Thiruvananthapuram City Police

Thiruvananthapuram City Police Welcome to the Official page of Thiruvananthapuram City Police. City Police, Thiruvananthapuram does the overall Policing in the capital city.
(2)

The Commissioner of Police heads City Police. It strives to provide excellent service to the general public. City Police encourages community participation in crime prevention. City Police Thiruvananthapuram was awarded best Police unit Award in the year 1993 and 1998. City Police consists of following units :

Law and order unit
This unit consists of three police subdivisions, ten circles and tw

enty one police stations. This unit is mainly responsible for law and order maintenance as well as prevention and detection of crimes. Traffic unit
This unit consists of two subdivisions. This unit is responsible for the regulation and enforcement of traffic. Control Room
This unit is the nerve center of City Police and conducts round the clock patrolling through the mobiles attached to it. District Armed Reserve
This is the reserve force of Thiruvananthapuram City Police to assist the Local Police. Narcotics cell
This unit is responsible for the controlling of narcotics and drugs. Crime Detachment
This unit conducts investigation of special cases. City Special Branch
This unit provides intelligence inputs to City Police. Dog Squad
This unit is responsible for the training of police dogs and their fitness. Mounted Police
This unit is responsible for the training of horses and their fitness. District Crime Records Bureau
This unit keeps the records of all criminals. Foreigners Registration Office
This unit is responsible for keeping records on foreigners. Tourist Police
Provides help to the tourists visiting this place. Women Police / Vanitha Cell
Provides help to City Police in law and order and crime prevention and detection.

ചുവപ്പ് സിഗ്നൽ ലംഘിക്കരുത്!ഒരു നിമിഷത്തെ എടുത്തുചാട്ടം  ജീവിതകാലം മുഴുവൻ തീരാത്ത നഷ്ടങ്ങൾക്ക് കാരണമാകാം. ചുവപ്പ് സിഗ്നൽ ...
05/08/2026

ചുവപ്പ് സിഗ്നൽ ലംഘിക്കരുത്!

ഒരു നിമിഷത്തെ എടുത്തുചാട്ടം ജീവിതകാലം മുഴുവൻ തീരാത്ത നഷ്ടങ്ങൾക്ക് കാരണമാകാം. ചുവപ്പ് സിഗ്നൽ അവഗണിച്ച് മുന്നോട്ട് പോകുന്നത് അപകടം വിളിച്ചു വരുത്തുന്നതിന് തുല്യമാണ്.

ട്രാഫിക് സിഗ്നലുകൾ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനാണ്. ചുവപ്പ് സിഗ്നൽ ലംഘിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ഇത്തരത്തിലുള്ള നിയമലംഘനം കാരണം നിരപരാധികളായ കാൽനടയാത്രക്കാർക്കും മറ്റ് വാഹനയാത്രികർക്കും അപകടങ്ങൾക്കു വഴിയൊരുക്കുന്നു.

റോഡിൽ എല്ലാവർക്കും സുരക്ഷിതമായി യാത്ര ചെയ്യാനുള്ള അവകാശമുണ്ട്. അതിനാൽ ട്രാഫിക് സിഗ്നലുകൾ, സ്റ്റോപ്പ് ലൈൻ, സീബ്രാ ക്രോസിംഗ് എന്നിവ കൃത്യമായി പാലിക്കുന്നത് ഓരോ വാഹനമോടിക്കുന്നവരുടെയും സാമൂഹിക ഉത്തരവാദിത്വമാണ്. അൽപസമയത്തെ ലാഭിക്കാൻ നടത്തുന്ന നിയമലംഘനം ഒരു കുടുംബത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം.

✅ ചുവപ്പ് സിഗ്നലിൽ വാഹനം പൂർണമായും നിർത്തുക.
✅ സ്റ്റോപ്പ് ലൈനും സീബ്രാ ക്രോസിംഗും മാനിക്കുക.
✅ ട്രാഫിക് സിഗ്നൽ പച്ചയായ ശേഷം മാത്രം മുന്നോട്ട് നീങ്ങുക.
✅ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും ഒഴിവാക്കുക.
✅ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ അവസരം നൽകുക.
✅ ട്രാഫിക് നിയമങ്ങൾ പാലിച്ച് മറ്റുള്ളവർക്കും മാതൃകയാകുക.

സിഗ്നൽ പാലിക്കുക... സുരക്ഷിതമായി യാത്ര തുടരുക. 🚔

03/08/2026

സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ മനസ്സിലാക്കാൻ "കിഡ്‌ഗ്ലോവ്": ജില്ലാതല ഉത്‌ഘാടനം സിറ്റി പോലീസ്
കമ്മീഷ്ണർ നിർവഹിച്ചു.

കേരള പോലീസിന്റെ സൈബർ ഡിവിഷൻ സ്കൂൾ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന സൈബർ സുരക്ഷാ ബോധവൽക്കരണ പദ്ധതിയായ "കിഡ്‌ഗ്ലോവ് (KidGlove)"-ന്റെ തിരുവനന്തപുരം ജില്ലാതല ഉത്‌ഘാടനം 03.08.2026 രാവിലെ 9.00 മണിക്ക് വഞ്ചിയൂർ ഹോളി ഏഞ്ചൽസ് കോൺവെന്റ് സ്കൂളിൽ സംഘടിപ്പിച്ചു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുൾ ആർ. ബി. കൃഷ്ണ, ഐ.പി.എസ്. ഉത്‌ഘാടനം നിർവഹിച്ചു. ഡിജിറ്റൽ ലോകത്ത് വിദ്യാർത്ഥികൾ സുരക്ഷിതമായി സഞ്ചരിക്കാനും, സൈബർ ഇടങ്ങളിലെ വിവിധ ചതിക്കുഴികളും ഓൺലൈൻ തട്ടിപ്പുകളും തിരിച്ചറിയാനും, പഠനാവശ്യങ്ങൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ഡിജിറ്റൽ സാങ്കേതികവിദ്യ സുരക്ഷിതമായും ഉത്തരവാദിത്വത്തോടെയും ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കുകയുമാണ് കിഡ്‌ഗ്ലോവ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ചടങ്ങിൽ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് കിഡ്‌ഗ്ലോവ് ബാഡ്ജുകൾ വിതരണം ചെയ്തു. സൈബർ സുരക്ഷയുടെ പ്രാധാന്യം, സാമൂഹിക മാധ്യമങ്ങളുടെ ഉത്തരവാദിത്വപരമായ ഉപയോഗം, ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് സ്വയം സുരക്ഷിതരാകേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് സിറ്റി പോലീസ് കമ്മീഷണർ ബോധവൽക്കരണ സന്ദേശം നൽകി. തിരുവനതപുരം സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷന്റെ മേൽനോട്ടത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹോളി ഏഞ്ചൽസ് കോൺവെന്റ് സ്കൂളിലെ അധ്യാപകരും തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.




03/08/2026
മണക്കാട് സ്വദേശിനിയായ വയോധികയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നും വയോധികയോട് ഇറങ്ങി  പോകാൻ പറഞ്ഞുകൊണ്ട് , അസഭ്യം  പറയുകയും...
02/08/2026

മണക്കാട് സ്വദേശിനിയായ വയോധികയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നും വയോധികയോട് ഇറങ്ങി പോകാൻ പറഞ്ഞുകൊണ്ട് , അസഭ്യം പറയുകയും , ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ വയോധികയുടെ മകനെയും മരുമകളെയും ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. കാലടി, TC 50/540 വീട്ടിൽ രാജൻ മകൻ മധു(40 ), ഭാര്യ ആതിര (32) എന്നിവരെയാണ് കൊലപാതകശ്രമത്തിനും, ദേഹോപദ്രവം,വയോജന സംരക്ഷണ നിയമ ലംഘനം മുതലായ വകുപ്പുകൾ പ്രകാരം ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ആക്രമണത്തിൽ വയോധികയുടെ മുഖത്ത്‌ പരിക്കേൽക്കുകയും, മുൻനിരയിലെ 2 പല്ലുകൾ നഷ്ടമാകുകയും ചെയ്തു



നിരവധി മോഷണ കേസുകളിലെ പ്രതിയെ പൂജപ്പുര പോലീസ് പിടികൂടിപൂജപ്പുര പോലീസ് സ്റ്റേഷൻ ക്രൈം 992/2026 U/s 75(2), 78(2) of BNS & ...
01/08/2026

നിരവധി മോഷണ കേസുകളിലെ പ്രതിയെ പൂജപ്പുര പോലീസ് പിടികൂടി

പൂജപ്പുര പോലീസ് സ്റ്റേഷൻ ക്രൈം 992/2026 U/s 75(2), 78(2) of BNS & 120 of KP Act കേസിലെ പ്രതിയും, കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ വിവിധ പേരുകളിൽ Robbery, Cheating മുതലായ കേസുകളിലെ പ്രതിയുമായ തിരുവനന്തപുരം ജില്ലയിൽ പള്ളിച്ചൽ വില്ലേജിൽ മൊട്ടമൂട് വാളോട്ടുകോണം കിഴക്കുംകര പുത്തൻ വീട്ടിൽ നിന്നും, കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ മുളകുളം വില്ലേജിൽ പെരുവ ദേശത്ത് പന്തപ്പിള്ളി ഹൗസിൽ താമസിക്കുന്ന ഗോപി മകൻ അൽ അമീൻ എന്നും ജസ്റ്റിൻ രാജ് എന്നും വിളിക്കുന്ന രാജേഷ് കുമാർ @ മൊട്ടമൂട് രാജേഷ്, വയസ് 49 എന്നയാളെ 01-08-2026 തീയതി പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം റൂറൽ ജില്ലയിലെ നരുവാമൂട് പോലീസ് സ്റ്റേഷൻ ക്രൈം 711/2019, Cr. 333/2022, ബാലരാമപുരം പോലീസ് സ്റ്റേഷൻ Cr. 1991/2022, നെയ്യാറ്റിൻകര എക്സൈസ് കേസുകൾ, കോട്ടയം ജില്ലയിൽ വാകത്താനം പോലീസ് സ്റ്റേഷനിലെ LPC 04/2020, പാലക്കാട് ജില്ലയിലെ കൊപ്പം പോലീസ് സ്റ്റേഷൻ Cr. 174/2026 എന്നീ കേസുകളും നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ മറ്റു നിയമനടപടികൾ സ്വീകരിച്ചു വരുന്നു.



റോഡ് മുറിച്ചുകടക്കുമ്പോൾ ശ്രദ്ധ തെറ്റരുത്...റോഡ് മുറിച്ചു കടക്കുമ്പോൾ ജാഗ്രത ആവശ്യമാണ് . എന്നാൽ ഇന്ന് പലരും മൊബൈൽ ഫോൺ ഉപ...
31/07/2026

റോഡ് മുറിച്ചുകടക്കുമ്പോൾ ശ്രദ്ധ തെറ്റരുത്...
റോഡ് മുറിച്ചു കടക്കുമ്പോൾ ജാഗ്രത ആവശ്യമാണ് . എന്നാൽ ഇന്ന് പലരും മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടും മറ്റും റോഡ് മുറിച്ചുകടക്കുന്നത് പതിവാക്കിയിരിക്കുകയാണ്. ഇത്തരം പ്രവർത്തികൾ കാൽനട യാത്രികരുടെ ശ്രദ്ധ ചുറ്റുപാടുകളിൽ നിന്ന് പൂർണമായും തിരിച്ചുവിടുകയും ഗുരുതരമായ റോഡപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.റോഡ് മുറിച്ചുകടക്കുന്നതിന് മുമ്പ് ഇരുവശങ്ങളിലേക്കും ശ്രദ്ധയോടെ നോക്കി, വാഹനങ്ങളുടെ വേഗവും ദൂരവും വിലയിരുത്തിയ ശേഷമേ മുന്നോട്ട് നീങ്ങാവൂ.സീബ്രാ ക്രോസ്സിലൂടെയാണ് റോഡ് മുറിച്ചു കടക്കുന്നതെങ്കിൽ പോലും, ശ്രദ്ധ റോഡിൽ തന്നെയായിരിക്കണം.മൊബൈൽ ഫോണിലേക്ക് കണ്ണും മനസ്സും കേന്ദ്രീകരിക്കുമ്പോൾ വാഹനങ്ങളുടെ ഹോൺ, ബ്രേക്കിന്റെ ശബ്ദം, മറ്റ് മുന്നറിയിപ്പുകൾ എന്നിവ പലപ്പോഴും ശ്രദ്ധയിൽപ്പെടാതെ പോകാം.




അന്തർ സംസ്ഥാന വാഹന മോഷണ ശൃംഖലയിലെ മുഖ്യ കണ്ണികളായ 4 പേരെ വിഴിഞ്ഞം പോലീസ് പിടികൂടി.വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിധിയിലെ കോട...
29/07/2026

അന്തർ സംസ്ഥാന വാഹന മോഷണ ശൃംഖലയിലെ മുഖ്യ കണ്ണികളായ 4 പേരെ വിഴിഞ്ഞം പോലീസ് പിടികൂടി.

വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടപ്പുറം, കരിമ്പള്ളിക്കര സ്വദേശിയായ മൈക്കിൾ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാർ കബിളിപ്പിച്ച് തട്ടിയെടുത്ത് കടന്നു കളഞ്ഞ വ്യക്തിയെ കേന്ദ്രീകരിച്ചു, വിഴിഞ്ഞം പോലീസ് നടത്തിയ അന്വേഷണത്തിൽ, കാർ മോഷ്ടിച്ചുകൊണ്ട് കടന്നു കളഞ്ഞ വ്യക്തിയടക്കം അന്തർ സംസ്ഥാന വാഹന മോഷണ ശൃംഖലയിലെ മുഖ്യ കണ്ണികളായ 4 പേരെ വിഴിഞ്ഞം പോലീസ് പിടികൂടി. പത്തനംതിട്ട, പെരുമ്പട്ടി, മല്ലപ്പള്ളി, വെള്ളയിൽ ജോയ്‌സ് വില്ലയിൽ ഉണ്ണിത്താൻ മകൻ ജോയൽ. എസ് (25), കാസർഗോഡ് നിന്നും ഇടുക്കി, പീരുമേട്, മേമല ജംഗ്ഷന് സമീപം അമ്മു ഭവനിൽ മാറി താമസിക്കുന്ന അബ്ദുൽ റഹ്മാൻ മകൻ സാബിർ (21),തൃശ്ശൂർ ജില്ലയിൽ പുല്ലൂർ വില്ലേജിൽ കൊല്ലാടി ക്ഷേത്രത്തിന് സമീപം മനം പള്ളി ഹൗസിൽ രഘു മകൻ പ്രണവ് (31), തമിഴ്നാട് സംസ്ഥാനത്തിൽ തിരുനെൽവേലി ജില്ലയിൽ പാളയം കോട്ട വില്ലേജിൽ ടി ദേശത്ത് ത്രിങ്കാന നയനാർ സ്ട്രീറ്റിൽ ഹൗസ് നമ്പർ 2A യിൽ താമസം മുരുകൻ മകൻ നമ്പി രാജൻ (24 ).എന്നിവരെയാണ് വിഴിഞ്ഞം പോലീസ് പിടികൂടിയത്. ജൂലൈ മാസം 6 ആം തീയതി, ജോയൽ ഒരു ദിവസത്തേയ്ക്ക് കാർ മൈക്കലിന്റെ പക്കൽ നിന്നും റെന്റിനു വാങ്ങി കബിളിപ്പിച്ച് കടന്നുകളയുകയായിരുന്നു. കാറുമായി കടന്നു കളഞ്ഞ ജോയൽ ഇടുക്കിയിലുള്ള സുഹൃത്ത് സാബിറിന്റെ സഹായത്തോടെ, തൃശൂർ സ്വദേശിയായ പ്രണവിന്റെ ഒത്താശയിൽ മധുരയിലെ കാർ മോഷണ സംഘത്തിലെ ഉടമയായ നമ്പി രാജന് കാർ ഏൽപ്പിക്കുകയായിരുന്നു. നമ്പിരാജൻ കാർ ചെന്നൈയിലേക്ക് മാറ്റാൻ ശ്രമിക്കവെയായിരുന്നു പോലീസിന്റെ വലയിൽ അകപ്പെട്ടത്. ടീ കേസിൽ പിടിയിലായ ജോയലും സാബിറും മുൻപും ഇത്തരത്തിൽ വാഹനം മോഷ്ടിച്ച് വിൽക്കാറുണ്ടായിരുന്നു. ടീ കേസിൽ പ്രതിയായ പ്രണവ്, തൃശ്ശൂരിൽ കാപ്പ കേസ്സ് പ്രതിയായിട്ടുള്ള വ്യക്തികൂടിയാണ്. അറസ്റ്റിലായ ജോയലിനെയും, സാബിറിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതും , മറ്റു പ്രതികളായ പ്രണവിനെതിരെയും, നമ്പി രാജനെതിരെയും മറ്റു നിയമനടപടികൾ സ്വീകരിച്ചു വരുന്നു. വീണ്ടെടുത്ത കാർ മറ്റു നടപടികൾക്ക് ശേഷം ഉടമയ്ക്ക് കൈമാറും.




വഞ്ചിയൂരിൽ യുവാവിനെ വെട്ടിക്കൊന്ന കേസ് :   പ്രതികളെ പോലീസ് പിടികൂടി.26.07.2026 തീയതി ഉച്ചയ്ക്ക് വഞ്ചിയൂർ പോലീസ് സ്റ്റേഷൻ...
27/07/2026

വഞ്ചിയൂരിൽ യുവാവിനെ വെട്ടിക്കൊന്ന കേസ് : പ്രതികളെ പോലീസ് പിടികൂടി.
26.07.2026 തീയതി ഉച്ചയ്ക്ക് വഞ്ചിയൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചമ്പക്കട സ്വദേശിയായ വിശാഖ് (42) എന്നയാളെ ചമ്പക്കടയുള്ള ടിയാന്റെ വീടിനടുത്തു വച്ച്, വെട്ടുകത്തി കൊണ്ട് ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തിയ കേസിലെ അയൽവാസിയായ മുഖ്യപ്രതിയടക്കം 4 പേരെ വഞ്ചിയൂർ പോലീസ് പിടികൂടിയിട്ടുള്ളതാണ്. കൈതമുക്ക്, ചമ്പക്കട ജംഗ്ഷന് സമീപം CPRA -14 വിജയൻ നായർ മകൻ പ്രദീപ് @ പത്ത് പ്രദീപ് (38) ഉം കൂട്ടാളികളുമാണ് കൃത്യം നടത്തിയത്. ടീ പ്രതി വഞ്ചിയൂർ പോലീസ് സ്റ്റേഷൻ RHS പ്രതിയും, വഞ്ചിയൂർ, പേട്ട, ഫോർട്ട് പോലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ള 8 ഓളം ആക്രമണ കേസ്സുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയുമാണ്. പ്രതിയ്ക്കു കൊല്ലപ്പെട്ട വിശാഖിനോടുള്ള മുൻവൈരാഗ്യമാണ്‌ കൊലപാതകത്തിന് കാരണം. പേട്ട, YMA റോഡ്, TC-31/501 മണലിൽ വീട്, ഫസലുദീൻ മകൻ റസീം @ ചിക്കു (35), പാച്ചല്ലൂർ, തോപ്പടി, ആറ്റരികത്തു വീട്ടിൽ രാജേന്ദ്രൻ മകൻ വിനീത് (40), കരിക്കകം, കടയിൽവീട് , സന്തോഷ്‌കുമാർ മകൻ ശിവപ്രസാദ് (39) എന്നിവരാണ് ടീ കേസിൽ പ്രദീപിനൊപ്പം സഹായിയായി വർത്തിച്ച മറ്റു പ്രതികൾ.പിടിയിലായ പ്രതികൾക്കെതിരെ മറ്റു നിയമനടപടികൾ പോലീസ് സ്വീകരിച്ചു വരുന്നു.




26/07/2026

ജനമൈത്രി പോലീസിംഗിന്റെ ഭാഗമായി തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് പരിധിയിലെ, വിവിധ പോലീസ് സ്റ്റേഷൻ ലിമിറ്റിനുള്ളിലെ റസിഡൻസ് അസോസിയേഷനുകളിലെ ഭാരവാഹികൾക്കായുള്ള സഭായോഗം, ബഹുമാനപ്പെട്ട സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുൾ ആർ.ബി കൃഷ്ണ ഐപിഎസ് ൻ്റെ നേതൃത്വത്തിൽ 25.07.2026 ന് പോലീസ് ട്രെയിനിങ് കോളേജിൽ വിളിച്ചുചേർത്തു. പ്രസ്തുത യോഗത്തിൽ റസിഡൻസ് അസോസിയേഷനുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സിറ്റി പോലീസ് കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുത്തുകയും. ആയത് പരിഹരിക്കുന്നതിലേക്കായുള്ള നടപടികൾ കൈക്കൊള്ളാമെന്ന് അറിയിക്കുകയും ചെയ്തു.





ഓപ്പറേഷൻ തൂഫാൻ: 38 ഗ്രാം M**A യുമായി യുവതിയെ ഡാന്സാഫ് സംഘം പിടികൂടി                     ഓപ്പറേഷൻ തൂഫാന്റെ പശ്ചാത്തലത്തിൽ...
23/07/2026

ഓപ്പറേഷൻ തൂഫാൻ: 38 ഗ്രാം M**A യുമായി യുവതിയെ ഡാന്സാഫ് സംഘം പിടികൂടി

ഓപ്പറേഷൻ തൂഫാന്റെ പശ്ചാത്തലത്തിൽ , തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണറുടെ നിർദ്ദേശപ്രകാരം ഡാൻസാഫ് സംഘം വെട്ടുകാട് , ബാലാനഗർ ഭാഗത്തു നടത്തിയ പരിശോധനയിൽ, 38 ഗ്രാം ഓളം M**A യുമായി യുവതിയെ പിടികൂടി. കടകംപള്ളി വില്ലേജിൽ വെട്ടുകാട് വാർഡിൽ ബാലനഗർ 80/1436 ൽ രാഗിണി മകൾ രേഖ ആണ് പോലീസ് പിടിയിലായത്. പിടികൂടിയ പ്രതിയെ വലിയതുറ പോലീസിന് കൈമാറിയിട്ടുള്ളതാണ് . ടിയാൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുന്നു. കേരളാ പോലീസിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കർശന പരിശോധനകളാണ് തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് പരിധിക്കുള്ളിൽ സിറ്റി പോലീസ് കമ്മീഷ്ണറുടെ നേതൃത്വത്തിൽ നടത്തി വരുന്നത്. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും, കുറ്റക്കാർക്കെതിരെ സ്വത്ത് കണ്ടുകെട്ടൽ, കരുതൽ തടങ്കൽ അടക്കമുള്ള കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷ്ണർ അറിയിച്ചു. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടു പൊതുജന പങ്കാളിത്തം നാൾക്കുനാൾ വർധിച്ചുവരികയാണ്. ഇന്നലെ (22-07-2026) ഓട്ടോറിക്ഷ ഡ്രൈവർമാരെ തൂഫാൻ വാരിയർമാരായി, ആഭ്യന്തിര വകുപ്പ് മന്ത്രി ശ്രീ.രമേശ് ചെന്നിത്തല, പോലീസ് ട്രെയിനിങ് കോളേജിൽ വച്ച് നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചിരുന്നു. ലഹരി മാഫിയയെ വേരോടെ പിഴുതെറിയും വരെ ടീ പരിശോധന നടപടികൾ ശക്തമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.





Address

Vazhuthacaud
Thiruvananthapuram
695014

Alerts

Be the first to know and let us send you an email when Thiruvananthapuram City Police posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Thiruvananthapuram City Police:

Shortcuts

Share