Rony Augustian

Rony Augustian സാമൂഹികവും സാമുദായികവുമായ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു.

കേരളം എന്തുകൊണ്ട്  രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന തീവ്രവാദികളുടെ പറുദീസ ആയി മാറി എന്ന് ഇപ്പൊ ഞങ്ങൾക്ക് മനസ്സിലായി ...
04/10/2022

കേരളം എന്തുകൊണ്ട് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന തീവ്രവാദികളുടെ പറുദീസ ആയി മാറി എന്ന് ഇപ്പൊ ഞങ്ങൾക്ക് മനസ്സിലായി സജി....

സംശയമെന്ത്, അവരെ കൈയ്യാമം വെച്ചു തുറങ്കിലടക്കേണ്ടേ പോലീസ് ഉദ്യോഗസ്ഥരിലെ 873 പേര് രാജ്യവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ PFI യുടെ ആശയങ്ങൾ പേറുന്നവരും ആഭ്യന്തര വകുപ്പിലെ രഹസ്യ വിവരങ്ങൾ ചോർത്തി നൽകുന്നവരും ആണെന്ന് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി NIA യുടെ കണ്ടെത്തലിൽ നിന്നും മനസ്സിലാക്കുന്നത്. കണക്ക് 873 ആണെങ്കിൽ വെളിപ്പെടാത്ത കണക്ക് കുറഞ്ഞപക്ഷം 10 ഇരട്ടിയെങ്കിലും വരും. ഇത് ആഭ്യന്തര വകുപ്പിന് ഇതുവരെയും അറിയാത്തതു ഒന്നും അല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.

28/09/2022
ഉത്തരവാദിത്തപ്പെട്ടരുടെ കുറ്റകരമായ അനാസ്ഥയ്ക്ക് മാപ്പില്ലകത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയും ഇൻഫാം ദേശീയ സെക്രട്ടറി...
04/08/2022

ഉത്തരവാദിത്തപ്പെട്ടരുടെ കുറ്റകരമായ അനാസ്ഥയ്ക്ക് മാപ്പില്ല

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയും ഇൻഫാം ദേശീയ സെക്രട്ടറിയും പൊതു പ്രവർത്തകനും എല്ലാവരുടെയും പ്രിയങ്കരനും ആയിരുന്ന ബേബി പെരുമാലിൽ കാലയവനികക്കുള്ളിൽ മറഞ്ഞു. ഇനി ബേബി പെരുമാലിൽ ഓർമ്മയാണ്. അറുപത്തിരണ്ടാം വയസ്സിൽ ഊർജ്ജസ്വലതയോടെ കർഷകരുടെ തലക്കുമുകളിൽ വാളായി നിൽക്കുന്ന ബഫർ സോൺ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള യോഗവും കഴിഞ്ഞ് മടങ്ങിവരവെയാണ് ബേബി പെരുമാലിൽ ആക്സിഡന്റിൽ കൊല്ലപ്പെടുന്നത്. ബേബി പെരുമാലിൽ ഈ പ്രായത്തിൽ മരിക്കേണ്ട വ്യക്തി ആയിരുന്നോ? ഇങ്ങനെ മരിക്കേണ്ട വ്യക്തി ആയിരുന്നോ? അല്ല, അദ്ദേഹത്തെ കൊന്നതാണ്, ഒരു ഡോക്ടറും, മൂന്ന് എംബിബിഎസ് വിദ്യാർത്ഥികളും ചേർന്ന്.

പത്ര - സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന കുറിപ്പുകളിൽ കുറ്റം വിധിക്കുന്നത് അദ്ദേഹത്തെ കണ്ടിട്ടും അദ്ദേഹത്തിന് വേണ്ടത് ചെയ്യാതെ കടന്നു പോയ ആ വഴി KSRTC ബസ് ജീവനക്കാരെ മാത്രമാണ്. എന്തുകൊണ്ട് വണ്ടി ഇടിപ്പിച്ച ഡോക്ടർ അടങ്ങുന്ന നാൽവർ സംഘത്തിൻ്റെ മേൽ കുറ്റം വിധിക്കപ്പെപെടുന്നില്ല? അതിന് ഉത്തരം കണ്ടെത്താൻ ബേബി പെരുമാലിയുടെ നാട്ടുകാർക്കും, അദ്ദേഹം പ്രവർത്തിച്ച പ്രസ്ഥാനത്തിനും, മത - രാഷ്ട്രീയ - സാമൂഹ്യ നേതാക്കൾക്കും കടമയുണ്ട്.

ഈ സംഭവം കണ്ടവരുടെ സാക്ഷ്യം അനുസരിച്ച്, ഇടിപ്പിച്ച വണ്ടിയിൽനിന്ന് ഇറങ്ങിവന്ന രണ്ട് പേരോട് ബേബി പറഞ്ഞത് - "എൻ്റെ ജീവൻ ഒന്ന് രക്ഷിക്കണേ" എന്ന് മാത്രമാണ്. എന്നാൽ ഒരല്പം പോലും മനുഷ്യത്വം കാണിക്കാതെ ആ നാൽവർ ഡോക്ടർ സംഘം പരമാവധി വേഗത്തിൽ വണ്ടി ഓടിച്ച് കടന്നു കളഞ്ഞു.
ബേബിയുടെ ഒരു കാൽ 90 ശതമാനം അറ്റ് പോയിരുന്നു. ഒരു കൈ ഒടിഞ്ഞു തൂങ്ങി കിടക്കുന്ന അവസ്ഥയിലും ആയിരുന്നു. മുറിവിലൂടെ അതിവേഗം രക്തം വാർന്ന് പോകുന്നുണ്ടായിരുന്നു. ഇതെല്ലാം കണ്ടിട്ടും കടന്നു കളഞ്ഞത് ഈ സ്ഥിതിയിൽ ഈ അവസ്ഥയിൽ കിടക്കുന്ന രോഗി എത്ര വേഗം മരണത്തിന് കീഴടങ്ങും എന്ന് ഉറപ്പുള്ളവർ തന്നെയാണ്. അദ്ദേഹത്തിൻ്റെ മരണത്തിന് കാരണം രക്തം വാർന്നു പോയി എന്നുള്ളത് ആയിരുന്നു.

എന്താണ് ഈ ഡോക്ടർ അടങ്ങുന്ന സംഘം ചെയ്ത കുറ്റം?

1. തങ്ങൾ കാർ ഇടിപ്പിച്ച വ്യക്തിയുടെ പരിക്ക് ഗൗരവം ഉള്ളതാണ് എന്ന് അറിയാവുന്നവർ ആണ് അവർ.

2. ഈ രീതിയിൽ രക്തം വാർന്നാൽ അദ്ദേഹം ഏകദേശം എത്രസമയം കൊണ്ട് മരിക്കും, അദ്ദേഹത്തിന് എന്തെല്ലാം അസ്വസ്ഥതകൾ അനുഭവപ്പെടും എന്ന് അവർക്ക് അറിയാമായിരുന്നു.

3. 500 മീറ്റർ പരിധിക്കുള്ളിൽ ഈ ഡോക്ടർതന്നെയും സേവനം ചെയ്യുന്ന മെഡിക്കൽ കോളജ് ആശുപത്രി ഉണ്ടെന്ന് അവർക്ക് അറിയാമായിരുന്നു. എന്നിട്ടും അവർ ഒരു ജീവനെ വഴിയിൽ ഉപേക്ഷിച്ച്, കാണാ മറയത്തേക്ക് കാർ ഓടിച്ച് പോയി.

4. ആക്സിഡൻ്റ് പറ്റിയ സമയത്തിന് ശേഷം ഏകദേശം 25 മിനിറ്റ് ബേബി നടുറോട്ടിൽ രക്തം വാർന്ന് കിടന്നു, കാരണം അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതെ പോയി._

നിലവിൽ സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങിപ്പോകാൻ കഴിയുന്ന, പെറ്റി അടിച്ച് ഇറങ്ങിപ്പോകാൻ കഴിയുന്ന നിസ്സാരമായ വകുപ്പുകൾ ചേർത്താണ് ഈ പ്രതികളുടെ കേസ് എടുത്തിരിക്കുന്നത്. അവർക്ക് സ്റ്റേഷൻ ജാമ്യവും കിട്ടി.
അവർക്ക് ജാമ്യം കിട്ടുമ്പോൾ, ഒരു ചോദ്യം ബാക്കി ആകുന്നു; ബേബി പെരുമാലിൽ എന്ന നേതാവിന് നീതി കിട്ടിയോ?

ഇല്ല ... ഇല്ല .... ഇല്ല ...

ബേബിക്ക് നീതി കിട്ടിയില്ലെങ്കിൽ ആരാണ് കുറ്റക്കാർ?

ഉത്തരവാദിത്തപ്പെട്ടവരുടെ കുറ്റകരമായ അനാസ്ഥയ്ക്ക് മാപ്പില്ല. പോലീസിൻ്റെ അനാസ്ഥക്ക് മാപ്പില്ല, വണ്ടി ഇടിപ്പിച്ച് അദ്ദേഹത്തെ കൊല്ലാതെ കൊന്ന നാൽവർ സംഘത്തിന് മാപ്പില്ല, നിർത്താതെ പോയ KSRTC ജീവനക്കാർക്ക് മാപ്പില്ല, ഇതെല്ലാം മനസ്സിലാക്കിയിട്ടും ബേബിക്കും കുടുംബത്തിനും നീതി ലഭിക്കാൻ ഒരു ചെറുവിരൽ അനക്കാത്ത എനിക്കും നിനക്കും മാപ്പില്ല.

പക്ഷേ, നീ ഒന്നോർത്തോ ... ഇന്ന് ബേബി ആണെങ്കിൽ നാളെ നീ ആയിരിക്കും. ആർക്കും ഇതൊന്നും സംഭവിച്ചുകൂടായ്ക ഇല്ല. ശ്വാസം കിട്ടാതെ, ആരും സഹായിക്കാൻ ഇല്ലാതെ നടുറോടഡിൽ നിസ്സഹായനായി കിടക്കുമ്പോൾ നീ ഓർക്കും എൻ്റെ മരണത്തിന് ഉത്തരവാദികൾ ആരായാലും അവർ തിരുത്തപ്പെടണം എന്ന്.

പക്ഷേ നിൻ്റെ പ്രിയപ്പെട്ടവരെന്നും സ്നേഹിതരെന്നും നീ കരുതുന്നവർ നിന്നോടും ഇത് തന്നെ ചെയ്യും. കാരണം, ഇത് നിൻ്റെ കുറ്റകരമായ അനാസ്ഥയുടെ ബാക്കി ഫലമാണ്.
-കടപ്പാട്: മൈക്കിൾ അച്ചൻ

ജോസഫ്‌ മാഷിന്റെ ആത്മകഥയ്ക്ക് സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ വാർത്ത അറിഞ്ഞപ്പോൾ ആദ്യം മനസ്സിൽ വന്നത് മുമ്പൊരിക്കൽ പത്രത്...
27/07/2022

ജോസഫ്‌ മാഷിന്റെ ആത്മകഥയ്ക്ക് സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ വാർത്ത അറിഞ്ഞപ്പോൾ ആദ്യം മനസ്സിൽ വന്നത് മുമ്പൊരിക്കൽ പത്രത്തിൽവന്ന ഈ ഫോട്ടോ ആണ്

സുഡാപ്പി ഭീകരത എന്തെന്ന് ഇവരുടെ മുഖങ്ങളിൽ കേരളം കണ്ടതാണ്. ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കണം

ക്രൈസ്തവപീഡനം: സംശയം ജനിപ്പിക്കുന്നു, ചില മാധ്യമങ്ങളുടെ നിശബ്ദത!ക്രൈ സ്തവർക്കെതിരായ പീഡന...
13/06/2022

ക്രൈസ്തവപീഡനം: സംശയം ജനിപ്പിക്കുന്നു, ചില മാധ്യമങ്ങളുടെ നിശബ്ദത!

ക്രൈ സ്തവർക്കെതിരായ പീഡനങ്ങളും കൊലപാതകങ്ങളും ഇന്നൊരു തുടർക്കഥയാണ്. ഏറെക്കാലമായി നടക്കുന്ന ഈ ക്രൂരതയുടെ പരന്പരയിൽ ഏറ്റവും ഒടുവിൽ നടന്നിരിക്കുന്നത് ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് പന്തെക്കുസ്താനാളിൽ നൈജീരിയയിലെ ഓൻഡോയിൽ ഒരു ദൈവാലയത്തിൽ തിരുക്കർമങ്ങളിൽ പങ്കെടുത്തുകൊണ്ടിരുന്ന വിശ്വാസികളുടെ നേരേയുണ്ടായ ഭീകരാക്രമണമാണ്. വെടിവയ്പിൽ കുട്ടികളും സ്ത്രീകളുമടക്കം നൂറോളം പേർ കൊല്ലപ്പെട്ടു. രക്ഷപ്പെടാൻ ഓടിയവരെയും ഇസ്‌ലാമിക ഭീകരർ വെടിവച്ചുവീഴ്ത്തി.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ബൊക്കോ ഹറാം, ഫുലാനി, ഇസ്‌ലാമിക് സ്റ്റേറ്റ് തുടങ്ങിയ ഭീകരഗ്രൂപ്പുകളാൽ പതിനായിരക്കണക്കിനു ക്രിസ്ത്യാനികളാണ് നൈജീരിയയിൽ വധിക്കപ്പെട്ടത്. 2021ൽ മാത്രം ആറായിരത്തോളം വിശ്വാസികൾ കൊല്ലപ്പെട്ടു. 2009 മുതലുള്ള ബൊക്കോ ഹറാം ആക്രമണങ്ങളിൽ നാൽപ്പതിനായിരത്തോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. മതവിശ്വാസത്തിന്‍റെ പേരിൽ സഹപാഠികളെപ്പോലും കൊല്ലാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ മതവിദ്വേഷം വളർത്തുന്ന പരിശീലനം സ്കൂൾവിദ്യാർഥികൾക്കു നൽകുന്ന അവസ്ഥ ഭീകരമാണ്! നൈജീരിയയിൽ തീവ്രവാദം അത്രമാത്രം പ്രബലപ്പെട്ടിരിക്കുന്നു.

മറ്റു പല ആഫ്രിക്കൻ രാജ്യങ്ങളിലും സിറിയ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിലും ആവർത്തിച്ചു നടക്കുന്ന ക്രൈസ്തവപീഡനങ്ങൾ ക്രൈസ്തവരുടെ ജീവിക്കാനുള്ള മൗലികാവകാശത്തെയാണ് വെല്ലുവിളിക്കുന്നത്. വർഗീയതയും മതതീവ്രവാദവും ലോകത്തിൽ വർധിച്ചുവരുന്നതായി വാർത്തകൾ വെളിപ്പെടുത്തുന്നു. ഏറ്റവും കൂടുതൽ മത പീഡനങ്ങൾക്കിരയാകുന്നത് ക്രൈസ്തവരാണെന്നാണു കണക്കുകൾ പറയുന്നത്. ഭീകരഗ്രൂപ്പുകളുടെ ലക്ഷ്യം ക്രൈസ്തവ വംശഹത്യതന്നെയെന്നു പരസ്യമായി പറയുകയും ക്രൂരമായി കൊലചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ക്രിസ്ത്യാനികളെ ഭയപ്പെടുത്തി നിർവീര്യരാക്കാനും വിശ്വാസപരമായ എല്ലാവിധ പ്രവർത്തനങ്ങളിൽനിന്നു പിന്തിരിപ്പിക്കാനുമാണ്.

ഇന്ത്യയിലും സ്ഥിതി ആശാവഹമല്ലെന്നുള്ളതാണ് അനുഭവങ്ങൾ പഠിപ്പിക്കുന്നത്. മതസ്വാതന്ത്ര്യം കൂടുതൽ ഹനിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും. കേരളവും മതതീവ്രവാദ പ്രവർത്തനങ്ങൾക്കു വേദിയാകുന്നതായി ആളുകൾ ഭയക്കുന്നു. കുട്ടികളുടെ നിഷ്കളങ്കമനസിലും മതവിദ്വേഷവും തീവ്രവാദവികാരങ്ങളും കുത്തിവയ്ക്കാനുള്ള ഗൂഢശ്രമങ്ങൾ നടക്കുന്നുവോ എന്ന സംശയം അസ്ഥാനത്തല്ല.

രാഷ്‌ട്രാധികാരികളും നിസഹായരോ?

ഈ ഭൂമി എല്ലാവർക്കുംവേണ്ടി ദൈവം നൽകിയതാണ്. ഓരോ രാജ്യത്തെയും ജനങ്ങൾക്ക് അവിടെ സ്വസ്ഥമായി ജീവിക്കാൻ അവകാശമുണ്ട്. ഏതെങ്കിലും ഒരു ജനവിഭാഗത്തിന് ഈ അവകാശം നിഷേധിക്കപ്പെടുന്നവിധം വർഗീയതയോ ഭീകരപ്രവർത്തനങ്ങളോ മറ്റേതെങ്കിലും വിരുദ്ധശക്തികളോ പിടിമുറുക്കാതിരിക്കാൻ, ആധിപത്യം പുലർത്താതിരിക്കാൻ രാഷ്‌ട്രാധികാരികൾ ശ്രദ്ധിക്കേണ്ടതുണ്ട്. ജനങ്ങളുടെ സുരക്ഷ അവരുടെ ചുമതലയിൽപ്പെട്ട കാര്യമാണ്.

ദീർഘകാലമായി ക്രൈസ്തവർ നിരന്തരം പീഡിപ്പിക്കപ്പെടുകയും സ്വന്തം രാജ്യത്തു മതവിശ്വാസമനുസരിച്ച് ജീവിക്കാൻ സാധിക്കാതെ വരികയും മതവിശ്വാസത്തിന്‍റെ പേരിൽ കൊല്ലപ്പെടുകയും ചെയ്തിട്ടും അവയ്ക്കെതിരേ ഫലപ്രദമായ നടപടികളെടുക്കാനോ അവ നിയന്ത്രിക്കാനോ രാഷ്‌ട്രാധികാരികൾക്കോ നീതിനിർവഹണ സംവിധാനത്തിനോ കഴിയുന്നില്ല. പല രാജ്യങ്ങളിലും പീഡനംമൂലം ക്രൈസ്തവർ ഉന്മൂലനം ചെയ്യപ്പെടുകയോ നാമമാത്രമായി അവശേഷിക്കയോ ചെയ്തിട്ടും വലിയ അന്തർദേശീയ ശക്തികൾപോലും നിസഹായരെപ്പോലെ നിലകൊള്ളുന്നത് ക്രൈസ്തവരോടുള്ള തികഞ്ഞ അനീതിയാണ്. ജനസുരക്ഷ സാധ്യമല്ലെങ്കിൽ എന്തിനീ രാഷ്‌ട്രീയാധികാരം!

മാധ്യമങ്ങളുടെ നിശബ്ദത

ക്രൈസ്തവർ നിഷ്കരുണം കൊല്ലപ്പെടുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടും അവയൊന്നും അറിയാത്തമട്ടിൽ മൗനം പാലിക്കുന്ന ചില മാധ്യമങ്ങൾ എന്തു മാധ്യമധർമമാണു നിർവഹിക്കുന്നത്? എന്തുകൊണ്ട് ഈ മൗനം? ക്രൈസ്തവസഭയ്ക്കെതിരേയോ സഭാനേതാക്കൾക്കെതിരേയോ ഉണ്ടാകുന്ന ചില ആരോപണങ്ങൾ, അതിന് അടിസ്ഥാനമുണ്ടെങ്കിലും ഇല്ലെങ്കിലും, എത്രയോ ആവേശത്തോടെയാണ് ഈ മാധ്യമങ്ങൾ ചർച്ചാവിഷയമാക്കുന്നത്! മത്സരബുദ്ധിയോടെയാണ് പല ചാനലുകളും പൊടിപ്പും തൊങ്ങലുംവച്ച് അവ ആഘോഷിക്കുന്നത്. ‘പണത്തിനുമേൽ പരുന്തും പറക്കില്ല’ എന്ന പഴഞ്ചൊല്ല് ഓർത്തുപോകുന്നു.

മാധ്യമധർമം വിസ്മരിച്ചും അവശ്യം പാലിക്കേണ്ട നീതിയും നിഷ്പക്ഷതയും കൈവെടിഞ്ഞും മാധ്യമങ്ങൾ തരംതാഴുന്നത് ആരെയെങ്കിലും ഭയന്നിട്ടാണോ? അതോ ആരുടെയെങ്കിലും സമ്മർദങ്ങൾക്കോ ഭീഷണികൾക്കോ വിധേയപ്പെടുന്നതുകൊണ്ടാണോ? അല്ലെങ്കിൽ, എന്തെങ്കിലും നേട്ടങ്ങളോ മോഹനവാഗ്ദാനങ്ങളോ ലഭിക്കുന്നതുകൊണ്ടാണോ മാധ്യമങ്ങളുടെ ഈ നിശബ്ദത? എന്തായാലും അതു സംശയം ജനിപ്പിക്കുന്നു.

രാജ്യത്തിനും ജനത്തിനുംവേണ്ടി കഴിയുന്ന സേവനം ചെയ്തു സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ക്രൈസ്തവരെ ഇപ്രകാരം പീഡിപ്പിക്കുന്നത് എന്തിനെന്നു മനസിലാകുന്നില്ല. നഗ്നമായ ഈ മനുഷ്യാവകാശലംഘനം അധികാരികളുടെയോ പൊതുസമൂഹത്തിന്‍റെയോ ശ്രദ്ധയിൽ കൊണ്ടുവരാൻപോലും തയാറാകാത്ത മാധ്യമങ്ങൾ ആർക്കുവേണ്ടി? എന്തിനുവേണ്ടി? എന്നു ചോദിക്കേണ്ടിവരുന്നതിൽ വേദനയുണ്ട്.

വന്യമൃഗസംരക്ഷണത്തിനും മറ്റും വലിയ പ്രാധാന്യം നൽകുന്പോൾ, നിഷ്ഠുരമായ മനുഷ്യക്കുരുതി നിത്യസംഭവമായിട്ടും അതൊന്നും അറിയാത്തതുപോലുള്ള മൗനം ആശങ്ക ജനിപ്പിക്കുന്നു. ഒരു കാട്ടുപന്നിയെ വെടിവച്ചുകൊല്ലുന്നതിനുപോലും വാർത്താപ്രാധാന്യം നൽകുന്ന മാധ്യമങ്ങൾക്ക് ക്രൈസ്തവരെ കൂട്ടക്കൊലചെയ്യുന്ന മനുഷ്യത്വമില്ലായ്മ ഒരു പ്രതികരണവും അർഹിക്കാത്ത അപ്രധാന സംഭവമാണെങ്കിൽ അതിന്‍റെ പിന്നിൽ എന്തൊക്കെയോ നിഗൂഢതകളുണ്ട്. ജീവിക്കാൻ അർഹതയില്ലാത്ത ശപിക്കപ്പെട്ടവരാണോ ക്രൈസ്തവർ! അത്രയ്ക്കു മരവിച്ചുപോയോ ലോകമനഃസാക്ഷി!

ആരംഭംമുതലേ അതിക്രൂരമായ മതപീഡനങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ട് സഭയ്ക്ക്. അവയൊക്കെ അതിജീവിച്ച ചരിത്രമാണ് സഭയുടേത്. രക്തസാക്ഷികളുടെ നിണം സഭയെ തളർത്തുകയല്ല, വളർത്തുകയാണ് ചെയ്തിട്ടുള്ളത്. പീഡിപ്പിക്കപ്പെടുന്പോഴും പീഡിപ്പിക്കുന്നവരുടെ ആത്മരക്ഷയാണ് സഭ ആഗ്രഹിക്കുന്നത്. അവർക്കു മനഃപരിവർത്തനം ഉണ്ടാകാൻ സഭ പ്രാർത്ഥിക്കുന്നു. മാധ്യമങ്ങൾക്കുംവേണം നീതിക്കും സത്യത്തിനും വേണ്ടിയുള്ള ഒരു മാനസാന്തരം!

ആർച്ച്ബിഷപ്പ് ജോസഫ് പെരുന്തോട്ടം

ഏഴു കുടുംബങ്ങൾക്കു സാന്ത്വനമേകി, തൃശ്ശൂർ അതിരൂപതാ സാന്ത്വനംഭവനരഹിതരായ ഏഴുകുടുംബങ്ങൾക്ക് സാന്ത്വനമേകുകയാണ്, തൃശ്ശൂർ അതിരൂ...
03/06/2022

ഏഴു കുടുംബങ്ങൾക്കു സാന്ത്വനമേകി, തൃശ്ശൂർ അതിരൂപതാ സാന്ത്വനം

ഭവനരഹിതരായ ഏഴുകുടുംബങ്ങൾക്ക് സാന്ത്വനമേകുകയാണ്, തൃശ്ശൂർ അതിരൂപതയുടെ സാമൂഹ്യ ക്ഷേമ സമിതിയായ സാന്ത്വനം. തൃശ്ശൂരിലെ
പൊങ്ങണംകാടിനു സമീപമുള്ള മാറ്റാംപുറത്തെ 24 സെന്റ് സ്ഥലത്താണ് , 3 കുടുംബങ്ങൾക്കുള്ള വ്യക്തിഗത ഭവനത്തിന്റേയും 4 കുടുംബങ്ങൾക്കുള്ള ഇരു നില ഭവന സമുച്ചയത്തിന്റേയും താക്കോൽ ദാനം നടന്നത്. മച്ചാട് ഇടവകയിലെ തുറുവേലിൽ മേരി ദേവസ്സിയാണ്, 24 സെന്റ് സ്ഥലം സൗജന്യമായി നൽകിയത്. വിവിധ സ്ഥാപനങ്ങളുടേയും അഭ്യുദയകാംക്ഷികളുടേയും സാമ്പത്തിക സഹകരണത്തോടെയാണ്, വിവിധ മതവിഭാഗങ്ങളിലെ 7 കുടുംബങ്ങൾക്കുമുള്ള താമസസൗകര്യമൊരുക്കിയത്. മാറ്റാ പുറത്തെ 7 ഭവനങ്ങളുൾപ്പടെ, കഴിഞ്ഞ 2 വർഷക്കാലയളവിൽ സാന്ത്വനത്തിന്റെ നേതൃത്വത്തിൽ 41 ഭവനങ്ങളാണ്, പണികഴിപ്പിക്കപ്പെട്ടിട്ടുള്ളത്.

7 ഭവനങ്ങളുടേയും ആശീർവാദകർമവും താക്കോൽ ദാനവും, തൃശ്ശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. മുളങ്കുന്നത്ത്കാവ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.ജെ. ദേവസ്സി അധ്യക്ഷത വഹിച്ച
യോഗത്തിൽ സ്ഥലത്തിന്റെ പ്രായോജികയായ ശ്രീമതി മേരി ദേവസ്സിയെയും നിർമ്മാണം നടത്തിയ നോഹാസ് ജോർജിനേയും ആദരിച്ചു. സാന്ത്വനം ചെയർമാൻ മോൺ. ജോസ് കോനിക്കര ഡയറക്ടർ - ഫാ.ജോയ് മൂക്കൻ , പൊങ്ങണംകാട് പള്ളി വികാരി - ഫാ.തോമസ് ചൂണ്ടൽ, FCC അസീസ്സി പ്രൊവിൻഷ്യൽ സുപ്പീരിയർ സി.ലിറ്റിൽ മേരി ,ജോയ് ആലുക്കാസ് ഫൗണ്ടേഷൻ DGM ശ്രീ.ടി.എ. ജോർജ്ജ്, വാർഡ് മെമ്പർ - ശ്രീമതി ബിന്ദു രമേശ്, സാന്ത്വനം അസ്സോസിയേറ്റ് ഡയറക്ടർ ഡോ.ജോസ് വട്ടക്കുഴി , അസി.ഡയറക്ടർ - ഫാ.സിജു പുളിക്കൻ എന്നിവർ പ്രസംഗിച്ചു.

ഇഡബ്ല‍്യുഎസ് മാനദണ്ഡങ്ങളിൽ മാറ്റത്തിനു സമയമായിനൂറ്റിമൂന്നാം ഭരണഘടനാ ഭേദ...
02/06/2022

ഇഡബ്ല‍്യുഎസ് മാനദണ്ഡങ്ങളിൽ മാറ്റത്തിനു സമയമായി

നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിവഴി 2019 ജനുവരി 17ന് കേന്ദ്ര സർക്കാർ സർവീസിലെ വിവിധ തസ്തികകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇഡബ്ല‍്യുഎസ്) 10 ശതമാനം സംവരണം നല്കുന്നതിന് തീരുമാനിച്ചു. അതിനെ പിൻതുടർന്ന് കേരള സർക്കാരും 2020 ജനുവരി ഒന്നിന് പത്തു ശതമാനം ഇഡബ്ല‍്യുഎസ് സംവരണം വ്യവസ്ഥ ചെയ്തു. ഈ സംവരണം ലഭിക്കുന്നതിന് കേന്ദ്ര സർക്കാർ ചില പൊതു മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു.

കേന്ദ്ര സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും ഇഡബ്ല‍്യുഎസ് ആനുകൂല്യം ലഭിക്കാൻ കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം. സംസ്ഥാന സർക്കാരുകൾക്ക് പ്രസ്തുത മാനദണ്ഡങ്ങൾ പിൻതുടരാനോ പുതിയവ സ്വീകരിക്കാനോ അനുവാദം നല്കിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് കെ. ശശിധരൻ നായർ അധ്യക്ഷനായ കമ്മിറ്റി സമർപ്പിച്ച ശിപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് കേന്ദ്ര മാനദണ്ഡങ്ങൾക്കു പകരം പുതുക്കിയ മാനദണ്ഡങ്ങളനുസരിച്ച് സംവരണത്തിനുള്ള അർഹത നിശ്ചയിച്ചു. കേന്ദ്ര ആവശ്യങ്ങൾക്ക് കേന്ദ്ര മാനദണ്ഡപ്രകാരവും സംസ്ഥാന ആവശ്യങ്ങൾക്ക് സംസ്ഥാനമാനദണ്ഡപ്രകാരവുമാണ് അർഹത നിശ്ചയിക്കപ്പെടുന്നത്.

📌പുനഃപരിശോധന അത്യാവശ്യം

കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം ഇഡബ്ല‍്യുഎസ് മാനദണ്ഡങ്ങൾ ആവശ്യമെന്നു കണ്ടാൽ മൂന്നു വർഷം കൂടുമ്പോൾ പുനഃപരിശോധിക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇഡബ്ല‍്യുഎസ് സംവരണ നിയമം 2022 ജനുവരിയിൽ മൂന്നുവർഷങ്ങൾ പൂർത്തിയായിരിക്കുന്ന സാഹചര‍്യത്തിൽ മാനദണ്ഡങ്ങളിൽ മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ അർഹരായ നിരവധി ആളുകൾ വരുംവർഷങ്ങളിൽ നമ്മുടെ സംസ്ഥാനത്ത് ആനുകൂല്യം ലഭിക്കാതെ പുറംതള്ളപ്പെട്ടു പോകാൻ സാധ്യതയുണ്ട്. മാനദണ്ഡങ്ങളിലെ അശാസ്ത്രീയതമൂലം കഴിഞ്ഞ വർഷങ്ങളിൽ നിരവധി ഉദ്യോഗാർഥികളും വിദ്യാർഥികളും പുറംതള്ളപ്പെട്ടിട്ടുണ്ട്.

📌കേന്ദ്ര മാനദണ്ഡങ്ങളിൽ

കേന്ദ്ര മാനദണ്ഡപ്രകാരം ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വലിപ്പമുള്ള വീട് ഉണ്ടാകരുത്. നഗരസഭകളിൽ 2.06 സെന്‍റോ ഗ്രാമ പഞ്ചായത്തിൽ 4.13 സെന്‍റിൽ കൂടുതലോ വീട് വയ്ക്കാൻ അനുയോജ്യമായ ഭൂമി ഉണ്ടാവരുത് എന്ന വ്യവസ്ഥയുണ്ട്. കേരളത്തിന്‍റെ പ്രത്യേക സാഹചര്യത്തിൽ ഈ രണ്ട് മാനദണ്ഡങ്ങളും സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്നവരെപോലും അനർഹരാക്കുന്നു. ഇവിടെ മിക്ക കുടുംബങ്ങൾക്കും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കു പോലും ആയിരം ചതുരശ്ര അടിയിൽ കൂടിയ വീടുകളും അഞ്ച് സെന്‍റോ അതിൽ അധികമോ ഭൂമിയും ഉണ്ട്. അതുകൊണ്ട് ഈ മാനദണ്ഡത്തിന്‍റെ പേരിൽ തികച്ചും പിന്നാക്കാവസ്ഥയിലുള്ള അർഹരായവർ പുറത്താകുന്നു.

മറ്റു സംസ്ഥാനങ്ങളിൽ കൃഷിഭൂമിയും താമസത്തിനുള്ള ഭൂമിയും പ്രത്യേകം തിരിക്കപ്പെട്ടിരിക്കുന്നു. അഞ്ച് ഏക്കറിന് അടുത്ത് കൃഷിഭൂമിയുള്ളവരും മലയാളികളെക്കാൾ സാമ്പത്തികമായി വളരെ മുന്നിൽ നിൽക്കുന്നവരുമായ മറ്റു സംസ്ഥാനക്കാർ 1000 ചതുരശ്ര അടിയിൽ കുറഞ്ഞ വീടുകളിൽ കഴിയുന്നു എന്നതിന്‍റെ പേരിൽ ഈ ആനുകൂല്യം നേടുന്നുണ്ട്.

കടം വാങ്ങിയും വായ്പയെടുത്തുമാണെങ്കിലും കേരളീയർ ജീവിതത്തിലെ സ്വപ്നമാകുന്ന വീട് ഉണ്ടാക്കുന്നതുമൂലം അർഹമായ ആനുകൂല്യമാണ് നഷ്ടപ്പെടുന്നത്. കൂടാതെ കൃഷിഭൂമിയും താമസത്തിനുള്ള ഭൂമിയും തമ്മിൽ വേർതിരിവില്ലാത്ത കേരളത്തിൽ 4.13 സെന്‍റിൽ കൂടുതൽ ഭൂമി എന്നതും സംവരണത്തെ ഇല്ലാതാക്കുന്നു. അതിനാൽ കൃഷിഭൂമി, താമസത്തിനുള്ള ഭൂമി എന്ന വേർതിരിവ് ഒഴിവാക്കി ആകെ ഭൂമി അഞ്ച് ഏക്കർ എന്നു നിഷ്കർഷിക്കുകയോ താമസത്തിനുള്ള ഭൂമിയുടെ പരിധിയിൽ വലിയ മാറ്റം വരുത്തുകയോ വേണം. അതുപോലെ വീടിന്‍റെ വിസ്തൃതി ഇഡബ്ല‍്യുഎസ് മാനദണ്ഡമാക്കുന്നത് ഒഴിവാക്കുകയോ വിസ്തീർണം 2500 ചതുരശ്ര അടി എന്നു നിജപ്പെടുത്തുകയോ ചെയ്യണം. ഈ രണ്ടു മാനദണ്ഡങ്ങളുടെ പേരിൽ ഒരു ലക്ഷം രൂപ പോലും വാർഷിക വരുമാനം ഇല്ലാത്തവർക്ക് ഇഡബ്ല‍്യുഎസ് ആനുകൂല്യത്തിന് അർഹത നഷ്ടപ്പെടുന്നെങ്കിൽ, ഈ സംവരണത്തിന്‍റെ ലക്ഷ്യം പാളിപ്പോകും.

📌സംസ്ഥാനമാനദണ്ഡങ്ങൾ

സംസ്ഥാന മാനദണ്ഡപ്രകാരം ആകെ വാർഷിക വരുമാനം നാലു ലക്ഷം രൂപയായി നിശ്ചയിച്ചിരിക്കുന്നു. മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് ആനുകൂല്യം ലഭിക്കുന്നതിനുള്ള വരുമാന പരിധി എട്ടു ലക്ഷം എന്നു നിജപ്പെടുത്തിയിരിക്കുമ്പോഴും കേന്ദ്ര പരിധിഎട്ടു ലക്ഷം ആയിരിക്കുമ്പോഴുമാണിത്. അതിനാൽ ഇത് കേന്ദ്ര പരിധിപ്രകാരമുള്ള എട്ടു ലക്ഷം രൂപ എന്നു നിശ്ചയിക്കണം. എങ്കിൽ മാത്രമേ ഈ സംവരണം കൊണ്ട് ഉദ്ദേശിക്കുന്ന ഫലം ഉണ്ടാവൂ.

സംസ്ഥാന സർക്കാരിന്‍റെ ഭൂമി പരിധി ആകെ 2.5 ഏക്കർ എന്നു നിഷ്കർഷിക്കുന്നു. രണ്ടര ഏക്കറിൽ കൂടുതലുള്ള ഒരു നെൽകർഷകനോ ഒരു മലയോര കർഷകനോ ഇപ്പോഴും ദരിദ്രനായിട്ടാണ് കഴിയുന്നത് എന്നതാണ് യാഥാർത്ഥ‍്യം. അഞ്ച് ഏക്കറിലധികം കൃഷിഭൂമിയുള്ള കർഷകന്‍റെ കുടുംബം സാധാരണ തൊഴിലാളികളെക്കാളും ദാരിദ്ര്യത്തിലും ബുദ്ധിമുട്ടിലും കടത്തിലുമാണ് കഴിയുന്നത്. വരുമാനമില്ലാത്ത കുറച്ച് ഭൂമി കുടുംബത്തിൽ ഉണ്ടായി എന്ന ഒറ്റക്കാരണത്താൽ അർഹമായ ആനുകൂല്യം അവർക്കു നിഷേധിക്കപ്പെടരുത്

📌കുടുംബം, വയസ്

കേന്ദ്ര-സംസ്ഥാന മാനദണ്ഡപ്രകാരം കുടുംബം എന്നു കണക്കാക്കുന്നതിൽ അപേക്ഷകന്‍റെ മാതാപിതാക്കളും പങ്കാളിയും എന്നു വിവക്ഷിക്കുമ്പോൾ പരിധി ഒത്തിരി വിപുലമാകുന്നു. പലപ്പോഴും ഒന്നിലധികം കുടുംബത്തിന്‍റെ സ്വത്ത് തെറ്റായി കണക്കാക്കപ്പെടുന്നു. മറ്റു പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യത്തിന് (നോൺക്രീമിലെയർ ) അപേക്ഷകന്‍റെ മാതാപിതാക്കളുടെ മാത്രം സ്വത്തും വരുമാനവും പരിഗണിക്കുമ്പോൾ ഇഡബ്ല‍്യുഎസ് ആനുകൂല്യത്തിന് പങ്കാളിയുടെ കൂടി വരുമാനവും സ്വത്തും പരിഗണിക്കുന്നതും ഇവരെ ആനുകൂല്യത്തിന് പുറത്തു നിർത്തുന്നതിനു കാരണമാകുന്നു. അതിനാൽ ഈ മാനദണ്ഡത്തിൽ കൂടുതൽ വ‍്യക്തത വരുത്തണം.

സംവരണ വിഭാഗങ്ങൾക്കു ജോലിക്കും വിദ്യാഭ്യാസത്തിനും വയസ് ഇളവ് അനുവദിക്കുമ്പോൾ ഇഡബ്ല‍്യുഎസ് വിഭാഗം വയസിളവിന് അർഹരല്ലാതെ മാറ്റി നിർത്തപ്പെടുന്നു. മറ്റ് സംവരണത്തിലേതുപോലെ തന്നെ ഇതിലും പ്രായപരിധി ഇളവ് നടപ്പാക്കേണ്ടിയിരിക്കുന്നു.

സാമ്പത്തിക പരാധീനത മൂലം സമൂഹത്തിന്‍റെ മുഖ്യധാരയ്ക്കു പുറത്തുനിന്നിരുന്ന സംവരണ രഹിത സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനായി ഇഡബ്ല‍്യുഎസ് സംവരണം നടപ്പിലാക്കിയതിന്‍റെ ഗുണം മലയാളികൾക്കു ലഭ്യമാകണമെങ്കിൽ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണം. കേന്ദ്ര സർക്കാർ ഉത്തരവിൽ വ്യവസ്ഥ ചെയ്യുന്നതു പോലെ മൂന്നു വർഷം കൂടുമ്പോൾ പുനഃപരിശോധനയ്ക്കും ആവശ്യമായ ഭേദഗതിക്കും സൗകര്യം ഒരുക്കണം. കേന്ദ്ര സർക്കാർ ഉത്തരവ് ഇറങ്ങി മൂന്ന് വർഷം പൂർത്തിയായിരിക്കുന്നു, സംസ്ഥാന സർക്കാരിന്‍റേത് മൂന്നാം വർഷത്തിലുമാണ്. പുനഃപരിശോധനയ്ക്കും ആവശ്യമായ ഭേദഗതിക്കും കാലമായിരിക്കുന്നു.
എ.എം.എ. ചമ്പക്കുളം
Deepika Leader Page Article June 02 Thursday 2022

Address

Thrissur

Telephone

+919946221499

Website

Alerts

Be the first to know and let us send you an email when Rony Augustian posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Rony Augustian:

Share

Category