01/05/2026
അടിച്ചമർത്തപ്പെട്ട മനുഷ്യൻ തന്റെ മോചന സ്വപ്നങ്ങൾക്ക് സ്വന്തം ചോര കൊണ്ട് ചരിത്രമെഴുതിയ ദിനത്തിൻ്റെ സ്മരണയാണ് മെയ് ദിനം. ലോകമെങ്ങുമുള്ള അധ്വാനിക്കുന്നവന്റെയും, ഭാരം ചുമക്കുന്നവന്റെയും, വിയർപ്പൊഴുക്കുന്നവന്റെയും ഹൃദയമിടിപ്പാണ് ഈ ദിവസം. അടിമത്തത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ്, മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടിയ ലക്ഷക്കണക്കിന് തൊഴിലാളികളുടെ ഉജ്ജ്വലമായ സ്മരണ പുതുക്കലാണിത്.
അടിച്ചമർത്തപ്പെട്ട മനുഷ്യൻ തന്റെ മോചന സ്വപ്നങ്ങൾക്ക് സ്വന്തം ചോര കൊണ്ട് ചരിത്രമെഴുതിയ ദിനമാണ് മെയ് ദിനം. ലോകമെങ്ങുമുള്ള അധ്വാനിക്കുന്നവന്റെയും, ഭാരം ചുമക്കുന്നവന്റെയും, വിയർപ്പൊഴുക്കുന്നവന്റെയും ഹൃദയമിടിപ്പാണ് ഈ ദിവസം. അടിമത്തത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ്, മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടിയ ലക്ഷക്കണക്കിന് തൊഴിലാളികളുടെ ഉജ്ജ്വലമായ സ്മരണ പുതുക്കുകയാണ് ലോകമെമ്പാടുമുള്ള തൊഴിലെടുക്കുന്ന എല്ലാ മനുഷ്യരും.
എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിനോദം, എട്ടു മണിക്കൂർ വിശ്രമം എന്ന ന്യായമായ അവകാശത്തിന് വേണ്ടി ചിക്കാഗോയിലെ തെരുവുകളിൽ തൊഴിലാളികൾ നടത്തിയ പോരാട്ടം ലോകചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത തൊഴിലാളി സമരമാണ്. ഇന്ന് നാം അനുഭവിക്കുന്ന സകല തൊഴിൽ അവകാശങ്ങളും ആ രക്തസാക്ഷികളുടെയും, വിവിധ കാലഘട്ടങ്ങളിൽ ലോകത്തിന്റെ പല കോണുകളിൽ സമരം ചെയ്ത വിപ്ലവകാരികളുടെയും പോരാട്ടവീര്യത്തിന്റെ ഫലമാണ്.
നാം നേടിയെടുത്തിട്ടുള്ള അവകാശങ്ങളേക്കാൾ നേടാൻ ആണ് നമുക്ക് മുന്നിലുള്ളത്, വിശപ്പില്ലാത്ത, എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കുന്ന, പാർപ്പിടവും, ശുദ്ധജലവും, ശുദ്ധവായുവും ഓരോ മനുഷ്യന്റെയും അവകാശമായി മാറേണ്ടതുണ്ട്. സ്വതന്ത്രമായി ചിന്തിക്കാനും വിവേചനങ്ങളില്ലാതെ വളരാനുമുള്ള സാഹചര്യം ഇനിയും പലർക്കും അന്യമാണ്. ഈ അനീതികൾക്കെതിരെ പൊരുതുന്നവർക്കും, തുല്യനീതി ഉറപ്പാക്കുന്ന ഒരു പുലരിക്കായി സ്വപ്നം കാണുന്നവർക്കും മെയ് ദിനം എന്നും ആവേശത്തിന്റെ കനലായി നിലനിൽക്കുന്നു.
അധ്വാനിക്കുന്ന കൈകൾക്ക്, വിയർപ്പൊഴുക്കുന്ന മനുഷ്യർക്ക്... ഏവർക്കും മെയ് ദിനാശംസകൾ.