23/08/2026
#മാർക്സിസ്റ്റ്പാർട്ടിയുടെ നില അതീവ ദയനീയമാണ്.
'പിണറായി വിജയൻ തന്നെ പാർട്ടി, പാർട്ടി തന്നെ #പിണറായി'
എന്ന ഏക ശിലാ രൂപത്തിലാണ് കാര്യങ്ങൾ. സ്വയം വിമർശനവും കൂട്ടായ നേതൃത്വവുമൊക്കെ ഭരണഘടനയിലെ അലങ്കാരം മാത്രം. ഒരു തെരഞ്ഞെടുപ്പ് പരാജയപ്പെടുമ്പോൾ പോലും " #കാരണഭൂതന്റെ" ഏകാധിപത്യ ശൈലിക്കെതിരെ ചെറു വിരലനക്കാൻ #പോളിറ്റ്ബ്യൂറോയ്ക്കോ സംസ്ഥാന നേതൃത്വത്തിനോ ത്രാണിയില്ല.
#പാർട്ടി ജനറൽ സെക്രട്ടറി പോലും പിണറായിയെ കാണുമ്പോൾ മുട്ടു വിറയ്ക്കുന്ന ചെറിയൊരു ബേബിയായി തരം താണിരിക്കുന്നു.
#ഇഎംഎസും, യച്ചൂരിയും പ്രകാശ് കാരാട്ടും ഇരുന്ന കസേരയിൽ ആണ് താൻ ഇരിക്കുന്നതെന്ന ബോധം ആ മനുഷ്യന് ഇത് വരെ ഉണ്ടായിട്ടില്ല.. #ഗോവിന്ദൻമാഷിന്റെ കഥ കൂടുതൽ പറയാതിരിക്കുകയാണ് ഭേദം.
വിമർശിക്കേണ്ടവർ തന്നെ വാഴ്ത്തു പാട്ടുകാരായി മാറുന്ന വിചിത്രമായ കാഴ്ചയാണ് പാർട്ടിയിൽ ഉടനീളം കാണുന്നത്.ചെറിയ ഘടകങ്ങളിൽ വിമർശനം ഉയർത്തുന്നവരെ ഒരു മൂലയ്ക്കിരുത്തുവാനാണ് കാരണ ഭൂതത്തിന്റെ നിർദ്ദേശം..
#കേരളത്തിലെ തിരുട്ടു ഫാമിലിയാണ് തങ്ങൾ എന്ന് നിസ്സംശയം തെളിയിച്ചു കൊണ്ടിരിക്കുകയാണ് പിണറായിയുടെ കുടുംബം..!!
സ്വന്തം അടിത്തറ തകരുന്നത് തിരിച്ചറിയാതെ, ഒരൊറ്റ നേതാവിന്റെ ശൈലിയെ വാഴ്ത്തി തിരുവാതിര കളിക്കുന്ന ഈ പോക്ക് പാർട്ടിയെ എവിടെ എത്തിക്കുമെന്ന് വരും കാലം തെളിയിക്കും. മാറ്റങ്ങളെ ഉൾക്കൊള്ളാൻ ഭയപ്പെടുന്ന, തിരുത്തലുകളെ ഭയക്കുന്ന ഇത്തരം അടിമത്ത രാഷ്ട്രീയത്തോട് ദേഷ്യമല്ല, മറിച്ച് അന്ധമായി ഇതിനെ ന്യായീകരിക്കുന്ന സാധാരണ അണികളോട് സഹതാപം മാത്രമാണ് തോന്നുന്നത്...!!
ഭാസ്‌ക്കര പട്ടേലരായ #കാരണഭൂതത്തിന്റെ സെന്റിന്റെ മണമാണ് ഇന്ന് പാർട്ടി അംഗങ്ങൾക്കും അനുയായികൾക്കും സൈബർ കമ്മിക്കൂട്ടങ്ങൾക്കും ഉള്ളത്..
ഇതൊരു ചീഞ്ഞളിഞ്ഞ ദുർഗന്ധമാണെന്ന് പാർട്ടിയെ നിരീക്ഷിക്കുന്ന എല്ലാവർക്കും ബോധ്യപ്പെട്ടു കഴിഞ്ഞു. പക്ഷേ മസ്തിഷ്ക പ്രക്ഷാളനം ചെയ്ത് വരിയുടയ്ക്കപ്പെട്ട അടിമകളായ പാർട്ടിക്കാർക്ക് ഇത് മനസ്സിലാവുകയില്ല..!!
അവർക്ക് എന്നെങ്കിലും മണമറിയാനുള്ള കഴിവ് തിരിച്ചു കിട്ടുമായിരിക്കും.. അന്ന് പിണറായി ഒറ്റുകാരൻ എന്നു വിളിക്കപ്പെടും എന്ന് പ്രതീക്ഷിക്കാം..!!
പി. സുനിൽ കുമാർ