ചുരുക്കെഴുത്ത്.

കുസാറ്റിൽ അപകടം ഉണ്ടായ ഉടനെ തന്നെ ചൊറിയും കുത്തി ഇരുന്ന എല്ലാ ദൃശ്യമാധ്യമ ( മാപ്ര ) സ്റ്റുഡിയോകളും, അതിൻറെ പിന്നണി ആളുകളും സട കുടഞ്ഞ് ഉയർത്തെഴുന്നേറ്റു.. കുറെ മാപ്രകൾ സംഭവ സ്ഥലത്തേക്ക് ആംബുലൻസിനേക്കാൾ വേഗത്തിൽ സഞ്ചരിച്ചു. പിന്നെ അവിടുന്നോ, ഇവിടുന്നോ, ആരൊക്കെയോ പറഞ്ഞു കേട്ട കാര്യങ്ങൾ കോർത്തിണക്കി പൊടിപ്പും തൊങ്ങലും വെച്ച് ഓരോ മാപ്രയുടെയും വൈകൃതമായ മാനസിക നില വെച്ച് വളരെ അനുഭവ സമ്പന്നമായ ഒരു സിനിമ സംവിധായകൻറെ ക്യാൻവാസിൽ അത് ലോകം മുഴുവൻ എത്തിച്ചു താൻ പണിയെടുക്കുന്ന സ്ഥാപനത്തോട് കൂറു പുലർത്തി നാടാകെ വെച്ചു വിളമ്പി ആത്മസംതൃപ്തി അടഞ്ഞു കൊണ്ടിരുന്നു.

അതേ സമയം സ്റ്റുഡിയോയിൽ ഇരിക്കുന്നവർ എവിടുന്നെല്ലാം ലൈവ് കണക്ട് ചെയ്യാൻ പറ്റുമോ അവിടെയെല്ലാം ഫുൾ എക്യുപൈഡ് ആയിട്ടുള്ള ഭീകരനെ പോലെ നുഴഞ്ഞു കയറി. കൊണ്ടിരുന്നു.. ഒരു ഭീകരൻ എപ്പോഴും കയറുന്നത് തന്ത്രപ്രധാന സ്ഥലങ്ങളിലാണ്. ഈ മാപ്രകളും അതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല... ഏറ്റവും സെൻറ്സെറ്റീവായ ക്യാഷ്വാലിറ്റി, ഓപ്പറേഷൻ തീയേറ്ററിന് മുൻവശം, മോർച്ചറി, മെഡിക്കൽ സർജിക്കൽ വാർഡുകൾ, യുദ്ധകാല അടിസ്ഥാനത്തിൽ പണിയെടുക്കുന്ന ഡോക്ടർമാരെ വരെ പിടിച്ചു നിർത്തി അഭിപ്രായം തേടൽ, ആരോഗ്യ പ്രവർത്തകരുടെ മൂവ്മെന്റ്സിനു പോലും തടസ്സം വരുത്തുന്ന രീതിയിലുള്ള അഭിപ്രായം തേടൽ, പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം, ദുരന്ത നിവാരണ അതോറിറ്റി ജീവനക്കാരുടെ അഭിപ്രായം തേടൽ, രാഷ്ട്രീയക്കാരുടെ അഭിപ്രായം തേടൽ, ആംബുലൻസ് ഡ്രൈവറുമാരുടെ അഭിപ്രായങ്ങൾ, ദുരന്ത മുഖത്തു നിന്നുള്ള ഒരു ആധികാരികതയും ഇല്ലാത്ത വിവരണങ്ങൾ, ഇങ്ങനെ എണ്ണിയാൽ തീരാത്ത തന്തയില്ലാത്ത (ക്ഷമിക്കണം.. വേറെ വാക്ക് കിട്ടിയില്ല) കോമാളിത്തരങ്ങളുടെ ഒരു നീണ്ട നിരയാണ് ഇന്നലെ മാപ്രകൾ കാഴ്ച വെച്ചത്.

ജീവിതത്തിൻറെ ഏറ്റവും നല്ല പ്രായത്തിൽ സ്വന്തം കലാലയം സംഘടിപ്പിക്കുന്ന ഇത്തരം ഇവന്റുകൾ നിരോധിക്കാൻ പറ്റില്ല. ജീവിതത്തിൽ ഒരുപാട് പ്രതീക്ഷകളുമായി ആ കലാലയത്തിലേക്ക് കയറി ഇത്തരം ഇവന്റുകളിൽ പങ്കാളികളാകുക എന്നുള്ളത് ഒരു വിദ്യാർത്ഥിയുടെയും കടമയും അവകാശവുമാണ്. പക്ഷേ, ഈ ദുരന്തത്തിൽ ആകസ്മികമായി പെട്ടു പോയവരുടെയും, നിർഭാഗ്യവശാൽ ജീവൻ പൊലിഞ്ഞു പോയ ആ നാല് കുരുന്നുകളുടെയും, അവരുടെ മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും, സ്വകാര്യതയെ മാനിക്കാൻ നാമോരോരുത്തരും ബാധ്യസ്ഥരാണ്.

ഇന്നലെ മാപ്രകൾ വളരെ ആഘോഷമായി നടത്തിയ ചില ദുരന്ത നേർ അനുഭവങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു... ഈ ലോകമേ... എന്തൊരു മഹാകഷ്ടമാണിത്... ഇതാണോ യഥാർത്ഥ മാധ്യമ എത്തിക്സ്.... അടിയങ്ങൾക്ക് അറിയാൻ ആകാംക്ഷയുണ്ട്.

ഒരു മാപ്രാ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കാറിൽ കൊണ്ടു വരുന്ന കറുത്ത ടീഷർട്ട് ഇട്ട ഒരു വിദ്യാർത്ഥിയോടും വിദ്യാർത്ഥിനിയോടും (അവരുടെയൊക്കെ ആ സമയത്തെ മാനസികനില വിവരണാതീതമാണ് ) അഭിപ്രായം ചോദിക്കാൻ ശ്രമിക്കുന്ന മാപ്രകൾ ഈ സമൂഹത്തിൻറെ തന്നെ ശാപമാണ്. ഒരു പോലീസുകാരൻ തടഞ്ഞതു കൊണ്ട് മാപ്രയുടെ ആ ശ്രമം പരാജയപ്പെട്ടു.. ഈ മാപ്രകൾ സമൂഹത്തിൽ എത്രമാത്രം അധമരാണ് എന്നുള്ളതിന്റെ ഒരു നേർക്കാഴ്ച ആയിരുന്നു ആ സംഭവം.... മണിക്കൂറുകൾ പിന്നിട്ടപ്പോൾ, മരിച്ച കുട്ടികളുടെ ചിത്രങ്ങളും, അവരുടെ പൂർവ്വ ചരിത്രങ്ങൾ, ബന്ധുമിത്രാദികളുടെ വികാര - വിക്ഷോഭ പ്രകടനങ്ങൾ ലെവലേശം പോലും ചോരാതെ ലോകമെമ്പാടുമുള്ള സ്വീകരണ മേശകളിലേക്ക് എത്തിക്കുവാൻ മാപ്രകൾ കഷ്ടപ്പെടുന്നത് നമുക്കാർക്കും ആദ്യത്തെ ദൃശ്യവിഷ്കാരം ഒന്നുമല്ലല്ലോ..

മണിക്കൂറുകൾക്കു മുൻപ് ഒരു പാട് പ്രതീക്ഷകളുടെയും സന്തോഷത്തോടെയും വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ തന്റെ പൊന്നോമനകൾ ജീവനറ്റ് മോർച്ചറിയുടെ തണുത്ത പ്രതലത്തിൽ കിടക്കുന്നത് കണ്ട് നെഞ്ചകം തകർന്ന സർവ്വ പ്രതീക്ഷകളും നഷ്ടപ്പെട്ട് മോർച്ചറിയിൽ നിന്നും ഇറങ്ങി വരുന്ന അപ്പന്റെയും അമ്മയുടെയും ബന്ധുക്കളുടെയും മുഖത്തെ ഭാവ വ്യത്യാസങ്ങൾ ഒട്ടും ചോരാതെ ഒപ്പിയെടുത്ത് തൻറെ വികലമായ കലാ വാസനയ്ക്ക് അനുസൃതമായി പൊടിപ്പും തൊങ്ങലും ചേർത്ത് ലോകമെമ്പാടും സ്വീകരണമേശകളിൽ എത്തിക്കുവാനുള്ള വ്യഗ്രത ഓരോ മാപ്രയുടെയും അവരുടെ മുതലാളിമാരുടെയും, പണക്കൊതിയോടുള്ള അത്യആർത്തിയും, ചാനലിന്റെ റേറ്റിംഗ് കൂട്ടുവാനുള്ള വെമ്പലുകളും ആണ്.

ചില മാപ്രകൾ മോർച്ചറിയുടെ മുമ്പിൽ നിന്നും, മരിച്ച കുട്ടികളുടെ ബന്ധുക്കളുടെ അഭിപ്രായം തേടുന്നത് പോലും ഇന്നലെ കണ്ടു... ഇത്തരം തന്തയില്ലാത്ത തരത്തിലൂടെ ഇവർ എന്തു സന്ദേശമാണ് അല്ലെങ്കിൽ എന്തു പ്രതിബദ്ധതയാണ് സമൂഹത്തിന് നൽകുന്നത് അല്ലെങ്കിൽ വിവക്ഷിക്കുന്നത് എന്നുള്ളത് ഇന്നും ഒരു മരീചികയാണ്.

ഓരോ മാപ്രയും ഇത്തരം പ്രവർത്തികളിലൂടെ സമൂഹത്തിൽ ഉണ്ടാക്കുന്ന ട്രോമായ്ക്ക് നിർവചനങ്ങൾ ഇല്ല.. അതിലുപരി വീടുകളിൽ ഇരിക്കുന്ന പ്രായമുള്ളവരുടെയും, രോഗികളുടെയും, മറ്റുള്ള കുഞ്ഞുമക്കളുടെയും മനസ്സുകളിൽ ഉണ്ടാക്കുന്ന ഒരിക്കലും ഉണങ്ങാത്ത മുറിവുകളാണ് ഓരോ മാപ്രകളും ദിനം പ്രതി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.. മാപ്രയുടെ പൊടിപ്പും തൊങ്ങലും വെച്ച വിവരണത്തിലൂടെ ഏതെങ്കിലും ഒരു ബന്ധുമിത്രാദികൾ ഇത്തരം ട്രോമയിലേക്ക് അപ്രതീക്ഷിതമായി നീങ്ങിയാൽ അതും ഇവർ ലൈവും, അഭിപ്രായം തേടലും ആയി ആഘോഷമാക്കും... തീർച്ച...

ഇവരെയൊക്കെ നിയന്ത്രിക്കാൻ ഇത്രയും വലിയ ഇന്ത്യ മഹാരാജ്യത്ത് നിയമങ്ങൾ ഒന്നുമില്ലേ..? ഇത്തരം ദുരന്തങ്ങളിൽ മരിച്ച വ്യക്തികളുടെ സ്വകാര്യതയ്ക്ക് യാതൊരു വിധ വിലയും ഇല്ലേ...? അവരുടെ ബന്ധുക്കളുടെ സ്വകാര്യതയ്ക്ക് വിലയില്ലേ..? പിന്നെ എന്തിനാണ് ഇത്രയും വലിയ നിയമ സംവിധാനങ്ങൾ ഈ രാജ്യത്ത് പ്രവർത്തിക്കുന്നത്...😇 എല്ലാം അവകാശവും ഈ മാപ്രകൾക്ക് എഴുതി കൊടുത്താൽ മതിയല്ലോ...😡

മാപ്രകളുടെ ഇത്തരം സീൽക്കാരങ്ങളും, ജന്മിത്തരവും ഈ രാജ്യത്ത് എത്രയും പെട്ടെന്ന് നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. . ജനാധിപത്യം എന്ന ലേബൽ അല്ലെങ്കിൽ മാധ്യമങ്ങളുടെ സ്വാതന്ത്ര്യം, നിയമ സംവിധാനങ്ങളുടെ വക്രീകരണം, തങ്ങൾക്ക് എന്തും ആവാം എന്നുള്ള ധാർഷ്ട്യങ്ങൾ എന്നിവ എലിമിനേറ്റ് ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..

വിദേശ രാജ്യങ്ങളിലേക്ക് ഒന്നു കണ്ണോടിച്ചാൽ മാത്രം മതിയാവും അവിടുത്തെ മാധ്യമപ്രവർത്തകർ സമൂഹത്തോടും, സർക്കാരിനോടും, ദുരന്തത്തിൽ പെട്ടവരോടും, അവരുടെ ബന്ധുക്കാരോടും പുലർത്തുന്ന മാന്യത, സ്വകാര്യത അത് വിവരണാതീതമാണ്. സർക്കാരിൻറെ ഔദ്യോഗിക പ്രതിനിധികളാണ് ഇത്തരം വിഷയങ്ങളിൽ ഇങ്ങനെയുള്ള ക്രൈസിസുകൾ മാനേജ് ചെയ്യുന്നതും, ആവശ്യമായ വിവരങ്ങൾ മാത്രം മാധ്യമ പ്രവർത്തകർക്ക് പങ്കു വയ്ക്കുന്നതും. ഒരു ദുരന്തമുണ്ടായാൽ സർക്കാർ സംവിധാനങ്ങളും മാധ്യമപ്രവർത്തകരും എണ്ണയിട്ട് യന്ത്രം പോലെ പ്രവർത്തിക്കും. അവിടെ എല്ലാവരും പുലർത്തുന്ന ഒരു ആപ്ത വാക്യമുണ്ട്.. ദുരന്തത്തിൽപ്പെട്ട വ്യക്തികളുടെ സ്വകാര്യത, അവരുടെ ബന്ധുക്കളുടെ സ്വകാര്യത, ഇത്തരം ക്രൈസിസുകൾ മാനേജ് ചെയ്യാൻ നിയോഗിക്കപ്പെടുന്ന സർക്കാർ പ്രതിനിധികൾ, ഇവർ ആരും തന്നെ മരിച്ചവരുടെ ബന്ധുക്കൾക്കോ, സമൂഹത്തിനോ യാതൊരു വിധ ട്രോമയും ഉണ്ടാക്കുന്നില്ല.

അവിടുള്ള ഓരോ സർക്കാർ പ്രതിനിധികളും, മാധ്യമ പ്രവർത്തകരും എത്ര തന്മയത്വത്തോടെ ആണ് ഇത്തരം അപ്രതീക്ഷിത സംഭവങ്ങളെ ഏകോപിപ്പിക്കുന്നതും മാനേജ് ചെയ്യുന്നതും... മരിച്ചവരുടെ കുടുംബങ്ങളിൽ സർക്കാർ പ്രതിനിധികൾ നേരിട്ട് പോയി സംഭവങ്ങളുടെ നിജസ്ഥിതി അറിയിക്കുന്നു,.. അവർക്കുണ്ടാകുന്ന ദുഃഖത്തിൽ പങ്കു ചേരുന്നു.. ഓരോ കുടുംബത്തിനും ആവശ്യമായ സഹായങ്ങൾ അവർ ഉറപ്പു വരുത്തുന്നു... മറ്റുള്ള സർക്കാര് നടപടികൾ അവരെ പറഞ്ഞു മനസ്സിലാക്കുന്നു. അവർ ഓരോരുത്തരും സർക്കാർ പ്രതിനിധികളുടെ മേൽനോട്ടത്തിൽ ആയിരിക്കും ഇത്തരം സംഭവങ്ങളെ അഭിമുഖീകരിക്കുന്നതും മാനേജ് ചെയ്യുന്നതും.

എന്നാൽ ഇവിടെയോ... 'ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം" എന്ന ആപ്തവാക്യത്തിൽ ഊന്നി എന്തു തന്തയില്ലാത്തരവും കാണിച്ചു കൂട്ടുന്നു എന്നു സാരം... മാപ്രകളുടെ ഇത്തരം പൊറോട്ടു നാടകങ്ങളിൽ സർക്കാർ സംവിധാനങ്ങൾ ഇടപെട്ടില്ലെങ്കിൽ, അതിലുപരി ഈ വാണങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ പൊതുജനം കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

താൻ എല്ലാം തികഞ്ഞവൻ / തികഞ്ഞവൾ ആണെന്നുള്ള ലേബലും നെറ്റിയിൽ ഒട്ടിച്ച് മാധ്യമസ്വാതന്ത്ര്യം എന്നുള്ള മുട്ടപോക്ക് ന്യായവും ഉയർത്തി വാ വിട്ടു നിലവിളിക്കുന്ന ഇവർക്ക് നല്ല നാല് ഇടി കൂമ്പിന് കിട്ടിയാൽ തീരാവുന്ന കുത്തിത്തിരിപ്പ് മാത്രമേ ഇവന്മാർക്ക് ഓരോരുത്തർക്കും നിലവിൽ ഉള്ളൂ..

ഓരോ ദിവസവും ഓരോ പ്രൊപ്പോഗണ്ടയും ഹിഡൻ അജണ്ടയുമായി തെരുവിലേക്കിറങ്ങുന്ന ഇത്തരം തെമ്മാടി കൂട്ടങ്ങൾ നാടിന് ഭീഷണിയാണ്, അതിലുപരി സാമൂഹിക ദുരന്തമാണ്... ഇവരെയൊക്കെ നിയന്ത്രിക്കാൻ അടുത്ത കാലത്തെങ്ങും സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുമെന്ന് യാതൊരുവിധ പ്രതീക്ഷയും ഇല്ല... പകരം പൊതുജനങ്ങളിൽ നിന്ന് ആരെങ്കിലുമൊക്കെ മുന്നിട്ടിറങ്ങുമെന്ന് ഈ ആധുനികയുഗത്തിൽ നമുക്ക് പ്രത്യാശിക്കാം. അല്ലെങ്കിൽ നാളെ ഇവർ ഓരോരുത്തരും നമ്മുടെ സ്വകാര്യതകളിലേക്കും കടന്നു കയറും..

(എന്ന് മാറുമി / ഏഷ്യ / 24X7 / ഫൺ വേണ്ടി ക്യാമറാമോനോടൊപ്പം ... മൈ... വേണ്ടി.... കു....
ഒന്നും പറയുന്നില്ല....😡😡)

നന്ദി ടീം ഇന്ത്യ 🇮🇳🙏❤️ലോകകപ്പ് ക്രിക്കറ്റ്‌ ഫൈനലിൽ വിജയിച്ചത് ഓസ്ട്രേലിയ ആണെങ്കിലും  ടീം ഇന്ത്യ എന്നും 140 കോടി ജനങ്ങളുട...
19/11/2023

നന്ദി ടീം ഇന്ത്യ 🇮🇳🙏❤️

ലോകകപ്പ് ക്രിക്കറ്റ്‌ ഫൈനലിൽ വിജയിച്ചത് ഓസ്ട്രേലിയ ആണെങ്കിലും ടീം ഇന്ത്യ എന്നും 140 കോടി ജനങ്ങളുടെ ഹൃദയത്തിലുണ്ട്. രാജ്യത്തിന്റെ അഭിമാനമാണ് നിങ്ങൾ.
ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ നിങ്ങൾക്ക് നന്ദി പറയുകയാണ്.

ക്രിക്കറ്റ്‌ എന്ന ഈ കായിക ഇനത്തിന് രാജ്യത്തെ ഒന്നിച്ചു നിർത്താനുള്ള അപാരമായ കഴിവ് ഒരിക്കൽ കൂടി കണ്ടു.

ഇന്ത്യക്കാരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച ഷമിക്കും, വിരാട് കോഹ്ലിക്കും, രോഹിത്തിനും, സിറാജിനും, ശ്രേയസിനും, രാഹുലിനും, ഗില്ലിനും, ബുമ്രക്കും...ഒക്കെ എത്ര നന്ദി പറഞ്ഞാൽ ആണ് മതിയാകുക.

ഫൈനലിൽ തോൽക്കുക എന്നത് ഏറ്റവും ദുഖകരമാണ്. കണ്ണുനീരിന്റെയും, സങ്കടത്തിന്റെയും, രാത്രിയാണ് ഇന്ന് ഇന്ത്യൻ ജനതക്ക്. പക്ഷെ രാജ്യം ടീമിനെ തള്ളി പറയുകയില്ല.

തോറ്റാലും ജയിച്ചാലും ഇന്ത്യൻ ജനത ടീം ഇന്ത്യക്ക് ഒപ്പം തന്നെയുണ്ടാകും. അടുത്ത ടൂർണമെന്റിൽ ഇതേ ആവേശത്തോടെ ഇന്ത്യക്കാർ ടീം ഇന്ത്യക്ക് പിന്നിൽ അണിനിരക്കും. ഇന്ത്യ എന്ന വികാരത്തെ ഇത്രയും മുറുകെ പിടിക്കാൻ ക്രിക്കറ്റിന് അല്ലാതെ വേറൊന്നിനും ഇന്ത്യയിൽ കഴിയില്ല.

തുടർച്ചയായ 10 മത്സരങ്ങൾ നമ്മൾ ആധികാരികമായി ജയിച്ചാണ് ഫൈനലിൽ എത്തിയത് എന്നത് പോലും പരിഗണിക്കാതെ ടീമിനെതിരെ പരിഹാസവും, ആക്രോശങ്ങളും പല കോണുകളിൽ നിന്നും തുടങ്ങി കഴിഞ്ഞു. ടീമിലെ അംഗങ്ങളുടെ ജാതിയും മതവും പറഞ്ഞ് കുത്തിത്തിരിപ്പ് കേരളത്തിൽ മാത്രമാണ് എന്നോർത്ത് സമാധാനിക്കാം.

മികച്ച ക്രിക്കറ്റ്‌ കളിച്ചതിന്, 140 കോടി ജനങ്ങളെ ഒന്നര മാസം സന്തോഷിപ്പിച്ചതിന്, ഇന്ത്യയെന്ന വികാരത്തെ ഒറ്റകെട്ടായി നിർത്തിയതിന്....ടീം ഇന്ത്യക്ക് നന്ദി.. 🇮🇳🙏❤️.

പ്രണാമം 🙏നടൻ ശ്രീ ജോണി കുണ്ടറ (69) അൽപ്പം മുൻപ് കൊല്ലത്തു സ്വകാര്യ ആശുപത്രിയിൽ വെച്ച് കാർഡിയാക് അറസ്റ്റ് മൂലം നിര്യാതനായ...
17/10/2023

പ്രണാമം 🙏

നടൻ ശ്രീ ജോണി കുണ്ടറ (69) അൽപ്പം മുൻപ് കൊല്ലത്തു സ്വകാര്യ ആശുപത്രിയിൽ വെച്ച് കാർഡിയാക് അറസ്റ്റ് മൂലം നിര്യാതനായി 😪

കൊല്ലം സ്വദേശിയായ ഇദ്ദേഹം പ്രധാനമായി വില്ലൻ വേഷങ്ങളാണ് അഭിനയിക്കുന്നത്. 1979-ൽ അഗ്നിപർവ്വതം എന്ന ചലച്ചിത്രത്തിലൂടെയാണ് ഇദ്ദേഹം അഭിനയരംഗത്തെത്തിയത്.
പിന്നീട് നിരവധി വില്ലൻ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ മനസിൽ ഇടം നേടി. കിരീടത്തിലലെ ജോണി അവതരിപ്പിച്ച പരമേശ്വരൻ എന്ന കഥാപാത്രത്തെ മലയാളി മറക്കാൻ ഇടയില്ല. പെരുവണ്ണാപുരത്തെ വിശേഷം, നാടോടിക്കാറ്റ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു.

നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കിരീടം, ചെങ്കോൽ, ആറാം തമ്പുരാൻ, ​ഗോഡ്ഫാദർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമായിട്ടുണ്ട്. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ (2022) ആണ് അവസാനചിത്രം.

കൊല്ലത്തെ ഫാത്തിമ മാത നാഷണൽ കോളേജിലെ അദ്ധ്യാപികയായ സ്റ്റെല്ലയാണ് ഇദ്ദേഹത്തിന്റെ ഭാര്യ.

26/03/2023

"പ്രബുദ്ധ മലയാളി"

മലയാളി മരക്കഴുത...🙄🙄

പോത്ത് ഇറച്ചി കിലോ ..350 മുതൽ 400 രൂപ വരെയാണ് വില...

ആട് കിലോ 750 മുതൽ 900 വരെ...

കോഴി ഇറച്ചി കിലോ 150.

പച്ചക്കറി തോന്നിയ വില...

ഉടുക്കാനുള്ള തുണിയാണെങ്കിൽ ഏറ്റവും കുറഞ്ഞത് അഞ്ഞൂറ് രൂപമുതൽ...!

കേരളത്തിലെ കാര്യമാണ് പറഞ്ഞത്...

വിദേശത്തുനിന്നും ഇറക്കുമതി ചെയ്തതുകൊണ്ടുള്ള അധിക വിലനിലവാരമല്ല ഇത്...

തൊട്ട് അയൽ സംസ്ഥാനത്തു നിന്നും കൊണ്ടു വന്ന സാധനങ്ങളുടെ വിലയാണിതെന്നോർക്കണം...!

തൊട്ടയൽ സംസ്ഥാനത്ത് അൻപത് രൂപ വിലയുള്ള പ്ലാസ്‌റ്റിക്കിന്റെ കപ്പും ബക്കറ്റും കേരളത്തിൽ മുന്നൂറും നാനൂറും അഞ്ഞൂറും രൂപയാണ് വില...!

നൂറ് രൂപക്കും ഇരുന്നൂറ് രൂപക്കും തൊട്ടയൽ സംസ്ഥാനത്ത് കിട്ടുന്ന പാന്റിനും ഷർട്ടിനും സാരിക്കും കേരളത്തിൽ അഞ്ഞൂറും ആയിരവും രണ്ടായിരവുമൊക്കെയാണ് വില...!

കേരളത്തിലേക്ക് വേണ്ടത്തെല്ലാം തൊട്ടയൽ സംസ്ഥാനത്ത് നിന്നും വരണം പോലും...!!"
അതാണത്രേ ഈ വില...!

കഴിഞ്ഞ അറുപത് വർഷമായി കേരളം ഭരിച്ച രാഷ്ട്രീയ ജീവികളുടെ സംഭാവനയാണിത്...!!

കേരളത്തെ കൊള്ളയടിക്കുകയാണ് അയൽ സംസ്ഥാനങ്ങൾ...!!!!

സംശയമുണ്ടോ നിങ്ങൾക്ക്...?

അവരെ കുറ്റം പറയണ്ട...
അതിന് ഇടയാക്കിയത് നമ്മുടെ രാഷ്ട്രീയ കൊള്ളക്കാരാണ്...

ഒരു മാസം നമ്മുക്ക് വരുന്ന കുടുംബ ചിലവിന്റെ പകുതിയേ വരുന്നോള്ളൂ ഇന്ത്യയിലെ മറ്റേതൊരു സ്റ്റേറ്റുകാരനും..... അറിയുമോ നിങ്ങൾക്ക്... ❗️

ഇതേ നിലവാരത്തിൽ തന്നെയാണ് അവരും ജീവിക്കുന്നത്...

അല്ല എന്നത് നമ്മുടെ രാഷ്ട്രീയക്കാർ നമ്മളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്ന നുണയാണ്...!

തിന്നാനുള്ളതും ഉടുക്കാനുള്ളതും ഉപയോഗിക്കാനുള്ളതും അവർ അവരുടെ സ്റ്റേറ്റിൽ ഉണ്ടാക്കുന്നുണ്ട് എന്നതു കൊണ്ടാണ് ആ വിലക്കുറവും പണ ലാഭവും...

ആരാണ് കേരളത്തെ ഇങ്ങനെയൊരു ഉപഭോക്തൃ സംസ്ഥാനമാക്കി തീർത്തത്...❓️

ആരാണ് കേരളത്തെ ഇങ്ങനെ കൊള്ളയടിക്കാൻ പാകത്തിൽ ദരിദ്രമാക്കിയത്... ❓️

മാറി മാറി ഭരിച്ച നമ്മുടെ രാഷ്ട്രീയക്കാർ..❗️

വികസനത്തിന്റെ അപ്പസ്തോലനായി വാഴ്ത്തിപ്പാടുന്ന നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന് 75 വയസ്സായി എന്ന് തോന്നുന്നു.

ഈ പ്രായത്തിടയ്ക്ക് അദ്ദേഹവും അദ്ദേഹത്തിന്റെ പാർട്ടിയും കേരളത്തിലെ നൂറുകണക്കിന് വ്യവസായങ്ങൾ പൂട്ടിച്ചിട്ടാണ് അദ്ദേഹം ഈ കസേര വരെ എത്തിയത്...

അല്ലാതെ ഒരു വ്യവസായമെങ്കിലും തുറന്നിട്ടോ കൊണ്ടു വന്നിട്ടോ അല്ല...

ഇന്നും കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായി നില കൊള്ളുന്നതിന്റെ പ്രധാന ട്രോഫി പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടിക്കും ഉള്ളതാണ്....!!🏆.

സ്വന്തം മകൾ പോലും അന്യ സംസ്ഥാനത്തു ബിസ്സിനസ്സ് ചെയ്തു ദുർമാതൃക കാണിക്കുന്നു 🙄

ബാക്കി മറ്റുള്ളവർക്കും...

കേരളത്തിലെ രാഷ്ട്രീയ പാർട്ടിക്കാർക്ക് കൈ അയച്ചു സംഭാവന കൊടുക്കാതെയും പ്രീണിപ്പിച്ച് നിർത്താതെയും കേരളത്തിലെ ഒരു വ്യാപാരിക്കും നിലനിൽപ്പില്ല എന്നുള്ളത് പച്ചയായ സത്യം തന്നെയാണ്...

കേരളത്തിലെ 90 ശതമാനം രാഷ്ട്രീയക്കാരും അന്യ സംസ്ഥാനങ്ങളിൽ കൃഷി നടത്തുന്ന ബിനാമി ഉത്പന്നങ്ങളാണ് കേരളത്തിലേക്ക് എത്തുന്നത് എന്നുള്ളത് പച്ചയായ പരമാർത്ഥമാണ്...

നമ്മുടെ മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു മാംസവും മത്സ്യവും പച്ചക്കറിയും സംസ്ഥാനത്തു തന്നെ ഉല്പാദിപ്പിച്ച് സ്വയം പര്യാപ്തതയിലെത്തണം എന്ന്... കുറേ നാളായി കേൾക്കുന്ന കോമഡി 😄

ഒന്നു ചോദിച്ചോട്ടെ...
താങ്കൾ എന്നു മുതലാണ് പൂട്ടിക്കൽ നിർത്തി തുറക്കൽ തുടങ്ങിയത്.....

ഒരു വർഷോപ്പ് പോലും തുടങ്ങാൻ കഴിയാതെ ഒരു മനുഷ്യൻ ആ വർക്ക് ഷോപ്പിനകത്ത് ആത്മഹത്യ ചെയ്ത ലോകത്തിലെ ഒരേ ഒരു നാടാണ് നമ്മുടെ കേരളം..❗️❗️

മനസിലാക്കണം നിങ്ങൾ...

ഓരോ വസ്തുവിനും ഇന്ത്യയിലെ ഏറ്റവും കൂടിയ വില കൊടുത്തു കൊണ്ടിരിക്കുന്ന ഒരു ജനതയാണ് കേരളീയർ.... ❗️

ഈ നാട് എങ്ങനെ ഈ അവസ്ഥയിലെത്തി എന്നത് ഇതിൽ കൂടുതൽ വിശദീകരിക്കാൻ കഴിയില്ല..

എന്നിട്ടും പ്രബുദ്ധൻ എന്ന വിളിയാണ് ബാക്കി....

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ അധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ കാലം ചെയ്തു. വാര്‍ദ്ധക്യ സഹജമ...
18/03/2023

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ അധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ കാലം ചെയ്തു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ഇന്നലെ ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രിയില്‍ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരിന്നു. ഇന്ന് ഉച്ചയ്ക്ക് 01:17നായിരിന്നു അന്ത്യം. 92 വയസ്സുണ്ടായിരിന്ന അദ്ദേഹം വിശ്രമജീവിതത്തിലായിരിന്നെങ്കിലും ആത്മീയ കാര്യങ്ങളിലും എഴുത്തിലും സജീവമായിരിന്നു. തിരുസഭ പ്രബോധനങ്ങള്‍ മുറുകെ പിടിച്ചുള്ള അദ്ദേഹത്തിന്റെ ശക്തമായ നിലപാടുകള്‍ ഏറെ ശ്രദ്ധ നേടിയിരിന്നു. ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി, കേരള കത്തോലിക്ക മെത്രാന്‍ സമിതി എന്നിവയുടെ പ്രസിഡന്റുമായി മാര്‍ ജോസഫ് പവ്വത്തില്‍ സേവനം ചെയ്തിരിന്നു. മൃതസംസ്കാര വിവരങ്ങള്‍ നിശ്ചയിച്ചിട്ടില്ല.

1930 ആഗസ്ത് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പവ്വത്തിൽ വീട്ടിൽ പിജെ ജോസഫ് എന്ന ജോസഫ് പവ്വത്തിൽ ജനിച്ചത്. 1962 ഒക്ടോബര്‍ മൂന്നിന് പൗരോഹിത്യ സ്വീകരിച്ചു. 1962 ഒക്ടോബര്‍ മൂന്നിനു പൗരോഹിത്യം സ്വീകരിച്ചു. 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ മാര്‍ പവ്വത്തിലിനെ 1972 ഫെബ്രുവരി 13ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍വച്ച് പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് മെത്രാനായി അഭിഷേകം ചെയ്തത്.

1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായി. 1977 മേയ് 12ന് ബിഷപ്പായി ചുമതലയേറ്റു. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി പടിയറക്കു ശേഷം മാര്‍ പവ്വത്തില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായി 1985 നവംബര്‍ അഞ്ചിനു നിയമിതനായി. 1986 ജനുവരി 17ന് ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റു. 1986 ജനുവരി 17 മുതല്‍ 2007 മാര്‍ച്ച് 19വരെ ചങ്ങനാശേരി അതിരൂപതയെ നയിച്ചു. 1993മുതല്‍ 96വരെ കെസിബിസി ചെയര്‍മാന്‍, 1994 മുതല്‍ 98വരെ സിബിസിഐ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2007-ല്‍ ആണ് അദ്ദേഹം വിരമിച്ചത്. "സീറോ മലബാര്‍ സഭയുടെ കിരീടം" എന്ന പേരില്‍ അദ്ദേഹം വിശേഷിക്കപ്പെട്ടിരിന്നു.

“ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല” !എത്ര ഹൃദയസ്പർശിയായ വാചകം…!  (ആത്മഹത്യയിലൂടെ ലോകത്ത് ഇന്നു വരെ ഒരു മനുഷ്യന് പോലും ഒ...
17/03/2023

“ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല” !

എത്ര ഹൃദയസ്പർശിയായ വാചകം…!

(ആത്മഹത്യയിലൂടെ ലോകത്ത് ഇന്നു വരെ ഒരു മനുഷ്യന് പോലും ഒന്നും കിട്ടിയിട്ടില്ല എന്ന തിരിച്ചറിവിൽ, അതിലുപരി അതിലേക്ക് നയിച്ച ഘടകങ്ങൾ എന്താണെന്ന് ആർക്കറിയാം)

മുകളിൽ പറഞ്ഞ ഈ വാചകം ഓരോ ആത്മഹത്യകൾ കാണുമ്പോഴും നമ്മൾ മനസ്സിൽ ഓർക്കുകയും, സോഷ്യൽ മീഡിയയിൽ എഴുതുകയും ചെയ്യാറുണ്ട്….. പക്ഷേ നഷ്ടപ്പെട്ട ആ ജീവൻ നമ്മൾ ഓർത്തതും, എഴുതിയതും ഒന്നും കാണുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം… ഇത് ഇവിടെ എഴുതാൻ കാരണം കഴിഞ്ഞ ദിവസം ഇടുക്കി ഉപ്പുതറയ്ക്ക് അടുത്ത് വെറും 38 വയസ്സ് മാത്രം പ്രായമുള്ള ലിജി എന്ന ബാങ്ക് ഉദ്യോഗസ്ഥ 28 ദിവസം മാത്രം പ്രായമുള്ള നവജാതശിശു മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നോക്കി നിൽക്കെ സ്വന്തം കൈകളിൽ കിടന്ന് പിടഞ്ഞു മരിച്ച ദുഃഖത്തിൽ സ്വന്തം മൂത്ത കുഞ്ഞിനെയും കൊണ്ട് സ്വന്തം പുരയിടത്തിലെ 35 കോൽ താഴ്ചയുള്ള കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവമാണ്…..

ഉന്നത വിദ്യാഭ്യാസമുള്ള, അതിലുപരി ജോലിയുള്ള ഒരു സ്ത്രീ വളരെ കുറഞ്ഞ കാലങ്ങൾ കൊണ്ട് തൻറെ ജീവിതത്തിലേക്ക് ദുരന്തങ്ങൾ ഒന്നൊഴിയാതെ കടന്നു വന്നപ്പോൾ ആ പിഞ്ചു മനസ്സിന് പിടിച്ചു നിൽക്കാനായില്ല എന്നതായിരിക്കും മരണത്തെ പുൽക്കാനുള്ള ആ തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ച ചാലകശക്തി….. രണ്ടു വർഷം മുൻപാണ് മൂത്ത കുട്ടി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെടുന്നത്. അന്നു മുതൽ തന്നെ ലിജി ഒരുപാട് മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോയിട്ടിരിക്കുകയായിരുന്നു…..

ഒരു പക്ഷേ താൻ മൂലമായിരിക്കാം, അല്ലെങ്കിൽ തന്റെ അശ്രദ്ധ കൊണ്ട് ആയിരിക്കും തൻറെ പിഞ്ചോമന ശ്വാസം കിട്ടാതെ കൺമുമ്പിൽ പിടഞ്ഞു മരിക്കുന്നത്…. കണ്ടിട്ടുള്ള ആ ഷോക്കിൽ നിന്നും ഉള്ള ഒരു മോചനം ആയിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചിട്ടുണ്ടാവുക….. അല്ലെങ്കിൽ കുഞ്ഞിൻറെ മരണശേഷം പലരുടെയും കുത്തുവാക്കുകൾ, കുറ്റപ്പെടുത്തലുകൾ, ആരോപണങ്ങൾ അതിലുപരി ഒരു പ്രസവം കഴിഞ്ഞ് മനസ്സ് വളരെ മൃദുലമായി ഇരിക്കുന്ന സമയത്ത് അപ്രതീക്ഷിതമായി വന്ന ദുരന്തം മനുഷ്യ മനസ്സിന് ചിന്തിക്കാവുന്നതിലും അപ്പുറം ആ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരിക്കും…

ആത്മഹത്യയിലേക്ക് നയിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാവാം…… ഒരു നിമിഷത്തെ മനസ്സിൻറെ ധൈര്യം ചോർന്നാൽ പിന്നെ എല്ലാം വളരെ പെട്ടെന്ന് ആയിരിക്കും….. പ്രസവശേഷം ഓരോ സ്ത്രീക്കും ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങൾ, അതിലുപരി ഹോർമോൺ വ്യത്യാസങ്ങൾ ആർക്കും വിവരിക്കാൻ പറ്റില്ല…. അതിലുപരി, അപ്രതീക്ഷിതമായി ആ കുഞ്ഞു നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന മാനസിക വെല്ലുവിളി മനുഷ്യന് ഗ്രഹിക്കാവുന്നതിലും അപ്പുറമാണ്…. ഒരുപക്ഷേ വീട്ടുകാർ പള്ളിയിൽ പോകുന്നതിനു മുമ്പ് തന്നെ ലിജി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിട്ട് ഉണ്ടായിരിക്കണം…. ഒരു പക്ഷേ ആരെങ്കിലും ലിജിയുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ ഇത് ഒഴിവാക്കാൻ പറ്റുമായിരുന്നില്ലേ എന്ന് ചിന്തിക്കാൻ ഒരു പാട് കാരണങ്ങളുണ്ട്…. ഏകാന്തത….. മാനസിക ബലക്കുറവ്, ചുറ്റും കൂടിയവരുടെ കമന്റുകൾ എല്ലാം കൂടി സംഗമിച്ചപ്പോൾ ആ പാവത്തിന് സഹിക്കാൻ പറ്റിയിട്ടുണ്ടാവില്ല…. ഒരു പക്ഷേ പിന്നെ ആ കടുത്ത തീരുമാനത്തിലേക്ക് എത്താൻ വലിയ സമയം വേണ്ടി വന്നില്ല എന്ന് സാരം…..

സോഷ്യൽ മീഡിയയിൽ പലരും എഴുതി കണ്ടു “ആ കുഞ്ഞിനെയെങ്കിലും വെറുതെ വിട്ടു കൂടായിരുന്നോ” “അവൻ എന്തു പിഴച്ചു” എന്നിങ്ങനെയുള്ള കമൻറുകൾ…., ലിജിക്ക് ഒരു പക്ഷേ അതിനും ന്യായീകരണം ഉണ്ടാവും…. തന്റെ മൂത്ത കുഞ്ഞ് നേരത്തെ പോയി…. ഒരുപാട് നേർച്ച കാഴ്ചകൾക്കും പ്രാർത്ഥനകൾക്കും ചികിത്സക്കും ശേഷം ആറ്റു നോറ്റുണ്ടായ കുഞ്ഞ് തന്റെ കയ്യിലിരുന്ന് മരണത്തെ പുൽകിയപ്പോൾ ജീവിതം കൈ വിട്ടു പോകുന്നതു പോലെ തോന്നിയിരിക്കാം... ആ പാവത്തി ഒരു നിമിഷം കണ്ണിൽ ഇരുട്ട് കയറി ഭൂമി പിളർന്നു പോയത് പോലെ തകർന്നിട്ടുണ്ടാവും ആ പാവം…. വീട്ടുകാരെയും സമൂഹത്തെയും അഭിമുഖീകരിക്കാനുള്ള മനോധൈര്യം ആ ഹൃദയത്തിന് ഉണ്ടായിട്ടുണ്ടാവില്ല…. എൻറെ രണ്ടു കുഞ്ഞുങ്ങളും പോയ വഴിയെ ഞാനും വരുന്നു എന്ന തീരുമാനത്തിലേക്ക് എത്താൻ വലിയ ആലോചനയും ഒന്നും വേണ്ടി വന്നിട്ടുണ്ടാവില്ല…. ഞാൻ പോയാൽ എൻറെ കുഞ്ഞ് അനാഥമാവും...എന്ന വ്യഥയിൽ ആയിരിക്കാം... ബെന്നിനെ കൂടെ കൂട്ടിയത് ….

ഇന്നലെ വൈകുന്നേരം അവസാന യാത്രയ്ക്കായി അവർ ആ വീടിൻറെ അകത്തളത്തിലേക്ക് കടന്നു വന്നപ്പോൾ അവിടെ ഉയർന്ന കൂട്ടനിലവിളി വിവരണാതീതമാണ്….. ശാന്തമായി ഉറങ്ങുന്ന അമ്മയും മോനും… ആരുടെയും മനസ്സിനെ തകർത്തു കളയുന്ന രംഗങ്ങൾ ആയിരുന്നു….

വിശുദ്ധ ബൈബിളിലെ സങ്കീർത്തനം 103 -ആം അധ്യായം 15 - 16 തിരുവചനങ്ങൾ ഇങ്ങനെ പറയുന്നു. “മനുഷ്യ ജീവിതം പുൽക്കൊടിക്ക് തുല്യമാണ്. വയലിലെ പൂ പോലെ അതു വിരിയുന്നു; എന്നാല്, ചൂടു കാറ്റടിക്കുമ്പോൾ അതു കൊഴിഞ്ഞു പോകുന്നു; അതു നിന്നിരുന്ന സ്ഥലവും അജ്ഞാതമായി തീരും” അതിലുപരി, കത്തോലിക്കാ തിരുസഭ വിശ്വാസികളെ ഇങ്ങനെ കൂടി പഠിപ്പിക്കുന്നു…… മനുഷ്യ നീ പൊടിയിൽ നിന്നും വന്നു…… നീ പൊടിയിലേക്ക് തന്നെ മടങ്ങുന്നു…. എത്ര അർത്ഥവത്തായ വാചകം…..

അതെ…. അവർ ഇന്ന് മടങ്ങുകയാണ്……. എവിടെ നിന്ന് വന്നുവോ……. അവിടേക്ക് തന്നെ അവർ മടങ്ങുന്നു….. അവർ നിന്നിരുന്ന സ്ഥലവും മാസങ്ങൾക്ക് ശേഷം അജ്ഞാതമായി തീരും…..

തിടനാട് സെൻറ് ജോസഫ് ചർച്ച് സെമിത്തേരിയിൽ എൻറെ അപ്പൻ ശാന്തമായി ഉറങ്ങുന്ന ആ ആറടി മണ്ണിൻറെ തൊട്ടപ്പുറത്ത് മറ്റൊരു ആറടി മണ്ണിൽ അവരുടെ മക്കൾ ശാന്തമായി ഉറങ്ങുന്നത് കാണാൻ, അവരോട് സംസാരിക്കാൻ ലിജിയും, ടോമും വരുന്നത് നിത്യ കാഴ്ചയായിരുന്നു…. ഇന്ന് ലിജിയും ബെന്നും അവരോട് കൂടെ ചേരും….പിന്നെ അവർ നാലു പേരും സ്വർഗ്ഗത്തിൽ തൻറെ സ്വർഗീയ മണവാളനോട് ചേർന്ന് സ്വർഗീയ പൂന്തോട്ടത്തിലൂടെ ഭൂമിയിലെ കഥകൾ പറഞ്ഞ് കളിച്ച് ചിരിക്കും… ഇങ്ങകലെ ഭൂമിയിൽ ടോം എന്ന ആ പച്ച മനുഷ്യൻ പൊട്ടിപ്പൊളിഞ്ഞ ഹൃദയവുമായി സ്വർഗ്ഗത്തിലേക്ക് നോക്കി കണ്ണ് നട്ടിരിക്കുന്നത് എന്തൊരു ഭീകര കാഴ്ചയാണ്….

സ്വർഗീയ മണവാളനോട് ചേർന്ന് സ്വന്തം കുഞ്ഞുങ്ങളെയുമായി “ഹല്ലേലുയ്യ” ഗാനം പാടി സ്തുതിച്ച് ആരാധിക്കുക…… വല്ലപ്പോഴും ഭൂമിയിലേക്ക് ഒരു നക്ഷത്രത്തെ പോലെ ഒന്ന് എത്തി നോക്കാൻ മടിക്കരുത്…… കാരണം ജീവൻറെ പാതി ഇവിടെ ഇപ്പോഴും ഉണ്ട് എന്ന കാര്യം വിസ്മരിക്കരുത്…….

ഇന്ന് നിങ്ങൾ മടങ്ങുന്നത് കാണാനുള്ള മനോധൈര്യം ഇല്ലാത്തതു കൊണ്ട് ആ വഴിക്ക് വരാനുള്ള ഉദ്യമം ഉപേക്ഷിക്കുന്നു….. എൻറെ അപ്പൻ ശാന്തമായി ഉറങ്ങുന്ന ആറടി മണ്ണിൽ പ്രാർത്ഥിക്കാൻ വരുമ്പോൾ നിങ്ങൾ തൊട്ടപ്പുറത്ത് കിടക്കുന്നത് കാണാൻ വയ്യ….. എങ്കിലും ഇങ്ങനെ പ്രാർത്ഥിക്കുന്നു …..

5 സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ…..
5 നന്മ നിറഞ്ഞ മറിയമേ…..
5 പിതാവിന്റെയും പുത്രന്റെയും….
5 മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക്….

ഹൃദയം നുറുങ്ങുന്ന ആദരാഞ്ജലികൾ നേരുന്നു ….

ബിജോ ജോസഫ്.

തിടനാട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് മാനേജർ വിൽസൺ കപ്പിയാങ്കൽ നിര്യാതനായി …….ആദരാഞ്ജലികൾ .....സംസ്ക്കാരം പിന്നീട്.
29/12/2022

തിടനാട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് മാനേജർ വിൽസൺ കപ്പിയാങ്കൽ നിര്യാതനായി …….
ആദരാഞ്ജലികൾ .....
സംസ്ക്കാരം പിന്നീട്.

പ്രാർത്ഥനകൾ വിപുലമായി ഒരു നാടിനെ കണ്ണിരിലാഴ്ത്തി ശ്രീകാന്ത് യാത്രയായി ചെമ്മലമറ്റം - ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ പൂർവ്വ വിദ്യാർ...
22/07/2022

പ്രാർത്ഥനകൾ വിപുലമായി ഒരു നാടിനെ കണ്ണിരിലാഴ്ത്തി ശ്രീകാന്ത് യാത്രയായി ചെമ്മലമറ്റം - ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ടവനുമായ - ശ്രീകാന്ത് വേലംപറബിൽ നിര്യാതനായി സ്ട്രോക്ക് ഉണ്ടായി ചികൽ സിയിലായിരുന്ന ശ്രീകാന്ത് യാത്രയാകുബോൾ തിടനാട് - തണ്ണിനാൽ ചെമ്മലമറ്റം പ്രദേശങ്ങൾ - കണ്ണിരിലായി - ശ്രീകാന്ത് ഹോസ്പറ്റിലിൽ ആയതു മുതൽ ആയിരങ്ങൾ പ്രാർത്ഥനയിലായിരുന്നു - വിശാലമായ സൗഹ്യദത്തിന് ഉടമയായ ശ്രീകാന്ത് തിടനാട് തണ്ണിനാൽ ചെമ്മലമറ്റം ഭാഗങ്ങളിൽ സാമൂഹ്യക സാംസ്കാരിക രംഗങ്ങളിൽ നിറ സാനിധ്യമായിരുന്നു എപ്പോഴും പുഞ്ചരിക്കുന്നു മുഖവുമായി എത് ഒരു ആവശ്യത്തിനും ഓടി എത്തുന്ന ശ്രീകാന്ത് ഇനി ഇല്ല - എന്ന സത്യം ഞെട്ടലോടെയാണ് കേട്ടത് ഭാര്യയെയും കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും സഹോദരനെയും തനിച്ചാക്കി ശ്രീകാന്ത് പോകുബോൾ ഒരിക്കലും നികത്തനാവാത്ത - ദുഖത്തിന്റെ - കനൽ രൂപപെടുകയാണ് എന്നും നന്മകൾ മാത്രം സമ്മാനിച്ച് ഒരു നാടിനെയും സമുദായത്തിനും സേന്ഹിച്ച് - എല്ലാവരുടെയും മനസ്സിൽ എക്കാലാവും നിറഞ്ഞ് നിൽക്കുന്ന ഓർമ്മകൾ സമ്മാനിച്ച് കടന്ന്പോയ - പ്രിയ ശ്രീകാന്തിന് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിലെ പൂർവ്വ വിദ്യാർത്ഥികളുടെ - ആദരാഞ്ജലികൾ- പ്രാർത്ഥനയിൽ എന്നും - നിൻ സാന്നിധ്യം ഉണ്ടാവും ഓർമ്മകളിൽ നറുമലരായി നീ ഉണ്ടാവും - വിട -

കണ്ണുനീരോടെ.....

നടൻ ജഗദീഷിന്റെ ഭാര്യ ഡോ.പി.രമ അന്തരിച്ചുതിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മുൻ മേധാവി ഡോ. പി. രമ (61) അന്ത...
01/04/2022

നടൻ ജഗദീഷിന്റെ ഭാര്യ ഡോ.പി.രമ അന്തരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മുൻ മേധാവി ഡോ. പി. രമ (61) അന്തരിച്ചു. നടൻ ജഗദീഷിന്റെ ഭാര്യയാണ്.

കോട്ടയം സെൻ പയസ് ടെൻത് കോൺവെൻറ് സന്യാസിനി ആയിരുന്ന സിസ്റ്റർ അഭയയുടെ മരണത്തിലെ വാദി ഭാഗം സാക്ഷി ആയിരുന്നു. ഡോക്ടർ രമ രോഗശയ്യയിൽ ആയിരുന്നതിനാൽ മജിസ്ട്രേറ്റ് വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

സംസ്ക്കാരം വൈകീട്ട് (01-04-2022 ) നാലിനു തൈക്കാട് ശാന്തി കവാടത്തിൽ. മക്കൾ - ഡോ.രമ്യ, ഡോ.സൗമ്യ. മരുമക്കൾ- ഡോ.നരേന്ദ്രൻ നയ്യാർ ഐ.പി.എസ്, ഡോ. പ്രവീൺ പണിക്കർ.

Address

THIDANAD
Thidanadu
686123

Telephone

+971508262757

Website

Alerts

Be the first to know and let us send you an email when Thidanad TOWN posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Thidanad TOWN:

Share

Category