06/08/2026
പാങ്ങപ്പാറ ഇന്റെർഗ്രേറ്റഡ്
ഫാമിലി ഹെൽത്ത് സെന്റർ:
കിടത്തി ചികിത്സ അവസാനിപ്പിക്കുന്നു
തിരുവനന്തപുരം നഗരസഭയുടെ അനാസ്ഥ മൂലം ആയിരങ്ങൾക്ക് ആശ്രയമായ പാങ്ങപ്പാറ ഇന്റെർ ഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്റർ പ്രവർത്തനം നിലക്കുന്നു.
തിരുവനന്തപുരം നഗരസഭയുടെ പദ്ധതി വിഹിതത്തിൽ നിന്നും ഒരു കോടി രൂപ വകയിരുത്തിയാണ് ആശുപത്രി പ്രവർത്തനം നടന്നുവന്നത്. കഴിഞ്ഞ LDF സർക്കാരിന്റെ കാലത്താണ് മെഡിക്കൽ കോളേജിനു കീഴിൽ പ്രവർത്തിക്കുന്ന ഹെൽത്ത് സെന്റെറിനെ അന്നത്തെ MLA സ: കടകംപള്ളി സുരേന്ദ്രന്റെ വിശ്രമമില്ലാത്ത ഇടപ്പെടലിന്റെ ഭാഗമായി കേരളത്തിൽ ആദ്യമായി വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ഇന്റെർഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്റർ എന്ന നിലയിൽ കിടത്തിചിക്ത്സ അടക്കം ആരംഭിക്കുന്നത്. സർക്കാർ അനുവദിച്ച 10 തസ്തികയും, നഗരസഭയുടെ ഭാഗമായിട്ടുള്ള 17 ജീവനക്കാരും ചേർന്നുള്ള സംവിധാനമാണ് ആശുപത്രിയുടെ നടത്തിപ്പിന് ഉണ്ടായിരുന്നത്. എല്ലാ വർഷവും നഗരസഭ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി പ്രോജക്റ്റ് വച്ചാണ് ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജിവനക്കാർക്ക് ശമ്പളവും ആശുപത്രിക്കാവശ്യമായ മരുന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകിവന്നിരുന്നത്. എന്നാൽ
ഇപ്പോൾ BJP നഗരസഭ ഭരണ സമിതി ഇത് അവസാനിപ്പിക്കുകയാണ്. അതിന്റെ ഭാഗമായി കഴിഞ്ഞ 6 മാസമായി ജീവനക്കാർക്ക് നഗരസഭ ശമ്പളം നൽകുന്നില്ല. രോഗികൾക്ക് ആവശ്യമായ മരുന്നു വാങ്ങിനൽകുന്നില്ല. ശമ്പളം ലഭിക്കാതെ ഡോക്ടർമാർ ചിലർ രാജി വെച്ചു പോയതോടെ കിടത്തി ചിക്ത്സ അവസാനിപ്പിക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് BJP ഇത്തരം നെറികേട് കാണിക്കുന്നത്. ഇതിനെതിരെ ഒരു വാക്ക് കൊണ്ട് പോലും എതിർക്കാനോ ഇടപെടാനോ സ്ഥലം UDF കൗൺസിലർ തയ്യാറാകുന്നില്ല. പൊതു ആരോഗ്യത്തെ തച്ചുതകർത്ത് കോർപ്പറേറ്റുകൾക്ക് വഴിയൊരുക്കലാണ് UDF ൻ്റെയും BJPയുടെയും ഉദ്ദേശം. ഇതിനെതിരെ ജനകീയ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. നമ്മുടെ നാടിന്റെ പൊതു സംവിധാനത്തെ തകർക്കാൻ അനുവദിക്കരുത്. നഗരസഭയിലെ 11 വാർഡുകളിലെ ജനങ്ങൾക്ക് സേവനം നൽകുന്നിടമാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.
ഇപ്പോൾ മിണ്ടാതിരുന്നാൽ താലൂക്ക് തലത്തിലെ ഒരു ആശുപത്രി സൗകര്യം നമുക്ക് നഷ്ടമാകും.....