14/12/2025
വൈക്കം നഗരസഭാ പതിമൂന്നാം വാർഡ് യുഡിഎഫ് വോട്ടുകൾ സ്വതന്ത്ര സ്ഥാനാർത്ഥികൾ കച്ചവടം ചെയ്തു.
യുഡിഎഫിന്റെ പ്രമുഖ നേതാവ് കെപിസിസി അംഗവും, വൈക്കം നിയമസഭാ മണ്ഡലം മുൻ സ്ഥാനാർത്ഥിയും, കെപിഎംഎസിന്റെ സംസ്ഥാന ട്രഷററുമായ അഡ്വക്കേറ്റ് എ സനീഷ് കുമാറിന്റെ ഭാര്യ ടി വി പുഷ്പലത യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ചത്. 200 ലധികം വോട്ടുകൾ കോൺഗ്രസിന് ഈ വാർഡിൽ ഉണ്ടായിട്ടും ഇത്രയും പ്രമുഖയായ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് വെറും 15 വോട്ടുകൾ മാത്രമാണ്. ഇത് അവരുടെ വോട്ട് കച്ചവടം മനസ്സിലാക്കുവാൻ കഴിയുന്നതാണ്. തിരഞ്ഞെടുപ്പ് വിജയത്തിൻ്റെ ആഘോഷം എന്ന നിലയിൽ പ്രദേശത്തെ സിപിഎം പ്രവർത്തകനായ സഖാവ് അശ്വിനി കുമാറിൻ്റെ വീട്ടിൽ കയറി അശ്വനി കുമാറിനെയും, ഭാര്യ റീനയെയും , സഹോദര പുത്രൻ ശ്രീകാന്തിനെയും, മറ്റൊരു സഹോദരനും ഭിന്നശേഷിക്കാരൻ ആയ ആളെയും മണിയമ്മയും മണിയമ്മയുടെ ഭർത്താവ് ധർമ്മജനും,, വിനോദ്, ശ്രീദേവി തുടങ്ങിയവർ ചേർന്ന് ആക്രമിക്കുകയയിരുന്നു. ഈ ആക്രമണത്തിൽ പരിക്കേറ്റ അശ്വിനികുമാറും കുടുംബവും വൈക്കം ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ ആക്രമണത്തിൽ പരിക്കേറ്റ ശ്രീകാന്തിനെ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് വൈകുന്നേരത്തോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നു. ഇത്തരം യഥാർത്ഥ സംഭവങ്ങൾ മറച്ചുവെച്ചുകൊണ്ട് കോൺഗ്രസിന്റെയും മറ്റു ചില വ്യക്തികളുടെയും ഇടപെടലുകളുടെ അടിസ്ഥാനത്തിൽ കള്ളപ്രചരണങ്ങൾ നടത്തിവരികയാണ് ഇതിൻ്റെ വസ്തുതകൾ ജനങ്ങൾ തിരിച്ചറിയണം. വൈകുന്നേരം സ്കൂൾ ഗ്രൗണ്ടിൽ കളിക്കുവാൻ എത്തിയ കുട്ടികൾ കഞ്ചാവ് വലിക്കുന്ന വിനോദിന്റെ മകൻ അഭിനവ് അസഭ്യം പറഞ്ഞതിനെ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ കഞ്ചാവ് വലിക്കുന്നതിന് എതിർക്കുകയും ചെയ്തു. എന്നാൽ ഞങ്ങളുടെ കൊച്ചു കഞ്ചാവ് വലിച്ചാൽ നിങ്ങൾക്കെന്താ കുഴപ്പം എന്ന് ചോദിച്ചുകൊണ്ട് ഒരു കൂട്ടം ആളുകളുടെ കൂട്ടി എ സി മണിയമ്മ ആക്രോശിക്കുന്ന സ്ഥിതിയുണ്ടായി തുടർന്ന് മണിയമ്മയുടെ ഭർത്താവ് ധർമ്മജനും വിനോദും മണിയമ്മയുടെ ബന്ധുവും വൈക്കം ബാറിലെ അഭിഭാഷകനുമായ അനിൽകുമാർ. ഒറ്റയിൽ വീട്ടിൽ രാജൻ മകൻ ബാപ്പുജി തുടങ്ങിയവർ ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ചു. തലയ്ക്കും കഴുത്തിനും പരിക്കേറ്റ മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ വിനോദിന്റെ മകനെ അഭിനവിനെ ആക്രമിച്ചു എന്ന പേരിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് കള്ള പ്രചരണം നടത്തുകയാണ്. യുഡിഎഫിന്റെ നേതാവ് കൂടിയായ സോണി സണ്ണിയും അബ്ദുൽസലാം റാവുത്തറും സ്വന്തം പാർട്ടിയുടെ നേതാവിന്റെ ഭാര്യയെ നിർത്തി പ്രദേശത്തെ വോട്ട് കച്ചവടം നടത്തിയ കോൺഗ്രസ് ഇപ്പോൾ മണിയമ്മയെ ഏറ്റെടുത്ത് നിൽക്കുന്ന സ്ഥിതിയുണ്ട്. ഇത്തരത്തിലുള്ള കള്ളത്തരങ്ങൾ തിരിച്ചറിയണമെന്ന് ഈ നാട്ടിലെ മുഴുവൻ ജനതയോടും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് വൈക്കം ടൗൺ സൗത്ത് ലോക്കൽ കമ്മിറ്റിക്ക് വേണ്ടി അഭ്യർത്ഥിക്കുന്നു.