08/05/2026
"പരാജയത്തിലെ പാഠങ്ങളാണ് മധുരം."
മൂത്തവരുടെ വാക്കിനെ നെല്ലിക്കയോട് ഉപമിക്കുന്നതും, അത് ആദ്യം കയ്ക്കുന്നതും തുടർന്ന് മധുരിക്കുന്നതും നേരിവ് മാത്രമ്മല്ല നേരിൻ്റെ സന്ദേശം കൂടിയാണ് .....
ഇപ്പോൾ നെല്ലിക്കയെ കുറിച്ച് ചിന്തിച്ചത് വൈറ്റമിൻ സി യുടെ കുറവ് കൊണ്ടല്ല ....
മറിച്ച് തെരഞെടുപ്പിൽ ഇടതുപക്ഷത്തിന് ഏൽകോണ്ടിവന്ന പരിക്ക് കൊണ്ടാണ്
പരാജയം തീർച്ചയായും കനത്തതാണ്..
അധികാരം നൽകിയതും തിരിചെടുത്തതും ജനങ്ങളാണ് എന്ന തിരിച്ചറിവുണ്ടായാൽ ഏത് പരാജയങ്ങളെയും സ്വാഗതം ചെയ്യാനാകും.
ജനാധിപാത്യത്തിൽ ജനങ്ങളാണ് അധികാരികൾ എന്നത് ഭംഗിവാക്കല്ല ....
ഭംഗിവാക്കാവാൻ പാടില്ല ....,
ധാർഷ്ട്യവും അഹങ്കാരവും അടിച്ചമർത്തലുമല്ല തുറന്നു വെച്ച കാതും , സഹിഷ്‌ണുത കിനിയുന്ന കണ്ണും , വിശാലമായ മനസും പൊതു പ്രവർത്തകരുടെ സവിശേഷ ഗുണങ്ങളാകണം ,
ഇടതു നേതാക്കളുടെ സുതാര്യത നാടിൻ്റെ അവലമ്പമാകണം ,
അങ്ങിനെയായിരുന്നു ഇടതു പക്ഷം വിശിഷ്യ കമ്യൂണിസ്റ്റുകൾ ,
അങ്ങിനെ ആയാലെ അവർ ഹൃദയ പക്ഷമാകൂ .....
മത വിഭാഗീയതയുടെ എച്ചിലു നക്കാൻ സമയം കളയുന്നതിന് പകരം പാവപ്പെട്ടവൻ്റെ അന്നമായ റേഷനരി മറിച്ചു വിറ്റു കോടികൾ സമ്പാദിചിരുന്ന ഉദ്യാഗസ്ഥ രാഷ്ട്രീയ കരിചന്ത മാഫിയകളെ തൂത്തുവാരി അഴിമതി വീരന്മാരെ നിലക് നിറുത്തിയ സർക്കാരിൻ്റെ സദ് ഗുണങ്ങളെ ...... സംവദിക്കാമായിരുന്നു.
സർക്കാർ ആശുപത്രികളെ സ്വകാര്യ ആശുപത്രികളെക്കാൾ മെച്ചപ്പെടുത്താൻ കോടികൾ ചെവഴിച്ച സർക്കാറിൻ്റെ സാമൂഹ്യ പ്രതിബദ്ധതയെ ഉയർത്തി കാട്ടാമായിരുന്നു ,
റോഡോരത്ത് ലക്ഷങ്ങൾ ചെലവിട്ട് വിഗ്രഹങ്ങൾ നാട്ടിയതിന് പകരം,
റോഡ് നിർമിച്ചവനെ കൊണ്ട് തന്നെ പൊളിഞ്ഞ റോഡിൻ്റെ പുനർ നിർമിതി സാധ്യമാക്കി അഴിമതിക് മൂക്കയറിട്ട സർക്കാറിൻ്റെ മേന്മ പ്രദർശിപ്പിക്കാമായിരുന്നു ..
വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കുകയും പൊതു വിദ്യാലയങ്ങളുടെ നിലവാരം ലോകോത്ത രമാക്കുകയും ചെയ്ത വൈജ്ഞാനിക വിപ്ലവ പദ്ധതികളെ കുറിച്ച് സംസാരിക്കാമായിരുന്നു,
അങ്ങിനെ അനവധി നിരവധി വികസന മുന്നേറ്റ വിഷയങ്ങൾ ജനങ്ങളുമായി സംവദിക്കാനുണ്ടെന്നിരിക്കെ വെളളാപള്ളികളെ പോലുള്ള സാമൂഹ്യ വിപത്തുകളെ ചുമക്കാനും ,
തെരഞ്ഞെടുപിൽ എസ് ഡി പി. ഐ യുടെ വോട്ടും കൂട്ടും വേണ്ടെന്ന് പച്ചക് പറയാൻ അറച്ചു നിന്നതടക്കമുള്ള തമാശകൾ യഥാർത്ഥ ഇടതുപക്ഷ മനസുകളിൽ തീർത്ത വേദന ചെറുതല്ല.
നാലു വോട്ടിന് വേണ്ടി ആരെയും മഹത്വ പെടുത്തി കൊടുക്കാമെന്ന് ആരെങ്കിലും കരാറെടുത്തുവെങ്കിൽ ആദ്യം ആ കരാർ റദ്ധ് ചെയ്യണം , തെറ്റ് തിരുത്തൽ അവിടെ നിന്ന് തുടങ്ങട്ടെ .....
ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്ന ഒരു മഹാജന സഞ്ചയം അവർ കമ്യൂണിസ്‌റ്റുകളൊ, സോഷിലിസ്റ്റുകളൊ അല്ലന്ന തിരിച്ചറിവ് നേതൃത്വത്തിന് ഉണ്ടാവണം.
വെറുപ്പും പകയും ഇഷ്‌ടപ്പെടാത്ത നല്ല മനുഷ്യരാണവർ , അവർ ഇടതുപക്ഷത്ത് നിന്ന് കൊതിക്കുന്നത് സ്‌നേഹവും സഹിഷ്ണുതയുമാണ്.
ഒരു വനിത ജേതാവിന് നേരെ എന്തോ ലൈംഗിക ആരോപണങ്ങൾ ഉയർന്നപ്പോൾ അവളുടെ ഭർത്താവ് അപ്പുറത്തിരിക്കെ അവളുടെ വാദം ഞാൻ ആരുമായി സെക്സ് ചെയ്യണമെന്നത് എൻ്റെ സ്വാതന്ത്ര്യമാണ് , അത് ചോദ്യം ചെയ്യാൻ ആർക്കാണ് അവകാശം ? ശരിയാണ് സഖാവെ ആർക്കുമില്ല പക്ഷെ കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ ഈ ബോൾഡ് ഒപ്പീനിയൻ കേട്ടിട്ട് പാർട്ടിക് നേരെ കാർക്കിച്ച് തുപ്പുകയാണ് ചെയ്തത്.!!
ആര് എപ്പോൾ എങ്ങിനെ സംസാരിക്കണമെന്ന ഒരു സംസ്ക്കാരമെങ്കിലും പകരുന്ന പാർട്ടി ക്ലാസുകൾ സജീവമാക്കണം.
അവരെ അങ്ങിനെ തന്നെ ഉൾകൊള്ളാൻ നമുക് കഴിയണം.
നമുക് ഇഷ്‌ടമില്ലാത്തവർ ചെയ്യുന്നതൊക്കെ മഹാ അപരാധം എന്ന കാഴ്ച്ച, വിശാലകാഴ്ച്ചപാടിൻ്റെ തല്ല.
ഇടുങ്ങിയ മനസിൻ്റെ ഇരുളിൽ നിന്നാണ് പ്രതിപക്ഷ ബഹുമാനം നഷ്ടപെടുന്നത്.
നാട്ടിൽ എന്തൊരു പുതിയ ചുവടുവെപ്പ് വന്നാലും അതിൻ്റെ എല്ലാം പിറകിൽ ജമാഅത്തെ ഇസ്‌ലാമിയാണന്ന ചാപ്പ ആ സംഘത്തിന് ചെലവ് രഹിത പി. ആർ വർക്കാവുന്നു എന്ന ശേഷിയെങ്കിലും നമുക്കുണ്ടാവണം.
ആയിരങ്ങളെ തലയറുത്തവരും ഒരു ക്രിമിനൽ കേസിൽ പോലും പെടാത്തവരെയും സമീകരിക്കുന്നതിലെ യുക്തി എന്താണ് ??. അതവർക് ഗുണം ചെയ്യുമെന്നല്ലാതെ നമുക് എന്ത് നേട്ടം കിട്ടാനാണ് ??.
പ്രഭാത വ്യായാമമായ മെക് സെവന് നേരെ വരെ നാം കുറച്ചു എന്ത് നേട്ടമാണ് നേതാക്കളെ അതുകൊണ്ടൊക്കെ കിട്ടിയത്.
ഒരിടവേള നല്ലതാണ് ....
കൂമ്പ് ചീച്ചിലിനെ വ്യക്തമായി ചികിത്സിക്കാം ,
ജനകീയ വിഷയ ങ്ങളേറ്റടുത്ത് സമര പദങ്ങളിലൂടെ മുന്നേറാം ,
പശ്ചിമ ബംഗാളും ത്രിപുരയും പോലെ തോൽവി അവസാനം കുറിക്കാനുള്ളതാവാൻ പാടില്ല.
നാം ഒന്നു മയങ്ങിയാൽ വിരിയാനുള്ളത് താമരയാണ്!!..
യു ഡി എഫ് വന്നാൽ ആഭ്യന്തരം ജമാഅത്തിന് കൊടുക്കുമെന്ന തമാശ പോലെയല്ല , താമരയിൽ അഭ്യന്തരം വിരിഞ്ഞാൽ നാടിൻ്റെ സ്ത്ഥി!!..
പറ്റിയ തെറ്റ് തുറന്നു പറയണം ,
ആരോടും പകയില്ലാതെ വിദ്വേഷമില്ലാതെ...
എല്ലാവരെയും ചേർത്തു പിടിക്കാൻ നമുക്കാവണം.
ഇടതുപക്ഷ കേരളം സാമൂഹ്യ പരിഷ്‌കർതൃത്വത്തിൻ്റെ അടിസ്ഥാന ശിലയാണ്.
ആ ശില തകർന്നു കൂട.....
ഈ നാട് എന്നും ഇടതായി വലതായി പലതായി നിലനിൽക്കണം ..... , ഫാസിസം ഇന്നാട്ടിൽ വേരുപിടിച്ചു കൂട..
ഒത്തിരി സ്നേഹത്തോടെ...
നിയാസ് പുളിക്കലകത്ത്.