AISF Keralam

AISF Keralam AISF Kerala State Committee Official page Jayaprakash Smarakam, Thaicaud Thiruvananthapuram, Kerala, India 695014

എൻ സി ഇ ആർ ടി പാഠപുസ്തക സമിതി പുനഃസംഘടന: സംഘപരിവാർ ആശയങ്ങൾ തിരുകിക്കയറ്റാനുള്ള നീക്കം — എഐഎസ്എഫ്        രാജ്യത്തെ സ്കൂൾ ...
20/08/2026

എൻ സി ഇ ആർ ടി പാഠപുസ്തക സമിതി പുനഃസംഘടന: സംഘപരിവാർ ആശയങ്ങൾ തിരുകിക്കയറ്റാനുള്ള നീക്കം — എഐഎസ്എഫ്

രാജ്യത്തെ സ്കൂൾ പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിൽ സംഘപരിവാർ ആശയങ്ങൾ തിരുകിക്കയറ്റാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിന്റെ തുടർച്ചയാണ് പുതിയ എൻ സി ഇ ആർ ടി പാഠപുസ്തക സമിതിയുടെ പുനഃസംഘടനയെന്ന് എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് ആരോപിച്ചു.
11, 12 ക്ലാസുകളിലെ രാഷ്ട്രീയശാസ്ത്ര പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതിനായി പുനഃസംഘടിപ്പിച്ച 20 അംഗ സമിതിയിൽ ആർ എസ് എസ് ബന്ധമുള്ള നാലുപേർ ഉൾപ്പെട്ടിട്ടുണ്ട്. നേരത്തെയും എൻ സി ഇ ആർ ടിയുടെ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട വിവിധ സമിതികളിൽ മുൻ എ ബി വി പി ദേശീയ സെക്രട്ടറി ഉൾപ്പെടെയുള്ള സംഘപരിവാർ ബന്ധമുള്ള വ്യക്തികൾ അംഗങ്ങളായിരുന്നു.
വിദ്യാഭ്യാസരംഗത്തെ അക്കാദമിക സ്വാതന്ത്ര്യവും ശാസ്ത്രീയ സമീപനവും തകർക്കുന്ന തരത്തിൽ പാഠപുസ്തകങ്ങളെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കമാണ് ഇതിലൂടെ നടക്കുന്നത്. ചരിത്രത്തെയും രാഷ്ട്രീയത്തെയും ശാസ്ത്രത്തെയും സംഘ് പരിവാർ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് പുനർവ്യാഖ്യാനിക്കുന്നതിനുള്ള ഉപാധിയായി എൻ സി ഇ ആർ ടിയെ മാറ്റാൻ അനുവദിക്കാനാകില്ല.
പാഠപുസ്തകങ്ങളുടെ രൂപീകരണത്തിൽ അക്കാദമിക വിദഗ്ധർക്കും അധ്യാപകർക്കും വിവിധ സാമൂഹിക വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണം. ആർ എസ് എസ്–എ ബി വി പി ബന്ധമുള്ളവരെ ഉൾപ്പെടുത്തി ഏകപക്ഷീയമായി സമിതികൾ രൂപീകരിക്കുന്ന നടപടി കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്നും വിദ്യാഭ്യാസത്തിന്റെ കാവിവത്കരണത്തിനെതിരെ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാമും സെക്രട്ടറി എ. അധിനും അറിയിച്ചു.

ഓഗസ്റ്റ് 19സ:പി കൃഷ്ണപ്പിള്ള ദിനം
19/08/2026

ഓഗസ്റ്റ് 19
സ:പി കൃഷ്ണപ്പിള്ള ദിനം

18/08/2026

വിദ്വേഷം തുപ്പുന്ന സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്ന കേരള സർവ്വകലാശാല വിസി മോഹനൻ കുന്നുമേലിനെതിരെ AISF തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം ..

കേരള സർവകലാശാലയിൽ എൽഎൽബി പുനർനിർണയം നിർത്തലാക്കിയതിലും ആർഎസ്എസ് സംഘടിപ്പിച്ച ‘സങ്കൽപ്പ് 2026 യുവ സംഗമത്തിൽ’ പങ്കെടുത്ത് ...
17/08/2026

കേരള സർവകലാശാലയിൽ എൽഎൽബി പുനർനിർണയം നിർത്തലാക്കിയതിലും ആർഎസ്എസ് സംഘടിപ്പിച്ച ‘സങ്കൽപ്പ് 2026 യുവ സംഗമത്തിൽ’ പങ്കെടുത്ത് സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ നടത്തിയ വിവാദ പരാമർശങ്ങളിലും പ്രതിഷേധിച്ച് എഐഎസ്എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി കേരള യൂണിവേഴ്സിറ്റിയിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡന്റ് സ:ബിബിൻ എബ്രഹാം ഉദ്ഘാടനം ചെയ്തു.

വന്ദേമാതരം പൂർണ്ണ ആലാപനത്തെ എതിർക്കുന്നവരെ ആക്ഷേപിച്ച കേരള വി സി യുടെ നടപടി സംസ്കാരശൂന്യം എ ഐ എസ് എഫ്      ആർഎസ്എസ് സംഘട...
15/08/2026

വന്ദേമാതരം പൂർണ്ണ ആലാപനത്തെ എതിർക്കുന്നവരെ ആക്ഷേപിച്ച കേരള വി സി യുടെ നടപടി സംസ്കാരശൂന്യം

എ ഐ എസ് എഫ്

ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് വന്ദേമാതരം പാടുന്നതിനെ എതിർക്കുന്നവരെ ‘അമ്മയാരെന്ന് അറിയാത്തവർ’ എന്ന തരത്തിൽ അധിക്ഷേപിച്ച കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ നടപടി സംസ്കാരശൂന്യവും അത്യന്തം അപലപനീയവുമാണെന്ന് എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവനയിൽ പറഞ്ഞു.
തിരുവനന്തപുരം മണിവിളയിൽ ആർഎസ്എസ് സംഘടിപ്പിച്ച ‘സങ്കൽപ് 2026 യുവസംഗമ’ത്തിലാണ് വി.സി. വിവാദ പരാമർശം നടത്തിയത്. സർവകലാശാലയുടെ ഉന്നത പദവി വഹിക്കുന്ന ഒരാൾ ആർഎസ്എസ് പോലുള്ള ഫാസിസ്റ്റ് സംഘടനയുടെ രാഷ്ട്രീയ വേദിയിൽ പങ്കെടുക്കുകയും അവിടെ വെച്ച് വ്യത്യസ്ത നിലപാടുള്ളവരെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തുകയും ചെയ്തത് വൈസ് ചാൻസലർ പദവിയുടെ അന്തസ്സിനും സർവകലാശാലയുടെ ജനാധിപത്യ പാരമ്പര്യങ്ങൾക്കും നിരക്കാത്തതാണെന്നും എഐഎസ്എഫ് വ്യക്തമാക്കി.
വന്ദേമാതരത്തിന്റെ ചരിത്രപരമായ സ്ഥാനത്തെ ബഹുമാനിക്കുന്നത് അതിൽ ഉൾക്കൊള്ളുന്ന എല്ലാ മതപരമായ ഉള്ളടക്കവും നിർബന്ധമായി അംഗീകരിക്കണമെന്ന നിലപാടിലൂടെ ചരിത്രത്തെ ഏകപക്ഷീയമായി സമീപിക്കുകയാണ് വി സി ചെയ്തത്.
ചരിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് അതിന്റെ വിവിധ തലങ്ങളും സ്വാതന്ത്ര്യസമരത്തിന്റെ ബഹുസ്വര പാരമ്പര്യവും വി.സി. പഠിക്കണം.
ഇന്ത്യൻ സ്വാതന്ത്ര്യസമരം വിവിധ മതങ്ങളിലും ജാതികളിലും ഭാഷകളിലും ആശയധാരകളിലുംപ്പെട്ട ജനങ്ങളുടെ വിശാലമായ ഐക്യത്തിലൂടെ വളർന്നുവന്ന ജനകീയ പോരാട്ടമായിരുന്നു. ആ ഏകീകൃത സ്വഭാവത്തെ ദുർബലപ്പെടുത്തുകയും മത-വംശീയ വിഭജനത്തിന്റെ രാഷ്ട്രീയം മുന്നോട്ടുവെക്കുകയും ചെയ്ത സമീപനങ്ങളെയാണ് ആർഎസ്എസ് ചരിത്രപരമായി പ്രതിനിധീകരിച്ചത്.
സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ചരിത്രത്തെ വളച്ചൊടിക്കുകയും മത-വംശീയ വിഭജനത്തിന്റെ പ്രത്യയശാസ്ത്രം ശക്തിപ്പെടുത്തുകയും ചെയ്യുന്ന ആർഎസ്എസ് വേദിയിൽ പങ്കെടുത്തുകൊണ്ട് രാജ്യസ്നേഹത്തെക്കുറിച്ച് പ്രഭാഷണം നടത്തുന്ന കേരള സർവകലാശാല വി.സി.യുടെ നിലപാട് കടുത്ത ആശയപാപ്പരത്തമാണ് വ്യക്തമാക്കുന്നത്. സർവകലാശാലയുടെ അക്കാദമിക സ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള വ്യക്തി ഇത്തരം രാഷ്ട്രീയ വേദികളിൽ പങ്കെടുത്ത് ചരിത്രത്തെ സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് പുനർവായിച്ചത് പ്രതിഷേധാർഹമാണെന്നും ജനാധിപത്യ കേരളം വിഷയത്തിൽ ശക്തമായി പ്രതികരിക്കണമെന്നും
എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാമും സെക്രട്ടറി എ. അധിനും പ്രസ്താവനയിൽ പറഞ്ഞു.

15/08/2026
AISF സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ജയപ്രകാശ് സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി സ: എ അധിൻ പതാക ഉയർത്തി
12/08/2026

AISF സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ജയപ്രകാശ് സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി സ: എ അധിൻ പതാക ഉയർത്തി

പോരാട്ടത്തിന്റെ 90 വർഷങ്ങൾ; പിന്മാറ്റമില്ല, വിട്ടുവീഴ്ചയില്ല     അടിച്ചമർത്തലിന്റെ കോട്ടകൾക്ക് മുന്നിൽ തലകുനിക്കാതെ, അധി...
11/08/2026

പോരാട്ടത്തിന്റെ 90 വർഷങ്ങൾ; പിന്മാറ്റമില്ല, വിട്ടുവീഴ്ചയില്ല

അടിച്ചമർത്തലിന്റെ കോട്ടകൾക്ക് മുന്നിൽ തലകുനിക്കാതെ, അധികാരത്തിന്റെ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കാതെ, അനീതിയുടെ നെഞ്ചിലേക്ക് പോരാട്ടത്തിന്റെ തീപ്പന്തം എറിഞ്ഞുകൊണ്ടാണ് എ.ഐ.എസ്.എഫ് 90 വർഷം പിന്നിടുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിൽ രൂപംകൊണ്ട ആൾ ഇന്ത്യാ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ (എ.ഐ.എസ്.എഫ്) ചരിത്രം പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും രക്തസാക്ഷിത്വങ്ങളുടെയും ജ്വലിക്കുന്ന ചരിത്രമാണ്. രാജ്യത്തെ ആദ്യത്തെ സംഘടിത വിദ്യാർത്ഥി പ്രസ്ഥാനമായ എ.ഐ.എസ്.എഫ് 90-ാം സ്ഥാപകവാർഷികം ആഘോഷിക്കുമ്പോൾ, അത് ഒരു സംഘടനയുടെ വാർഷികം മാത്രമല്ല; തലമുറകളായി കൈമാറിവന്ന സമരപാരമ്പര്യത്തിന്റെ വീണ്ടെടുപ്പും പുതിയ പോരാട്ടങ്ങൾക്ക് കൊടിയുയർത്തലുമാണ്.
സാമ്രാജ്യത്വത്തിന്റെ ചങ്ങലകൾക്കെതിരെ വിദ്യാർത്ഥികളെ തെരുവിലിറക്കിയ അതേ പോരാട്ടവീര്യം തന്നെയാണ് ഇന്നും എ.ഐ.എസ്.എഫിന്റെ കരുത്ത്. വെടിയുണ്ടകൾക്കും ജയിലറകൾക്കും ലാത്തികൾക്കും ഭീഷണികൾക്കും മുന്നിൽ പതറാത്ത ഒരു തലമുറ പകർന്നുനൽകിയ സമരപാരമ്പര്യം പുതിയ കാലത്തിന്റെ പോരാട്ടങ്ങളിലേക്ക് എ.ഐ.എസ്.എഫ് ഏറ്റെടുക്കുകയാണ്. വിദ്യാഭ്യാസം അവകാശമാണെന്ന് പ്രഖ്യാപിച്ചും അറിവിന്റെ വാതിലുകൾ എല്ലാവർക്കുമായി തുറക്കണമെന്ന് ആവശ്യപ്പെട്ടും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കും ശാസ്ത്രീയ ചിന്തയ്ക്കും വേണ്ടി സമരമുഖത്ത് ഉറച്ചുനിൽക്കുകയാണ്.
രാജ്യത്തിന്റെ മണ്ണിൽ വർഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കുമ്പോൾ പ്രതിരോധത്തിന്റെ വിത്തുകൾ പാകിയും, അസഹിഷ്ണുതയുടെ രാഷ്ട്രീയം വളരുമ്പോൾ ജനാധിപത്യത്തിന്റെ ശബ്ദം ഉയർത്തിയും, ആൾക്കൂട്ട കൊലപാതകങ്ങൾ മനുഷ്യന്റെ ജീവനും അവകാശങ്ങളും ചവിട്ടിമെതിക്കുമ്പോൾ അതിനെതിരെ തെരുവിൽ പോരാടിയും, പാഠ്യപദ്ധതികളിലൂടെ ചരിത്രത്തെ വളച്ചൊടിക്കാനും കാവിവൽക്കരിക്കാനും ശ്രമിക്കുമ്പോൾ ചരിത്രത്തിന്റെ യാഥാർഥ്യവും ശാസ്ത്രീയതയും ഉയർത്തിപ്പിടിച്ചും എ.ഐ.എസ്.എഫ് പോരാട്ടം തുടരുകയാണ്.
അധികാരം എത്ര ശക്തമായാലും അനീതിക്കെതിരെ ഉയരുന്ന വിദ്യാർത്ഥിയുടെ മുഷ്ടിക്ക് മുന്നിൽ അത് ചോദ്യം ചെയ്യപ്പെടും. ഭീഷണികൾ എത്രയുണ്ടായാലും അവകാശങ്ങൾക്കായുള്ള ശബ്ദത്തെ അടിച്ചമർത്താനാവില്ല. സമരങ്ങളെ എത്രത്തോളം തടഞ്ഞാലും പുതിയ തലമുറകളിൽ നിന്ന് പുതിയ സമരവഴികൾ ഉയർന്നുവരും. അതാണ് എ.ഐ.എസ്.എഫിന്റെ ചരിത്രം പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം.
90 വർഷങ്ങൾ പിന്നിട്ടിട്ടും എ.ഐ.എസ്.എഫിന്റെ പോരാട്ടവീര്യത്തിന് തളർച്ചയില്ല. സമരപതാകയ്ക്ക് നിറം മങ്ങിയിട്ടില്ല. മുദ്രാവാക്യങ്ങൾക്ക് ശബ്ദം കുറഞ്ഞിട്ടില്ല. കാലം മാറിയാലും ചൂഷണത്തിന്റെയും അസമത്വത്തിന്റെയും വർഗീയതയുടെയും അനീതിയുടെയും രൂപങ്ങൾ മാറിയാലും അവയ്ക്കെതിരായ പോരാട്ടം അവസാനിക്കില്ല.
ഇത് ആഘോഷത്തിന്റെ കാലം മാത്രമല്ല; പോരാട്ടം കൂടുതൽ ശക്തമാക്കാനുള്ള കാലമാണ്.
ഇത് ഭൂതകാലത്തെ ഓർക്കാനുള്ള ദിവസം മാത്രമല്ല; ഭാവിയെ പിടിച്ചെടുക്കാനുള്ള പ്രതിജ്ഞയുടെ ദിവസമാണ്.
പിന്നോട്ടില്ല.
പിന്മാറ്റമില്ല.
ഭയമില്ല.
പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ല.
വിദ്യാഭ്യാസത്തിനായി പോരാടും.
അവകാശങ്ങൾക്കായി പോരാടും.
ജനാധിപത്യത്തിനായി പോരാടും.
മതനിരപേക്ഷതയ്ക്കായി പോരാടും.
സാമൂഹ്യനീതിക്കായി പോരാടും.
ശാസ്ത്രീയ ചിന്തയ്ക്കായി പോരാടും.
90-ാം സ്ഥാപകദിനത്തിൽ എ.ഐ.എസ്.എഫ് പുതുക്കുന്നത് ഒരു ആഘോഷത്തിന്റെ പ്രതിജ്ഞയല്ല — പോരാട്ടം അവസാനിക്കില്ലെന്ന പ്രഖ്യാപനമാണ്.

“ഫ്രീഡം ക്വിസിൽ” സവർക്കർ മഹത്വവത്കരണം; കാസർകോട് സംഭവം ഗൗരവതരം — എഐഎസ്എഫ്കാസർകോട് ജില്ലയിലെ സ്കൂൾതല “ഫ്രീഡം ക്വിസ്” മത്സര...
07/08/2026

“ഫ്രീഡം ക്വിസിൽ” സവർക്കർ മഹത്വവത്കരണം; കാസർകോട് സംഭവം ഗൗരവതരം — എഐഎസ്എഫ്

കാസർകോട് ജില്ലയിലെ സ്കൂൾതല “ഫ്രീഡം ക്വിസ്” മത്സരത്തിൽ വി.ഡി. സവർക്കറെ മഹത്വവത്കരിക്കുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെടുത്തിയ സംഭവം അതീവ ഗൗരവമുള്ളതാണെന്ന് എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് ആരോപിച്ചു.
എൽ.പി. വിഭാഗം വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ “ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?” എന്ന ചോദ്യത്തിന് വി.ഡി. സവർക്കർ എന്ന ഉത്തരമാണ് നൽകിയിരിക്കുന്നത്.
സ്വാതന്ത്ര്യസമര ചരിത്രത്തെ സംബന്ധിച്ച വസ്തുതകളെ വളച്ചൊടിച്ച് ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് അനുകൂലമായ ചരിത്രബോധം കുട്ടികളിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രെമത്തിന്റെ ഭാഗമാണ് ഇ സംഭവം എന്ന് കാണേണ്ടതുണ്ട്.
ഇത്തരമൊരു ചോദ്യം സ്കൂൾതല മത്സരത്തിൽ ഉൾപ്പെടാനിടയായ സാഹചര്യം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും ചോദ്യവും ഉത്തരവും തയ്യാറാക്കിയതിൽ ഉത്തരവാദികളായവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുകയും വേണം.
കുട്ടികളുടെ മനസ്സിൽ ചരിത്രത്തെക്കുറിച്ച് വസ്തുതാപരമായ ധാരണ വളർത്തേണ്ട വിദ്യാഭ്യാസ ഇടങ്ങളിൽ ചരിത്രവസ്തുതകളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വളച്ചൊടിക്കുന്നത് അംഗീകരിക്കാനാകില്ല.
സ്വാതന്ത്ര്യസമര ചരിത്രത്തിലെ യഥാർഥ പോരാട്ടങ്ങളെയും ത്യാഗങ്ങളെയും മറച്ചുവെച്ച് മിഥ്യാബോധങ്ങളെ ചരിത്രസത്യങ്ങളായി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങൾ ഈയിടെയായി ശക്തിപ്പെടുന്നത് ആശങ്കാജനകമാണ്. ചരിത്രത്തെ രാഷ്ട്രീയമായി പുനർനിർമ്മിച്ച് പുതുതലമുറയുടെ ബോധത്തെ സ്വാധീനിക്കാനുള്ള ശ്രമങ്ങളെ വിദ്യാഭ്യാസ സമൂഹം ചെറുത്തുതോൽപ്പിക്കണം.
സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെടണമെന്നും ചോദ്യപേപ്പർ തയ്യാറാക്കിയതടക്കമുള്ള മുഴുവൻ നടപടിക്രമങ്ങളും പരിശോധിച്ച് ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാമും സെക്രട്ടറി എ. അധിനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Address

Jayaprakash Smarakam, Thaicaud
Thiruvananthapuram
695014

Alerts

Be the first to know and let us send you an email when AISF Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AISF Keralam:

Shortcuts

Share