21/07/2026
സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) കേന്ദ്രക്കമ്മിറ്റി
കൊൽക്കത്ത
: 21-07-2026
ദില്ലി ജന്തർമന്തറിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികളെയും യുവജനങ്ങളെയും മാതാപിതാക്കളെയും എസ് യു സിഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രവാഷ് ഘോഷ് ഇന്ന് പ്രസ്താവനയിലൂടെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.
"കഴിഞ്ഞ ദിവസം ദില്ലി ജന്തർമന്തറിൽ നമ്മുടെ രാജ്യത്തെ വിദ്യാർത്ഥികളും യുവജനങ്ങളും നടത്തിയ സമാധാനപരവും ജനാധിപത്യപരവുമായ പ്രക്ഷോഭത്തിന്മേൽ ക്രൂരമായ പോലീസ് അതിക്രമം അഴിച്ചുവിടാൻ മനസ്സാക്ഷിയുണ്ടെങ്കിൽ ഒരു സർക്കാരിനും കഴിയില്ല. കേന്ദ്ര ബിജെപി സർക്കാരിന്റെ ഈ മനുഷ്യത്വരഹിതമായ കിരാത ആക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു.
നീറ്റ് മെഡിക്കൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ ജീവതത്തെ സർക്കാർ എങ്ങനെയാണ് തട്ടിക്കളിച്ചതെന്ന് ഇപ്പോൾ ലോകത്തിന് അറിയാം. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ചോദ്യപേപ്പർ ചോർന്നത് വിദ്യാർത്ഥികളെ അനിശ്ചിതത്വത്തിന്റെ നടുക്കടലിലേക്കാണ് എറിഞ്ഞത്. കഴിഞ്ഞ മൂന്ന് വർഷമായി ചോർച്ച തുടരുന്നുണ്ട്, ഇത് പല വിദ്യാർത്ഥികളേയും നിരാശമൂലം ആത്മഹത്യയിലേക്ക് തള്ളിവിട്ടു.
ഈ നെറികെട്ട പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യങ്ങളെ പിന്തുണച്ചുകൊണ്ട് ശ്രീ. സോനം വാങ്ചുക് മുന്നോട്ട് വന്നു. സർക്കാരിന്റെ ധാർഷ്ട്യത്തിന് മുന്നിൽ അദ്ദേഹം നിരാഹാര സമരം ആരംഭിച്ചു. അദ്ദേഹം മരണാസന്നനായപ്പോൾ സർക്കാർ അദ്ദേഹത്തെ ബലമായി ആശുപത്രിയിലേക്ക് മാറ്റി.
ഇതെല്ലാം പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികളെ കൂടുതൽ രോഷാകുരാക്കി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അവർ പാർലമെന്റ് മാർച്ചിന് ആഹ്വാനം ചെയ്തു. സ്വേച്ഛാധിപതിയായ ഭരണകൂടം മാർച്ച് തടയാൻ തീരുമാനിക്കുകയും, നിരായുധരായ സമാധാനപരമായ വിദ്യാർത്ഥി റാലിക്ക് നേരെ ലാത്തിയും കണ്ണീർവാതകവും പ്രയോഗിച്ച് നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു.
സർക്കാരിന്റെ ഈ നിലപാടിനെ ഞങ്ങൾ അപലപിക്കുകയും, വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യം സർക്കാർ ഉടൻ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു."
വാർത്ത നൽകിയത്
സ്വപൻ ഘോഷ്
(ഓഫീസ് സെക്രട്ടറി)
കേന്ദ്രക്കമ്മിറ്റി
എസ് യു സിഐ (കമ്മ്യൂണിസ്റ്റ്)