25/06/2021
നാടിനെ ഞെരുക്കി കൊവിഡ്
മഹാമാരിയുടെ രണ്ടാം തരംഗം കടന്നു പോവുമ്പോൾ കേരളത്തിലെവിടെയുമെന്ന പോലെ എളവള്ളിയുടെ ചരിത്രത്തിലും DYFI എന്ന നാലക്ഷരങ്ങൾ കുറിച്ചു വെക്കപ്പെടുകയാണ്.
കഴിഞ്ഞ വർഷം ഒന്നാം തരംഗം പൊട്ടിപ്പുറപ്പെടുമ്പോൾ ഇതിനെ എങ്ങനെ നേരിടണമെന്നറിയാതെ വലഞ്ഞ ആരോഗ്യ പ്രവർത്തകർക്കൊപ്പം
രാത്രിയെന്നോ പകലെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം സഖാക്കളുണ്ട്. അവരുടെ അനുഭവം കൈമുതലാക്കിയാണ് രണ്ടാം തരംഗത്തിനെ നാം നേരിട്ടത്.
RTPCR ക്യാമ്പുകളിലും, വാക്സിനേഷൻ കേന്ദ്രങ്ങളിൽ, കൊവിഡ് ബാധിച്ച് സഹായമറ്റ എളവള്ളിയിലെ വീടുകളിലും, മെഡിക്കൽ കോളേജിലെ മോർച്ചറിയിലും ഭക്ഷണ വിതരണ കേന്ദ്രത്തിലും പഞ്ചായത്ത് കൊവിഡ് സെൻ്ററിലുമെല്ലാം നമ്മുടെ പ്രിയ സഖാക്കൾ ഉണ്ടായിരുന്നു.
ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ RRT സേവനങ്ങളിലൂടെ എല്ലാ വീടുകളിലും അവരെത്തി.
പലചരക്കും പച്ചക്കറിയും മീനും മുട്ടയും മരുന്നുകളും സാനിറ്ററി നാപ്കിനുകളുമെല്ലാമായി.
കൊവിഡ് ബാധിച്ചവർക്ക് ഗതാഗത സൗകര്യങ്ങളുടെ കുറവ് അനുഭവപ്പെട്ടപ്പോൾ 24 മണിക്കൂർ സൗകര്യത്തിൽ രണ്ട് കൊവിഡ് എമർജൻസി വാഹനങ്ങൾ നിരത്തിലിറക്കി. മൃതദേഹങ്ങളടക്കം കൊണ്ടുപോകാൻ സ്ട്രച്ചർ സൗകര്യവുമൊരുക്കി.
എഴുപതു ദിവസങ്ങൾ കൊണ്ട് നൂറോളം ആശുപത്രി ഓട്ടങ്ങൾ
എണ്ണൂറിലധികം കിലോമീറ്ററുകൾ
വേദനയോടെയാണെങ്കിലും 13 മൃതദേഹങ്ങളാണ് സംസ്കരിച്ചത്.
വാക്സിനേഷൻ സെൻ്ററിലെ തിരക്ക് ഗ്രൂപ്പിലെ സഖാക്കൾ ചൂണ്ടിക്കാണിച്ചപ്പോൾ ഒരുക്കിയ കാത്തിരിപ്പു കേന്ദ്രം ഇപ്പോഴും നിലനിൽക്കുന്നു.
ആയിരക്കണക്കിന് പച്ചക്കറി / പലചരക്ക് കിറ്റുകൾ, നോട്ടുപുസ്തകങ്ങൾ,
മുതലായവ വിതരണം ചെയ്തു.
കമ്മ്യൂണിറ്റി കിച്ചണിലേക്ക് വാഴക്കുലകൾ , നാളികേരം എന്നിവ എത്തിച്ചു.
അഞ്ഞൂറിലധികം വീടുകൾ, പൊതു സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ, ആശുപത്രി കോംപ്ലക്സ് മുതലായവ സാനിറ്റൈസ് ചെയ്തു.
റോഡുകൾ നന്നാക്കി ഗതാഗതം സുഗമമാക്കി.
ഓൺലൈൻ പഠനത്തിന് സൗകര്യക്കുറവുള്ള കുട്ടികൾക്കായി സുമനസുകൾ നൽകുന്ന സഹായം പല വീടുകളിലേക്കും എത്തിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.
കാലം മുന്നാേട്ട് പോവുകയാണ്. രണ്ടാം തരംഗത്തിൻ്റെ തീവ്രതയറിഞ്ഞ് ജീവിതം കരുപ്പിടിപ്പിക്കാൻ നാടും ചലിക്കുകയാണ്.
നാടിനൊപ്പം DYFI യും
കൂടെയുണ്ട്. കൈവിടില്ല.. 💪🏻