03/01/2026
"കടകംപള്ളി സുരേന്ദ്രൻ നമ്മുടെ
അഭിമാനത്തിൻ പേരല്ലേ !
അഞ്ചുപതിറ്റാണ്ടടിപതറാതെ
ചെങ്കൊടിയേന്തി നടന്നില്ലേ!"
തൻ്റെ നേർക്ക് വരുന്ന ആയുധങ്ങളെ കടകംപള്ളി സഖാവ് നേരിടുന്നത് ജനങ്ങളുടെ കൈ കോർത്താണ്. തൻ്റെ മണ്ഡലത്തിലെ ഓരോ ശബ്ദവും സുപരിചിതമാണ്. സൗമ്യനായ
രാഷ്ട്രീയ സാരഥിയാണ്.
ജനപക്ഷ സമൂഹത്തിൻ്റെ വാക്കും വെളിച്ചവുമായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനില്ക്കുന്ന കടകംപള്ളിയുടെ ജീവിതം തുറന്ന പുസ്തകമാണ് . ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നടക്കുന്ന കാലഘട്ടത്തിൽ ആ ജീവിതം മുന്നോട്ട് പോയത് ഇച്ഛാശക്തിയിലൂടെയാണ്. അന്നത്തെ ദേവസ്വം മന്ത്രിയെ ശരിപ്പെടുത്തി കളയുമെന്ന ഭീഷണി മുഴക്കിയുള്ള എണ്ണമില്ലാത്ത മെസേജുകൾ കണ്ടിരുന്നു. കേട്ടാൽ അറയ്ക്കുന്ന ചീത്തവിളികൾ കേട്ടിരുന്നു. ഇവയിൽ ഭൂരിപക്ഷവും നടത്തിയിട്ടുള്ളത് സംഘപരിവാർ അനുകൂലികളും,ആ കള്ള കുരുക്കിൽ വീണുപോയവരുമാണ്.
2021 ഇലക്ഷന് സംഘപരിവാർ അജണ്ട നിർവഹിക്കുവാൻ അവരുടെ തുറുപ്പ് ചീട്ടായി ശോഭ സുരേന്ദ്രൻ എന്ന സ്ഥാനാർഥിയെയും കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ പ്രതിഷ്ഠിച്ചു. സർവ്വേഫലങ്ങൾ നോക്കുകുത്തിയായി. കഴക്കൂട്ടം അപ്പോഴും കടകംപള്ളിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചു. സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന ഒൻപത് വർഷങ്ങൾ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ബദൽ സൃഷ്ടിച്ച് ഗാന്ധിഘാതകർക്കെതിരെ വലിയ കൂട്ടായ്മയുണ്ടാക്കി.
ഭാഷാ സംരക്ഷണത്തിനും മതാതീത സാംസ്കാരിക ജാഥയെ വരവേല്ക്കുന്നതിനും മുന്നിൽ നിന്നു.
സംഘപരിവാറിൻ്റെ ശത്രു തന്നെയാണ് കടകംപള്ളി.ആ സഖാവിനെ കോർപ്പറേഷൻ ഇലക്ഷനിൽ രണ്ട് വാർഡിൽ ബി ജെ പിയെ ജയിപ്പിക്കുവാൻ ഡീൽ നടത്തിയെന്ന് വാർത്ത വരുത്തുന്ന വലതുപക്ഷ-സംഘപരിവാർ അജണ്ട ജനങ്ങൾ തിരിച്ചറിഞ്ഞു.
മൂന്ന് തവണ കഴക്കൂട്ടത്തെ ജനങ്ങൾ പുഷ്പം പോലെ കടകംപള്ളിയെ വിജയിപ്പിച്ചു. അതിൽ രണ്ട് തവണ പുലി പോലെ വന്ന ബി ജെ പിയുടെ അവസ്ഥ എലി പോലെയായി. കേരളത്തിൻ്റെ മികച്ച മന്ത്രിയും ജനകീയനേതാവുമായ കടകംപള്ളി ഇന്നും ഈ തെരുവിലുണ്ട്. സാധാരണ മനുഷ്യർക്കൊപ്പം ദാ ഈ റോഡിലുണ്ട്. നുണയുടെ ഏറുപടക്കങ്ങൾ പൊട്ടില്ല. അത് എറിയുന്നവൻ്റെ കയ്യിലിരുന്നു തന്നെ പൊട്ടും. ഉമ്മാക്കി കാണിക്കുന്ന വരോട് പാവം ഉമ്മാക്കി ചിരിച്ചു കൊണ്ട് പറയുന്നു.. നിങ്ങൾ ആരെയാണീ ഈ ഉമ്മാക്കി കാട്ടുന്നത് ? കടകംപള്ളിയെ യോ!
"ഇബിലീസിൻ്റെ പണിശാലകളിൽ പണിത്തിരക്കാണ്!
മാനവ സ്നേഹം തകർത്തിടാനായ് പണിയെടുക്കുന്നു!
ശെയ്ത്താൻ പണിയെടുക്കുന്നു!"