BJP Thiruvananthapuram

BJP Thiruvananthapuram Bharatiya Janata Party, Thiruvananthapuram City District Committee

https://www.instagram.com/BJP4TVPM

https://twitter.com/BJP4TVPM

05/08/2026

ജനാധിപത്യത്തെ അട്ടിമറിക്കുന്നതും സത്യസന്ധരായ ഉദ്യോഗസ്ഥരെ അപമാനിക്കുന്നതും Indian National Congress ന്റെയും CPIM ന്റെയും പണ്ടേയുള്ള ശീലമാണ്.

തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയ്ക്കെതിരായ ധൃതിപിടിച്ചുള്ള സസ്പെൻഷൻ നടപടി, രാഷ്ട്രീയ അജണ്ടകൾക്കായി ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്യുന്നതിന്റെ വ്യക്തമായ തെളിവാണ്.

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി/എൻഡിഎ മുന്നണിക്ക് ലഭിച്ച ജനപിന്തുണയെ അട്ടിമറിക്കാൻ കഴിയാത്ത നിരാശയിൽ, കോൺഗ്രസും സിപിഎമ്മും ചേർന്ന് ഭീഷണി രാഷ്ട്രീയത്തിലൂടെ ഉദ്യോഗസ്ഥരെ വേട്ടയാടുകയാണ്.

ജനാധിപത്യം അട്ടിമറിക്കുന്ന കാര്യത്തിൽ ഇവർ രണ്ടല്ല, ഒന്നാണ്!

ഇത് നവഭാരതമാണ്; ഇവിടെ ജനാധിപത്യവും നിയമവാഴ്ചയും വിജയിക്കുക തന്നെ ചെയ്യും.

ഭരണപരമായ ചുമതലകൾ നിർവ്വഹിച്ചതിന് ഒരു ഉദ്യോഗസ്ഥയെ ശിക്ഷിക്കുന്നത് അപകടകരമായ കീഴ്‌വഴക്കമാണ്.

ഒരു സർക്കാർ സ്വന്തം ഉദ്യോഗസ്ഥരെ ഭയപ്പെടുത്താൻ തുടങ്ങുമ്പോൾ, അത് ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കുകയും ഭരണസംവിധാനത്തെ പൂർണമായി സ്തംഭിപ്പിക്കുകയും ചെയ്യും.

രാഷ്ട്രീയ സമ്മർദ്ദമില്ലാതെ സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം നമ്മുടെ ഉദ്യോഗസ്ഥർക്ക് ഉണ്ടാകണം.

ഈ ഏകപക്ഷീയമായ നടപടിയെ BJP ശക്തമായി അപലപിക്കുന്നു.

സത്യസന്ധരായ ഉദ്യോഗസ്ഥരെ വേട്ടയാടുന്നത് അവസാനിപ്പിച്ച്, ജനങ്ങൾക്ക് വേണ്ടിയുള്ള ഭരണത്തിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണം.

05/08/2026

2018-ലും 2024-ലും, ഒടുവിൽ 2026-ലും നാടിന്റെ രക്ഷകനായെത്തിയ ആ നായകൻ ഇനി ഓർമ്മ.

കേരളം പ്രകൃതിദുരന്തങ്ങളിൽ പതറിയപ്പോഴൊക്കെ നാടിൻ്റെ വിളികേട്ടെത്തിയ ധീരനായ റെസ്ക്യൂ വോളന്റീയറും റാപ്പലിംഗ് ഇൻസ്ട്രക്ടറുമായിരുന്നു തിരുവനന്തപുരം കല്ലിയൂർ സ്വദേശി ആർ. രാജേഷ്.

2018-ലെ പ്രളയകാലത്ത് അദ്ദേഹം മുന്നിലുണ്ടായിരുന്നു. 2024-ലെ വയനാട് ഉരുൾപൊട്ടൽ ദുരന്തമുഖത്തും സജീവമായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. ഒടുവിൽ 2026-ൽ അദ്ദേഹം നാടിനായി തന്റെ ജീവൻ തന്നെ ബലിയർപ്പിച്ചു.

കണ്ണൂർ കാര്യങ്കോട് പുഴയിലെ കുത്തിയൊഴുകുന്ന വെള്ളത്തിൽ പെട്ടുപോയ ഒരു കർഷകനെ രക്ഷിക്കാൻ സ്വന്തം ലൈഫ് ജാക്കറ്റ് അഴിച്ചുനൽകിയ ശേഷം, രാജേഷ് ആ ഒഴുക്കിൽപ്പെടുകയായിരുന്നു.

അദ്ദേഹത്തിന്റെ ധീരതയും നിസ്വാർത്ഥതയും ത്യാഗവും കേരളം ഒരിക്കലും മറക്കില്ല.

പ്രിയപ്പെട്ട രാജേഷിന്റെ വേർപാടിൽ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തുന്നു.

അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ലക്ഷ്മി, മക്കളായ അർഷൻ, അഭിഷേക്, മാതാപിതാക്കളായ ശ്രീ. രാജശേഖരൻ, ശ്രീമതി ഗീത എന്നിവരുടെയും അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും ദുഃഖത്തിൽ ഞാൻ പങ്കുചേരുന്നു.

ഈ നഷ്ടം താങ്ങാനുള്ള കരുത്ത് സർവ്വേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഓം ശാന്തി! 🙏

05/08/2026

കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ മോദി സർക്കാരിൻ്റെ ഇച്ഛാശക്തിയുള്ള തീരുമാനത്തിന് ഇന്നേയ്ക്ക് 7 വർഷം.

ഭീകരതയുടെയും വിഘടനവാദത്തിന്റെയും അധ്യായങ്ങൾക്ക് അറുതി വരുത്തി ഇന്ത്യൻ ഭരണഘടന പൂർണ്ണമായും കശ്മീരിൽ നിലവിൽ വന്നത് ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെയാണ്. മേഖലയുടെ സുവർണ്ണകാലഘട്ടത്തിലേക്കുള്ള വാതിൽ തുറക്കുകയായിരുന്നു ഇതിലൂടെ.

ഇന്ന് ഭാരതത്തിലെ മറ്റേതൊരു ഇടവും പോലെ കശ്മീർ വികാസത്തിന്റെ പാതയിൽ കുതിക്കുകയാണ്.

മോദി സർക്കാരിൻ്റെ നിശ്ചയദാർഢ്യത്തിന്റെയും ഭരണമികവിന്റെ ഏറ്റവും തിളക്കമാർന്ന ഉദാഹരണമാണിത്.

04/08/2026

കേരളത്തിലെ എല്ലാ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്ത് വോട്ട് നേടി അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ, പിന്നീട് അത് ഓർഡിനറി (പ്രിയദർശിനി) ബസുകളിൽ മാത്രമായി ഒതുക്കി സ്ത്രീകളെ വഞ്ചിച്ചു.

പിന്നാലെ ഈ ആനുകൂല്യം ഉപയോഗിച്ച് പ്രിയദർശിനി ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളെ ഗതാഗതമന്ത്രി, പണമുള്ളവർ പോലും പണമില്ലാത്തവരായി അഭിനയിക്കുന്നു ബസ്സുകളിൽ തള്ളി കയറുന്നു എന്ന് പറഞ്ഞ് ഇപ്പോൾ അധിക്ഷേപിക്കുന്നു.

പണമില്ലാതെ ബസിൽ കയറുന്നവർ മക്കളെ സ്വകാര്യ സ്കൂളുകളിൽ വിടുന്നതിനെയും സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നതിനെയും പരിഹാസരൂപേണ മന്ത്രി താരതമ്യം ചെയ്ത് സംസാരിക്കുന്നു.

സ്ത്രീകൾക്ക് അനുകൂല്യ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ ശേഷം അതേ ആനുകൂല്യങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകളെ പരസ്യമായി അപമാനിക്കുന്ന മന്ത്രിയോട് ഒന്നേ പറയാനുള്ളൂ, സൗജന്യം ആരുടേയും ഔദാര്യമല്ല.

04/08/2026
04/08/2026

കൗൺസിലർ സുഗതന് അനുകൂലമായി സർക്കുലർ ഇറക്കി എന്നതിന്റെ പേരിൽ KAS ഉദ്യോഗസ്ഥ ഡോക്ടർ ചിത്രയ്‌ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി നിയമവിരുദ്ധവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്.

നിയമങ്ങൾക്കും ഭരണഘടനാപരമായ ചട്ടങ്ങൾക്കും വിധേയമായി മാത്രം പ്രവർത്തിച്ച ഒരു ഉദ്യോഗസ്ഥയ്‌ക്കെതിരെ 'സർക്കാർ നയത്തിനെതിരാണ്' എന്ന വ്യാജേന നടപടിയെടുക്കുന്നത് ഭരണകൂടഭീകരതയുടെ തെളിവാണ്.

ഉദ്യോഗസ്ഥർ നടപ്പിലാക്കേണ്ടത് ഭരണഘടനാപരമായ നിയമങ്ങളാണോ അതോ കെ എം ഷാജിയും വി ഡി സതീശനും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ-മതമൗലികവാദ നയങ്ങളാണോ എന്ന് സർക്കാർ വ്യക്തമാക്കണം.

അഡ്വ എസ്‌ സുരേഷ്
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി

Address

Near Police Training College, Thycad, Trivandrum/14
Thiruvananthapuram
6950014

Alerts

Be the first to know and let us send you an email when BJP Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP Thiruvananthapuram:

Shortcuts

Share