07/09/2026
കേരളത്തിലെ ജനാധിപത്യ സംവിധാനത്തെയും മതേതര മൂല്യങ്ങളെയും വെല്ലുവിളിച്ചുകൊണ്ട്, മതാധിഷ്ഠിത പാർട്ടികളുടെ തിട്ടൂരങ്ങൾക്ക് മുന്നിൽ കേരളത്തിന്റെ മുഖ്യമന്ത്രി പേടിച്ച് വിറച്ച് മുട്ടുമടക്കുന്ന ദയനീയ കാഴ്ചയാണ് നാം കാണുന്നത്.
കേന്ദ്ര പദ്ധതിയായ 'പി എം ശ്രീ' നടപ്പിലാക്കുന്നതിൽ തെറ്റില്ലെന്ന് ആദ്യം നിലപാടെടുത്ത വി ഡി സതീശൻ, അധികാരത്തിൽ വന്നതിന് ശേഷം മുസ്ലിം ലീഗിന്റെ ഭീഷണിക്ക് മുന്നിൽ ആ നിലപാട് തിരുത്തിയിരിക്കുകയാണ്.
വന്ദേമാതരം ആലപിക്കുന്ന കാര്യത്തിലും സ്ത്രീകളുടെ പൊതുരംഗത്തെ പങ്കാളിത്തത്തിലും സമാനമായ രീതിയിൽ മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി അദ്ദേഹം പിൻമാറുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ ഒരു മതാധിഷ്ഠിത പാർട്ടിക്കും വിധേയനാക്കാൻ ബിജെപി അനുവദിക്കില്ല. ഇത്തരം വർഗീയ പ്രീണന രാഷ്ട്രീയത്തെ ശക്തമായി ബിജെപി നേരിടുക തന്നെ ചെയ്യും.