Ente Chalakudy

Ente Chalakudy ചാലക്കുടിയും കുറച്ച്‌ ചാലക്കുടിക്കാരും

സംഘകാലങ്ങളില്‍ (എ.ഡി 500) അടവൂര്‍ ഗ്രാമത്തിന്റെ ഭാഗമായ ചാലക്കുടി എ.ഡി.16, 17 നൂറ്റാണ്ടുവരെ കോടശ്ശേരിനാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പഴയകൊച്ചി രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്ന ചാലക്കുടി അന്നത്തെ ഭരണാധിപന്‍മാരായിരുന്ന കൊച്ചി രാജാക്കന്‍മാരുടെ സുഖവാസകേന്ദ്രമായിരുന്നു.

ചാലക്കുടി എന്ന പേരിന്റെ ഉല്‍ഭവത്തെകുറിച്ച് 'ജ്യോതിഷസംഹിത' എന്ന ആധികാരിക ഗ്രന്ഥത്തില്‍ 'ശാലധ്വജം' (ശാലക്കൊടി) എന്നാണ് കാണപ്പെടുന

്നത്. രണ്ടാം ചേര സാമ്രാജ്യകാലത്ത് ചുഴിക്കുളം ശാലയില്‍ വേദം പഠിക്കാനും ആയുധവിദ്യകള്‍ അഭ്യസിക്കാനും കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ധാരാളംപേര്‍ എത്തിയിരുന്നു. അവര്‍ക്ക് താമസസൌകര്യം ഏര്‍പ്പെടുത്തിയിരുന്നത് പുഴയോരത്തായിരുന്നു. ഈ താമസ സൌകര്യത്തിന് 'കുടി' എന്നാണ് പറയുന്നത്. ഈ കുടിയെ ശാലകുടി എന്ന് വിളിച്ചുപോന്നു. ഇത് ലോപിച്ചാണ് ചാലക്കുടി എന്നപേര് ഉണ്ടായതെന്ന് പറയപ്പെടുന്നു.

കോൺഗ്രസ് നേതാവും ചാലക്കുടിയുടെ മുൻ MPയുമായ കെ പി ധനപാലൻ അന്തരിച്ചു ആദരാഞ്ജലികൾ 🌹🌹🙏🙏
30/05/2026

കോൺഗ്രസ് നേതാവും ചാലക്കുടിയുടെ മുൻ MPയുമായ കെ പി ധനപാലൻ അന്തരിച്ചു
ആദരാഞ്ജലികൾ 🌹🌹🙏🙏

മാള :എല്ലാവരിലും വിസ്മയം സൃഷ്ടിച്ചു കൊണ്ട് മന്ത്രി സഭയിൽ എത്തിയ അഡ്വ. ഒ . ജെ.ജനീഷിന് അനുവദിച്ച് കിട്ടിയ ഔദ്യോഗിക വാഹനത്ത...
21/05/2026

മാള :എല്ലാവരിലും വിസ്മയം സൃഷ്ടിച്ചു കൊണ്ട് മന്ത്രി സഭയിൽ എത്തിയ അഡ്വ. ഒ . ജെ.ജനീഷിന് അനുവദിച്ച് കിട്ടിയ ഔദ്യോഗിക വാഹനത്തിന്റെ നമ്പറിലുമുണ്ട് ഒരു വിസ്മയം.
കാറിന്റെ നമ്പറും തിരഞ്ഞെടുപ്പിൽ കിട്ടിയ ഭൂരിപക്ഷവും ഒന്നാണ് 8308! കെ. എൽ 01 സിബി 8308 ആണ് കാറിന്റെ നമ്പർ.
ഇത്തവണ മന്ത്രിമാരായവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് ജനീഷ്.നിയമ സഭയുടെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന റെക്കോർഡിന് ഉടമയായ മന്ത്രിയും ഇത്തവണ ജനീഷിന്റെ കൂടെ മന്ത്രി സഭയിൽ ഉണ്ട് 29ആം വയസ്സിൽ മന്ത്രിയായ രമേശ്‌ ചെന്നിത്തല.
ജനീഷ് ജയിച്ചു വന്ന കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിന് തൊട്ട് കിടക്കുന്ന 3 മണ്ഡലങ്ങളിൽ നിന്ന് ജയിച്ചവരെല്ലാം മന്ത്രി മാരായി എന്നൊരു കൗതുകവും ഉണ്ട്. മുഖ്യ മന്ത്രിയുടെ മണ്ഡലമായ പറവൂരും മന്ത്രി റോജി. എം. ജോണിന്റെ മണ്ഡലമായ അങ്കമാലിയും കൊടുങ്ങല്ലൂർ മണ്ഡലവുമായി അതിര് പങ്കിടുന്നു .

ചാലക്കുടിയിലെ മുൻ ജന്മഭൂമി ലേഖകൻ ടി എം നാരായണന്റെ മകൻ ശ്രീകുമാർ കുവൈറ്റിൽ വച്ച് അന്തരിച്ചു. സംസ്ക്കാരം പിന്നെ നടക്കും
21/05/2026

ചാലക്കുടിയിലെ മുൻ ജന്മഭൂമി ലേഖകൻ ടി എം നാരായണന്റെ മകൻ ശ്രീകുമാർ കുവൈറ്റിൽ വച്ച് അന്തരിച്ചു. സംസ്ക്കാരം പിന്നെ നടക്കും

മാതൃു ആച്ചാടൻ നിര്യാതനായി.....ചാലക്കുടി:എയർ ആമ്പുലൻസ് വഴി ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ  പരിയാരം സ്വദേശി മാത്യു ഇന്...
27/04/2026

മാതൃു ആച്ചാടൻ നിര്യാതനായി.....

ചാലക്കുടി:എയർ ആമ്പുലൻസ് വഴി ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ പരിയാരം സ്വദേശി മാത്യു ഇന്ന് വെളുപ്പിന്
വിട പറഞ്ഞു.... 10 വർഷങ്ങൾക്ക് മുൻപ് നിരന്തരമായ ശ്വാസതടസത്തെ തുടർന്ന് ചികിത്സ നടത്തിയ മാത്യൂവിന്, ഹൃദയം മാറ്റിവെക്കുക മാത്രമാണ് പോം വഴി എന്ന് ഡോക്ടർമാർ വിധി എഴുതി.... അവയവദാന പദ്ധതിയായ പുനർജനിയിൽ റജിസ്റർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് 2015 ജൂലൈ 15 ന്തിരുവനന്തപുരം പാറശ്ശാല അഗ്രഹാരത്തിലെ അഡ്വ എസ് നീല കണ്ഠശർമ കുളിമുറിയിൽ തലയിടിച്ച് വീണ് ശ്രീ.ചിത്തിരതിരുന്നാൾ മെഡിക്കൽ സെൻ്റെറിൽ ചികിത്സയിൽ ഇരിക്കെ മസ്തിഷ്‌ക്കമരണം സംഭവിക്കുന്നത് ..... ണിക്കൂറുകൾക്കുള്ളിൽ ഹൃദയം എറണാകുളം ലിസി ആശുപത്രിയിൽ എത്തിച്ച് ശസ്ക്രിയക്ക് വിധേയമാക്കുകയുണ്ടായി ശസ്ത്രക്രിയ വൻ വിജയമായതും എയർ ആമ്പുലൻസ് ഉപയോഗിച്ചതും അന്ന് ചർച്ചയായിരുന്നു. 🙏🏻
ഭാര്യ:ബിന്ദു.
മക്കൾ:അമൽ,അന്ന

ചാലക്കുടയിൽ പ്രവർത്തിക്കുന്ന പ്രീമിയം സലൂണിലേക്കു Front Office Manager cm Receptionist  നെ ആവശ്യം ഉണ്ട്. Contact : +91 ...
20/04/2026

ചാലക്കുടയിൽ പ്രവർത്തിക്കുന്ന പ്രീമിയം സലൂണിലേക്കു Front Office Manager cm Receptionist നെ ആവശ്യം ഉണ്ട്.
Contact : +91 7736505001

Muah by Lijoy
Opp. St. James Hospital, Old Highway, Chalakudy, 680307
Email : [email protected]

Insta : https://www.instagram.com/muahbylijoy/
Website : https://muahbylijoy.com/

തൃശൂർ: കോടാലിയിൽ ഉറങ്ങി കിടക്കുകയായിരുന്ന 8 വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കോടാലി കാവുങ്ങൽ സിൽജോ, ജോൺസി ദമ്പതികളുടെ...
19/04/2026

തൃശൂർ: കോടാലിയിൽ ഉറങ്ങി കിടക്കുകയായിരുന്ന 8 വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കോടാലി കാവുങ്ങൽ സിൽജോ, ജോൺസി ദമ്പതികളുടെ ഇളയ മകൻ ആൽജോ ആണ് മരിച്ചത്. കൂടെ കിടന്നിരുന്ന സഹോദരൻ 10 വയസ്സുകാരനായ അനോദിനും പാമ്പുകടിയേറ്റതായി സംശയമുണ്ട്. അനോദ് നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്..

കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചപ്പോൾ ഭക്ഷ്യവിഷബാധ ഏറ്റതാകാമെന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയിരുന്നത്. എന്നാൽ പുലർച്ചയോടെ ആൽജോ പൂർണ്ണമായും അബോധ അവസ്ഥയിലാവുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..

മരണത്തിന് പിന്നാലെ കുട്ടികൾ കിടന്നിരുന്ന മുറിയിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. കുട്ടികൾ കിടന്നിരുന്ന കിടക്കയിൽ തലയണയ്ക്കടിയിൽ പാമ്പിനെ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ പാമ്പുകടിയേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്. വീട്ടുകാർ ഉടൻ തന്നെ പാമ്പിനെ കീഴ്പെടുത്തി. ​മരിച്ച ആൽജോയുടെ സഹോദരൻ അനോദ് നിലവിൽ നിരീക്ഷണത്തിലാണ്. സംഭവത്തിന്റെ ആഘാതത്തിലാണ് പ്രദേശം..

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീ‍ഡിപ്പിച്ചു; കൊരട്ടി കൂനൂർ സെൻറ് ജോസഫ്  പള്ളിവികാരിക്കെതിരെ കേസ്തൃശൂർ: കൊരട്ടിയിൽ പള്ളി...
04/04/2026

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീ‍ഡിപ്പിച്ചു; കൊരട്ടി കൂനൂർ സെൻറ് ജോസഫ് പള്ളിവികാരിക്കെതിരെ കേസ്

തൃശൂർ: കൊരട്ടിയിൽ പള്ളിവികാരിക്കെതിരെ പോക്സോ കേസ്. കൊരട്ടി കൂനൂർ സെൻറ് ജോസഫ് പള്ളിവികാരി ഫാദർ ജോസഫ് കൊടിയ നെതിരെയാണ് പൊലീസ് കേസെടുത്തത്. പെസഹാ വ്യാഴത്തിന്റെ ചടങ്ങുകൾക്കിടെ വീട്ടിലേക്ക് എത്തിയ ഫദർ ജോസഫ് കൊടിയൻ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ആണ് പീഡിപ്പിച്ചതെന്നാണ് പരാതി. കേസെടുത്തതോടെ പ്രതി ഒളിവിൽ.
വൈകീട്ടോടെ അസ്വസ്ഥത അനുഭവപ്പട്ട കുട്ടി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. തുടർന്ന് പള്ളിയിലും ശേഷം പോലീസ് സ്റ്റേഷനിലും എത്തി കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകി. പരാതി വന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ ഫാദർ ജോസഫ് ഒടിയൻ ഒളിവിൽ പോയി എന്നാണ് പോലീസ് പറയുന്നത്. മൂന്നുവർഷം മുൻപ് സമാനമായ മറ്റൊരു പോക്സോ കേസിൽ ഇയാൾ ജയിലിൽ പോയിരുന്നു. വികാരിക്കായി അന്വേഷണം ഊർജിതമാക്കിയെന്നാണ് കൊരട്ടി പോലീസ് പറയുന്നത്.

ആദരാഞ്ജലികൾ.... പ്രശസ്ത കലാകാരനും കാളിദാസ കലാ കേന്ദ്രത്തിന്റെ സംവിധയകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു..
26/03/2026

ആദരാഞ്ജലികൾ.... പ്രശസ്ത കലാകാരനും കാളിദാസ കലാ കേന്ദ്രത്തിന്റെ സംവിധയകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു..

തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്കടുത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനവും ചരിത്രപ്രധാനവുമായ ഒരു തീർത്ഥാടന കേന്ദ്രമാണ് കനകമല കുര...
25/03/2026

തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്കടുത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനവും ചരിത്രപ്രധാനവുമായ ഒരു തീർത്ഥാടന കേന്ദ്രമാണ് കനകമല കുരിശുമുടി.
പ്രകൃതിഭംഗിയും ആത്മീയതയും ഒത്തുചേരുന്ന ഈ മലമുകളിൽ ഓരോ വർഷവും ആയിരക്കണക്കിന് വിശ്വാസികളാണ് എത്തുന്നത്.
കനകമലയെക്കുറിച്ചുള്ള ചരിത്രവും വിവരണവും താഴെ നൽകുന്നു:
1. ചരിത്ര പശ്ചാത്തലം
ഐതിഹ്യങ്ങൾ പ്രകാരം, ഭാരതത്തിൽ ക്രിസ്തുമതം പ്രചരിപ്പിക്കാൻ എത്തിയ വിശുദ്ധ തോമാശ്ലീഹായുമായി ബന്ധപ്പെട്ടതാണ് ഈ മല.
അദ്ദേഹം മലയാറ്റൂർ മലയിലേക്ക് പോകുന്ന വഴിയിൽ കനകമലയിൽ വരികയും അവിടെ പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിശ്വാസം.
പണ്ട് കാലത്ത് ഈ മലയുടെ മുകളിൽ ഒരു ചെറിയ കുരിശ് സ്ഥാപിക്കപ്പെട്ടിരുന്നു.
പിന്നീട് 1940-കളിലാണ് ഇവിടെ കൂടുതൽ വിപുലമായ രീതിയിൽ ആരാധനയും തീർത്ഥാടനവും ആരംഭിച്ചത്.
ഇന്ന് ഇത് തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ്.
2. കുരിശിന്റെ വഴി (Way of the Cross)
കനകമലയുടെ ഏറ്റവും വലിയ പ്രത്യേകത മലകയറ്റമാണ്. മലയുടെ താഴെ നിന്ന് മുകൾ ഭാഗം വരെ യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ അനുസ്മരിപ്പിക്കുന്ന 14 കുരിശിന്റെ വഴികൾ (Stations of the Cross) മനോഹരമായ ശില്പങ്ങളായി ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർ പ്രാർത്ഥനകളോടെ ഈ പടവുകൾ കയറി മുകളിലെത്തുന്നു.
3. ഭൂപ്രകൃതിയും കാഴ്ചകളും
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1200 അടി ഉയരത്തിലാണ് ഈ മല സ്ഥിതി ചെയ്യുന്നത്.
പ്രകൃതിഭംഗി: പച്ചപ്പാൽ ചുറ്റപ്പെട്ട മലനിരകളും ശുദ്ധവായുവും ഇവിടം സമാധാനപരമായ ഒരു അന്തരീക്ഷം നൽകുന്നു.
കാഴ്ച: മലയുടെ മുകളിൽ നിന്നാൽ ചാലക്കുടി പട്ടണത്തിന്റെയും സമീപപ്രദേശങ്ങളുടെയും മനോഹരമായ ദൃശ്യം കാണാൻ സാധിക്കും. തെളിഞ്ഞ കാലാവസ്ഥയുള്ളപ്പോൾ കൊച്ചി നഗരത്തിന്റെ ദൂരക്കാഴ്ച പോലും ഇവിടെ നിന്ന് ദൃശ്യമാകാറുണ്ട്.
4. പ്രധാന ഉത്സവങ്ങൾ
പുതുഞായർ: ഈസ്റ്ററിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയാണ് ഇവിടുത്തെ പ്രധാന തിരുനാൾ. ഈ സമയത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് ആളുകൾ മലകയറാൻ എത്തുന്നു.
ദുഃഖവെള്ളി: വലിയ നോമ്പ് കാലത്ത്, പ്രത്യേകിച്ച് ദുഃഖവെള്ളിയാഴ്ചകളിൽ വിശ്വാസികൾ വലിയ കുരിശുകളുമേന്തി മലകയറുന്നത് ഇവിടുത്തെ പ്രധാന കാഴ്ചയാണ്.
എങ്ങനെ എത്താം?
ചാലക്കുടിയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയാണ് കനകമല. ചാലക്കുടി-വെള്ളിക്കുളങ്ങര റോഡിലൂടെ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.

Address

Thrissur

Website

Alerts

Be the first to know and let us send you an email when Ente Chalakudy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share