Labour Commissionerate, Kerala

Labour Commissionerate, Kerala Welcome to the official page of the Labour Commissioner, Govt. of Kerala... The Labour Commissioner
Kerala

കോട്ടയം എം.ആര്‍.എഫില്‍ 16-ാമത് ലോങ് ടേം സെറ്റില്‍മെന്റിന് ധാരണ; സ്ഥിരം ജീവനക്കാര്‍ക്ക് വേതന വര്‍ധനകോട്ടയം എം.ആര്‍.എഫിലെ ...
21/08/2026

കോട്ടയം എം.ആര്‍.എഫില്‍ 16-ാമത് ലോങ് ടേം സെറ്റില്‍മെന്റിന് ധാരണ; സ്ഥിരം ജീവനക്കാര്‍ക്ക് വേതന വര്‍ധന

കോട്ടയം എം.ആര്‍.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത് ലോങ് ടേം സെറ്റില്‍മെന്റ് പുതുക്കി നിശ്ചയിക്കുന്നതിന് ധാരണയായി. തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയില്‍ തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പിലെത്തിയത്.

വൈകിട്ട് നാലിന് ആരംഭിച്ച ചര്‍ച്ച രാത്രി ഏഴോടെ ഇരുകൂട്ടരും അംഗീകരിച്ച ഒത്തുതീര്‍പ്പിലെത്തിയത്.
തുടര്‍ന്ന് ലേബര്‍ കമ്മീഷണര്‍ സഫ്‌ന നസറുദ്ദീന്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ തൊഴിലാളി പ്രതിനിധികള്‍ എന്നിവര്‍ ഒപ്പിട്ട എഗ്രിമെന്റ് തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്ലാന്റ് ഹെഡ് ശശികാന്ത കുവാര്‍ കൈമാറി.

പുതിയ ലോങ് ടേം സെറ്റില്‍മെന്റ് 2026 ഓഗസ്റ്റ് ഒന്നുമുതല്‍ നാല് വര്‍ഷത്തേക്ക് പ്രാബല്യത്തിലാകും. അന്തിമ സെറ്റില്‍മെന്റ് ഓഗസ്റ്റ് 31നകം ഒപ്പുവയ്ക്കും. ഈ തീയതിക്കകം അന്തിമ സെറ്റില്‍മെന്റ് ഒപ്പുവച്ചില്ലെങ്കില്‍, കരാര്‍ ഒപ്പുവയ്ക്കുന്ന തീയതി മുതലായിരിക്കും സെറ്റില്‍മെന്റിന്റെ കാലാവധി കണക്കാക്കുക.

2026 ഓഗസ്റ്റ് ഒന്നിന് ലോങ് ടേം സെറ്റില്‍മെന്റിന്റെ പരിധിയില്‍ വരുന്ന അര്‍ഹരായ സ്ഥിരം ജീവനക്കാര്‍ക്ക് പ്രതിമാസം 14,500 രൂപയുടെ വെയ്റ്റഡ് ആവറേജ് വേതന വര്‍ധന നല്‍കും. കൂടാതെ അര്‍ഹരായ ജീവനക്കാരുടെ പ്രതിമാസ അറ്റന്‍ഡന്‍സ് ബോണസില്‍ 500 രൂപയുടെ വര്‍ധനയും ലഭിക്കും.സെറ്റില്‍മെന്റിന്റെ ഭാഗമായി നല്‍കേണ്ട തുക ജീവനക്കാരുടെ സേവനകാലം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ച് വിതരണം ചെയ്യുന്നത് സംബന്ധിച്ച തീരുമാനം അന്തിമ കരാര്‍ ഒപ്പിടുന്നതിന് മുമ്പ് കൈക്കൊള്ളും. അതുവരെ നിലവിലെ വേതന ഘടന തുടരും.
തൊഴില്‍ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശരത്ചന്ദ്രന്‍ സി.എസ്., അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ബിച്ചു ബാലന്‍, ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ കെ.എല്‍. സതീഷ്‌കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

തൊഴിലാളികളെ പ്രതിനിധീകരിച്ച് ചാണ്ടി ഉമ്മന്‍, കുഞ്ഞ് ഇല്ലംപള്ളി, ചിന്റു കുര്യന്‍ ജോയ്, അജു ചാക്കോ, ഷാജി ജോസഫ്, ബിനോയ് സി.ഐ., റിനുമോന്‍ പി.എം., സല്‍വിന്‍ പി. തോമസ് (ഐഎന്‍ടിയുസി), കെ.ജെ. തോമസ്, റെജി സക്കറിയ, ദേവസ്യ പി.എസ്., ബി.എസ്. സമീര്‍, സുബി വര്‍ഗീസ്, സാബു ജോണ്‍, സുനോജ് വി.എസ്, (സിഐടിയു), എസ്. വിനായകുമാര്‍, കെ.കെ. വിജയകുമാര്‍, റിജു തോമസ്, ശ്രീനിവാസ പിള്ള എസ്.എസ്., ശ്രീകുമാര്‍ എസ്., സിബി പി. മാത്യു, ശ്യാം കുമാര്‍ സി.ഒ. (ബിഎംഎസ്) എന്നിവരും തൊഴിലുടമകളെ പ്രതിനിധീകരിച്ച് പ്ലാന്റ് ഹെഡ് ശശികാന്ത കുവാര്‍, സീനിയര്‍ പ്രൊഡക്ഷന്‍ മാനേജര്‍ അനൂപ് ആര്‍. വര്‍മ്മ, സീനിയര്‍ എച്ച്.ആര്‍. മാനേജര്‍ ഷിജു ഏലാസ്, സീനിയര്‍ എന്‍ജിനീയറിംഗ് മാനേജര്‍ ബിജുമോന്‍ ചാക്കോ, ചീഫ് അക്കൗണ്ട്‌സ് മാനേജര്‍ ഡി. വെങ്കട സുബ്ബയ്യ, സീനിയര്‍ മാനേജര്‍ ബിനു ഫ്രാന്‍സിസ് എന്നിവരുമാണ് എഗ്രിമെന്റില്‍ ഒപ്പുവച്ചത്.

പൊതുമേഖലാസഹകരണ ടെക്‌സ്‌റ്റൈല്‍ സ്പിന്നിംഗ് മില്‍ തൊഴിലാളികള്‍ക്ക് അറ്റന്‍ഡന്‍സ് ഇന്‍സെന്റീവ്​ പൊതുമേഖലാ, സഹകരണ ടെക്‌സ്‌റ...
20/08/2026

പൊതുമേഖലാസഹകരണ ടെക്‌സ്‌റ്റൈല്‍ സ്പിന്നിംഗ് മില്‍ തൊഴിലാളികള്‍ക്ക് അറ്റന്‍ഡന്‍സ് ഇന്‍സെന്റീവ്


പൊതുമേഖലാ, സഹകരണ ടെക്‌സ്‌റ്റൈല്‍ സ്പിന്നിംഗ് മില്ലുകളിലെ തൊഴിലാളികള്‍ക്ക് 2026 വര്‍ഷത്തെ അറ്റന്‍ഡന്‍സ് ഇന്‍സെന്റീവ് കഴിഞ്ഞ വർഷം ഹാജർ ഒന്നിന് നൽകിയ തുകയേക്കാൾ രണ്ടു രൂപ വർദ്ധിപ്പിച്ച് നല്‍കാനും നിയമാനുസൃത നിരക്കിലുള്ള ബോണസ് വിതരണം ചെയ്യാനും ധാരണയായി. ലേബര്‍ കമ്മീഷണര്‍ സഫ്‌ന നസറുദ്ദീന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.

​ബോണസിനും ഫെസ്റ്റിവല്‍ അലവന്‍സിനും അര്‍ഹതയുള്ള എല്ലാ തൊഴിലാളികള്‍ക്കും അറ്റന്‍ഡന്‍സ് ഇന്‍സെന്റീവിനും അര്‍ഹതയുണ്ടായിരിക്കും. മേല്‍പ്പറഞ്ഞ തുകകള്‍ ഓഗസ്റ്റ് 24 മുതല്‍ 29 വരെയുള്ള തീയതികളിലോ അതിനു മുന്‍പായോ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും.

​തൊഴില്‍ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചര്‍ച്ചയില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ബിച്ചു ബാലന്‍, ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ കെ.എല്‍. സതീഷ്‌കുമാര്‍, തൊഴിലാളി പ്രതിനിധികളായ എം ആര്‍ രാജന്‍, പി. കെ. രവീന്ദ്രനാഥ്, വി വി ശശീന്ദ്രന്‍, കെ ഉദയകുമാര്‍, അനസ് എസ്., ഹംസ മല്ലപ്പള്ളി എന്നിവരും തൊഴിലുടമ പ്രതിനിധികളായ എ സുകുമാര്‍, വി ആര്‍ ഹോബി, ആബി തോമസ്, സാജിദ് അബ്ബാസ്, രമേഷ് പി എന്നിവരും ധാരണാ പത്രത്തില്‍ ഒപ്പുവച്ചു.
​തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് അര്‍ഹമായ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനാണ് ധാരണയായത്.

19/08/2026

റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡിലെ ജീവനക്കാരുടെ ബോണസ്, ഓണം അഡ്വാൻസ് എന്നിവയുമായി ബന്ധപ്പെട്ട് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ നടന്ന ചർച്ച

ആര്‍.പി.എല്‍. ജീവനക്കാര്‍ക്ക് 20% ബോണസും 10,000 രൂപ ഓണം അഡ്വാന്‍സുംതൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയില്‍ നടന്ന ...
19/08/2026

ആര്‍.പി.എല്‍. ജീവനക്കാര്‍ക്ക് 20% ബോണസും 10,000 രൂപ ഓണം അഡ്വാന്‍സും

തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ ധാരണ

റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡിലെ ജീവനക്കാരുടെ 202526 സാമ്പത്തിക വര്‍ഷത്തെ ബോണസ് സംബന്ധിച്ച് തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ജീവനക്കാര്‍ക്ക് 20 ശതമാനം ബോണസും 10,000 രൂപ ഓണം അഡ്വാന്‍സും അനുവദിക്കും. ബോണസും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനായി റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡ് 15 ലക്ഷം രൂപ കടമെടുക്കും.
സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ തൊഴില്‍ മന്ത്രി ആര്‍.പി.എല്‍ സന്ദര്‍ശിക്കുമെന്നും തൊഴിലാളികളുടെ മറ്റ് പ്രശ്‌നങ്ങള്‍ അപ്പോള്‍ നേരിട്ട് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി യോഗത്തില്‍ ഉറപ്പുനല്‍കി.
മന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ അജയ പ്രസാദ് എം.എല്‍.എ, സ്‌പെഷ്യല്‍ സെക്രട്ടറി ഷീബാ ജോര്‍ജ്, ലേബര്‍ കമ്മീഷണര്‍ സഫ്‌ന നസറുദ്ദീന്‍, അഡീ. സെക്രട്ടറിമാരായ ഷീജ, ലീന ലിറ്റി, കമ്പനി മാനേജിംഗ് ഡയറക്ടര്‍ ടി. അശ്വിന്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.തൊഴിലാളി സംഘടനാ പ്രതിനിധികള്‍, ആര്‍.പി.എല്‍ മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
യോഗത്തില്‍ വിവിധ തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് എ. രവികുമാര്‍,ഗോപാലകൃഷ്ണന്‍, കുമാര്‍ വേണു, എ. രമേഷ്, ഡെനിമോന്‍, വിജയകുമാര്‍, സാബു എബ്രാഹാം (ഐ.എന്‍.ടി.യു.സി), രമേശന്‍, ടി. രവീന്ദ്രന്‍, ശരത്ത്, ഗോപന്‍, ആര്‍. രമേശന്‍, ടി. അജയന്‍ (സി.ഐ.ടി.യു), വാസുദേവന്‍, ശബരീനാഥന്‍ എസ്., ശിവകുമാര്‍ ജി., ധര്‍മലിംഗം, ചന്ദ്രകുമാര്‍ (എ.ഐ.ടി.യു.സി), കെ. സന്തോഷ്, എ. പ്രേംകുമാര്‍ (ബി.എം.എസ്), ആര്‍. രാമചന്ദ്രന്‍, ടി. രാജ്കുമാര്‍, സി. മതിവാനന്‍, അന്‍പരശന്‍ എ., എം. നാസര്‍ഖാന്‍ (യു.ടി.യു.സി) എന്നിവരും ഏരൂര്‍ സുഭാഷ്, ധര്‍മശ്രീജി, പ്രദീപ്, ബി. സാരഥ് എന്നിവരും പങ്കെടുത്തു.
ആര്‍.പി.എല്‍ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് ഫിനാന്‍സ് മാനേജര്‍ വിനോദ് എം., മാനേജര്‍ സുധീര്‍ രാവുണ്ണി, കുമരേശന്‍ എം, നന്ദകുമാര്‍, ആര്‍. ജയപ്രകാശ് തുടങ്ങിയവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.

കേരള ഫീഡ്‌സ് ജീവനക്കാർക്ക് ഓണം ആനുകൂല്യങ്ങൾ; പി.സി.എം.എയിലും ബോണസിലും 500 രൂപ വർധന*കേരള ഫീഡ്‌സ് ലിമിറ്റഡിലെ ജീവനക്കാരുടെ...
19/08/2026

കേരള ഫീഡ്‌സ് ജീവനക്കാർക്ക് ഓണം ആനുകൂല്യങ്ങൾ; പി.സി.എം.എയിലും ബോണസിലും 500 രൂപ വർധന*

കേരള ഫീഡ്‌സ് ലിമിറ്റഡിലെ ജീവനക്കാരുടെ 2025-26 സാമ്പത്തിക വർഷത്തെ ബോണസ്, പെർഫോർമൻസ് കം മോട്ടിവേഷണൽ അലവൻസ് (PCMA), സ്പെഷ്യൽ ഫെസ്റ്റിവൽ അലവൻസ്, ഓണം അഡ്വാൻസ് എന്നിവ സംബന്ധിച്ച് ധാരണയായി. തൊഴിൽ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്‌ണയുടെ സാന്നിധ്യത്തിൽ കമ്പനി ഉദ്യോഗസ്ഥരും വിവിധ തൊഴിലാളി സംഘടനാ നേതാക്കളും നടത്തിയ ചർച്ചയിലാണ് തീരുമാനം.

മുൻ സാമ്പത്തിക വർഷം അനുവദിച്ച തുകയെ അപേക്ഷിച്ച് വിവിധ വിഭാഗം ജീവനക്കാരുടെ ബോണസ്/പി.സി.എം.എയിൽ 500 രൂപയുടെ വർധനവ് അനുവദിക്കും. 2024-25 സാമ്പത്തിക വർഷം അനുവദിച്ച അതേ തുക തന്നെ തിരിച്ചുപിടിക്കുന്ന ഓണം അഡ്വാൻസായും നൽകും. അർഹരായ ജീവനക്കാർക്ക് 3,000 രൂപ സ്പെഷ്യൽ ഫെസ്റ്റിവൽ അലവൻസും ലഭിക്കും.

കേരള ഫീഡ്‌സിലെ സ്ഥിരം ജീവനക്കാർക്ക് 26,500 രൂപ പി.സി.എം.എയും 30,000 രൂപ ഓണം അഡ്വാൻസും ലഭിക്കും. കല്ലേറ്റുംകര യൂണിറ്റിലെ ഹെഡ് ലോഡ് 147 ഗ്രൂപ്പിന് 18,000 രൂപ പി.സി.എം.എയും 25,725 രൂപ അഡ്വാൻസും, ഹെഡ് ലോഡ് 39 ഗ്രൂപ്പിന് 15,500 രൂപ പി.സി.എം.എയും 21,450 രൂപ അഡ്വാൻസും, ഹെഡ് ലോഡ് 24 ഗ്രൂപ്പിന് 12,000 രൂപ പി.സി.എം.എയും 17,175 രൂപ അഡ്വാൻസും ലഭിക്കും. കരുനാഗപ്പള്ളി യൂണിറ്റിലെ ഹെഡ് ലോഡ് വിഭാഗത്തിന് 15,500 രൂപ പി.സി.എം.എയും 21,450 രൂപ അഡ്വാൻസും അനുവദിച്ചിട്ടുണ്ട്.

കാഷ്വൽ,ദിവസവേതന ജീവനക്കാർ, മാർക്കറ്റിംഗ് ഫീൽഡ് സ്റ്റാഫ്, മാനേജ്മെന്റ് ട്രെയിനികൾ, ഗാർഡൻ വർക്കർമാർ, കൺവീനർ മുഖേന ഏർപ്പെടുത്തിയ കാഷ്വൽ/ദിവസവേതന ജീവനക്കാർ എന്നിവർക്ക് 11 ശതമാനം ബോണസിനൊപ്പം 3,000 രൂപയും അനുവദിക്കും. ആകെ തുക പരമാവധി 21,500 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.

ഗാർഡൻ വർക്കർമാർക്ക് 4,500 രൂപയും കൺവീനർ മുഖേന ഏർപ്പെടുത്തിയ കാഷ്വൽ/ദിവസവേതന ജീവനക്കാർക്ക് 6,000 രൂപയും ഓണം അഡ്വാൻസായി ലഭിക്കും. കാഷ്വൽ/ദിവസവേതന ജീവനക്കാർ, മാർക്കറ്റിംഗ് ഫീൽഡ് സ്റ്റാഫ്, മാനേജ്മെന്റ് ട്രെയിനികൾക്ക് 12,900 രൂപ അഡ്വാൻസും ലഭിക്കും.

എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന നിയമിച്ച താൽക്കാലിക ജീവനക്കാർക്ക് 3,000 രൂപ ഫെസ്റ്റിവൽ അലവൻസും അപ്രന്റീസുകൾക്ക് 2,000 രൂപ സ്പെഷ്യൽ അലവൻസും അനുവദിച്ചിട്ടുണ്ട്.

*കെപ്കോ ജീവനക്കാർക്ക് ആനുകൂല്യങ്ങളിൽ വർധനവ്* പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് പോൾട്രി ഡെവലപ്പ്മെന്റ് കോർപറേഷനിലെ ജീവന...
19/08/2026

*കെപ്കോ ജീവനക്കാർക്ക് ആനുകൂല്യങ്ങളിൽ വർധനവ്*

പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് പോൾട്രി ഡെവലപ്പ്മെന്റ് കോർപറേഷനിലെ ജീവനക്കാർക്കുള്ള പെർഫോമൻസ് കം ഇൻസെന്റ്റീവ്, ബോണസ് എന്നിവ വർധിപ്പിക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ സാനിദ്ധ്യത്തിൽ കെപ്കോ മാനേജ്‌മെന്റ് വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് അനുകൂല്യങ്ങളുടെ കാര്യത്തിൽ ധാരണയായത്. എല്ലാ വിഭാഗം ജീവനക്കാർക്കും മുൻവർഷത്തേക്കാൾ 600 രൂപയുടെ വർദ്ധനവ് നൽകാനാണ് ധാരണ.

ഇതനുസരിച്ച് സ്ഥിരം ജീവനക്കാർക്ക് 29,600 രൂപ വരെയും, താൽകാലിക ജീവനക്കാർക്ക് 24,000 രൂപ വരെയും പെർഫോമൻസ് കം മോട്ടിവേഷൻ അലവൻസ് ലഭിക്കും.കൂടാതെ ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക അഡ്വാൻസായി അനുവദിക്കും.

മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ തൊഴിൽവകുപ്പ് സെക്രട്ടറി ഷീബ ജോർജ്ജ്, അഡിഷണൽ സെക്രട്ടറി ഷിബി എബ്രഹാം, മാനേജിങ് ഡയറക്ടർ ഡോ നൗഷാദലി കെ എൻ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരായ ജി എസ് പ്രശാന്ത്, അനിൽ സാം, ട്രേഡ് യൂണിയൻ പ്രതിനിധികളായ വി ആർ പ്രതാപൻ, കെ കൃഷ്ണകുമാർ, വെട്ടുകാട് സോളമൻ, സുനിൽ മതിലകം എന്നിവരും പങ്കെടുത്തു.

കെ.എല്‍.ഡി ബോര്‍ഡ് ജീവനക്കാര്‍ക്ക് ബോണസും ഉത്സവ ആനുകൂല്യങ്ങളുംപ്രൊഡക്ഷന്‍ ഇന്‍സന്റീവ് വര്‍ധിപ്പിച്ചുകെ.എല്‍.ഡി ബോര്‍ഡില...
19/08/2026

കെ.എല്‍.ഡി ബോര്‍ഡ് ജീവനക്കാര്‍ക്ക് ബോണസും ഉത്സവ ആനുകൂല്യങ്ങളും

പ്രൊഡക്ഷന്‍ ഇന്‍സന്റീവ് വര്‍ധിപ്പിച്ചു

കെ.എല്‍.ഡി ബോര്‍ഡിലെ ജീവനക്കാര്‍ക്ക് 2025-26 സാമ്പത്തിക വര്‍ഷത്തെ ബോണസ്, സ്‌പെഷ്യല്‍ ഫെസ്റ്റിവല്‍ അലവന്‍സ്, പ്രൊഡക്ഷന്‍ ഇന്‍സന്റീവ് എന്നിവ സംബന്ധിച്ച് ധാരണയായി. മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയില്‍ അംഗീകൃത ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനങ്ങള്‍.
ബോണസിന് അര്‍ഹതയുള്ള സ്ഥിരം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലുള്ള മിനിമം ബോണസും മറ്റുള്ളവര്‍ക്ക് സര്‍ക്കാര്‍ നിരക്കിലുള്ള സ്‌പെഷ്യല്‍ ഫെസ്റ്റിവല്‍ അലവന്‍സും നല്‍കും.
സ്ഥിരം ജീവനക്കാരുടെ പ്രൊഡക്ഷന്‍ ഇന്‍സന്റീവ് 20,000 രൂപയില്‍ നിന്ന് 23,000 രൂപയായും താല്‍ക്കാലിക ജീവനക്കാരുടേത് 10,000 രൂപയില്‍ നിന്ന് 11,500 രൂപയായും വര്‍ധിപ്പിക്കും.
ദിവസവേതനക്കാര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ സ്‌പെഷ്യല്‍ ഫെസ്റ്റിവല്‍ അലവന്‍സ് നല്‍കും.ഓണം അഡ്വാന്‍സിന്റെ കാര്യത്തില്‍ മുന്‍ വര്‍ഷത്തെപ്പോലെ സ്ഥാപനത്തിന് യുക്തമായ തീരുമാനം എടുത്ത് നടപ്പാക്കാനും ധാരണയായി.

കശുവണ്ടി തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ്; 11,500 രൂപ അഡ്വാന്‍സായി നല്‍കുംഓഗസ്റ്റ് 23നകം ബോണസ് അഡ്വാന്‍സ് വിതരണം ചെയ്യും...
19/08/2026

കശുവണ്ടി തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ്; 11,500 രൂപ അഡ്വാന്‍സായി നല്‍കും

ഓഗസ്റ്റ് 23നകം ബോണസ് അഡ്വാന്‍സ് വിതരണം ചെയ്യും

കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍ക്കും ഫാക്ടറികളിലെ ജീവനക്കാര്‍ക്കുമുള്ള 2026 വര്‍ഷത്തെ ബോണസ് 20 ശതമാനമായി നിശ്ചയിച്ചു. ഓരോ തൊഴിലാളിക്കും 11,500 രൂപ ബോണസ് അഡ്വാന്‍സായി നല്‍കും. തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കശുവണ്ടി വ്യവസായ ബന്ധസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ അംഗീകരിച്ചത്.

നിശ്ചയിച്ച ബോണസ് തുകയില്‍നിന്ന് അഡ്വാന്‍സ് ബോണസ് കുറച്ചശേഷം ശേഷിക്കുന്ന തുക 2027 ജനുവരി 31ന് മുമ്പ് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും. 2026 ഡിസംബറില്‍ കണക്കാക്കുന്ന ബോണസ് തുകയേക്കാള്‍ അഡ്വാന്‍സ് തുക കൂടുതലാണെങ്കില്‍ അധിക തുക ഓണം ഇന്‍സെന്റീവായി കണക്കാക്കും.

ബോണസ് അഡ്വാന്‍സ് കൈപ്പറ്റിയശേഷം ഫാക്ടറി തുറന്ന് പ്രവര്‍ത്തിക്കുകയും തൊഴിലാളി സ്വന്തം കാരണത്താല്‍ ജോലിക്ക് ഹാജരാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ 11,500 രൂപയുടെ ബോണസ് അഡ്വാന്‍സിന് പൂര്‍ണമായി അര്‍ഹതയില്ലെങ്കില്‍ കുറവുള്ള തുക തൊഴിലാളിയുടെ ശമ്പളത്തില്‍നിന്ന് തിരിച്ചുപിടിക്കാവുന്നതാണ്.

ബോണസ് അഡ്വാന്‍സ് ഓഗസ്റ്റ് 23നകം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും. ഓഗസ്റ്റ് 15ന്റെയും തിരുവോണത്തിന്റെയും ഉത്സവാവധി ശമ്പളം ബോണസ് അഡ്വാന്‍സിനോടൊപ്പം നല്‍കും.കശുവണ്ടി ഫാക്ടറികളിലെ മാസശമ്പളക്കാരായ ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുക അഡ്വാന്‍സ് ബോണസായി നല്‍കും. 2026 ജൂലൈ മാസത്തെ ശമ്പളം അടിസ്ഥാനമാക്കിയാണ് ഫാക്ടറി സ്റ്റാഫിന്റെ ബോണസ് കണക്കാക്കുക.

2026 ജൂലൈ 31 വരെയുള്ള കാലയളവില്‍ 75 ശതമാനം ഹാജരുള്ള തൊഴിലാളികള്‍ക്ക് മുഴുവന്‍ ബോണസ് അഡ്വാന്‍സും അതില്‍ കുറവ് ഹാജരുള്ളവര്‍ക്ക് ആനുപാതികമായ തുകയും നല്‍കും.
വ്യവസ്ഥകള്‍ തൊഴിലാളി-തൊഴിലുടമ പ്രതിനിധികള്‍ അംഗീകരിച്ച് ഒപ്പുവച്ചു.

തൊഴിലാളി പ്രതിനിധികളായ എ. എ. അസീസ്, കോതേത്ത് ഭാസുരന്‍, എം. എസ്. ഷൗക്കത്ത്, ചിരട്ടക്കോണം സുരേഷ്, ശിവജി സുദര്‍ശനന്‍, ജി. ലാലു, ബി. തുളസീധരക്കുറുപ്പ്, റ്റി. ആര്‍. ഗോപകുമാര്‍, ആര്‍. വിജയരാജന്‍പിള്ള, കൊടുക്കുന്നില്‍ സുരേഷ് എം. പിയുടെ പി. എ എന്നിവരും
തൊഴിലുടമ പ്രതിനിധികളായ ബാബു ഉമ്മന്‍, നൗഫല്‍ സലാം, ജോബ്രാന്‍ ജി. വര്‍ഗീസ്, അബ്ദുള്‍ സലാം, സന്തോഷ് കുമാര്‍, സുനില്‍ ജോണ്‍ എം. ഡി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ഹാരിസണ്‍ മലയാളം ലിമിറ്റഡിലെ തൊഴിലാളികള്‍ക്ക് 10 ശതമാനം ബോണസ്ഓഗസ്റ്റ് 22നകം വിതരണം ചെയ്യുംഹാരിസണ്‍ മലയാളം പ്രൈവറ്റ് ലിമിറ...
19/08/2026

ഹാരിസണ്‍ മലയാളം ലിമിറ്റഡിലെ തൊഴിലാളികള്‍ക്ക് 10 ശതമാനം ബോണസ്

ഓഗസ്റ്റ് 22നകം വിതരണം ചെയ്യും

ഹാരിസണ്‍ മലയാളം പ്രൈവറ്റ് ലിമിറ്റഡിലെ തൊഴിലാളികള്‍ക്ക് 2025-26 വര്‍ഷത്തെ ബോണസ് 10 ശതമാനമായി നിശ്ചയിച്ച് ധാരണയായി. 8.33 ശതമാനം ബോണസും 1.67 ശതമാനം എക്‌സ്‌ഗ്രേഷ്യയും ഉള്‍പ്പെടെയാണ് ആകെ 10 ശതമാനം തുക നല്‍കുന്നത്. തുക ഓഗസ്റ്റ് 22നകം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും.
തോട്ടം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ സമര്‍പ്പിച്ച ഡിമാന്‍ഡ് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ബോണസ് സംബന്ധിച്ച് ചര്‍ച്ച നടന്നത്.
അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഐ.ആര്‍.) ബിച്ചു ബാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വ്യവസ്ഥകള്‍ അംഗീകരിച്ച് പ്രതിനിധികള്‍ ധാരണ പത്രത്തില്‍ ഒപ്പുവച്ചത്.

തൊഴിലുടമകളെ പ്രതിനിധീകരിച്ച് ബിജു പണിക്കര്‍, അനീഷ് ബി. എസ്., ആനന്ദ് ജയകുമാര്‍, വിനോദ് കുമാര്‍, അമല്‍ വി. ദേവ് എന്നിവരും
തൊഴിലാളി പ്രതിനിധികളായി അജയപ്രസാദ് എം.എല്‍.എ. (എ.ഐ.ടി.യു.സി), എ. കെ. മണി (ഐ.എന്‍.ടി.യു.സി), ബി. സുരേഷ് ബാബു (ഐ.എന്‍.ടി.യു.സി), ഹരികുമാര്‍ പൂതങ്കര (ഐ.എന്‍.ടി.യു.സി), കെ. കെ. ജയചന്ദ്രന്‍ (സി.ഐ.ടി.യു), എസ്. ജയമോഹന്‍ (സി.ഐ.ടി.യു), എച്ച്. രാജീവന്‍ (എ.ഐ.ടി.യു.സി), എസ്. നവമണി (എ.ഐ.ടി.യു.സി), ബി. വിജയന്‍ (ബി.എം.എസ്), ടി. ഹംസ (എസ്.ടി.യു) എന്നിവരും പങ്കെടുത്തു.

Address

Thozhilbhavan
Thiruvananthapuram
695033

Opening Hours

Monday 10am - 5:30pm
Tuesday 10am - 5:30pm
Wednesday 10am - 5:30pm
Thursday 10am - 5:30pm
Friday 10am - 5:30pm
Saturday 10am - 5pm

Alerts

Be the first to know and let us send you an email when Labour Commissionerate, Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share