CPIM WAYANAD

CPIM WAYANAD CPIM വയനാട് ജില്ലാ കമ്മിറ്റി

പാർടി ഫണ്ട്‌ വിജയിപ്പിക്കുക
06/09/2026

പാർടി ഫണ്ട്‌ വിജയിപ്പിക്കുക

സി പി ഐ എം വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സഖാവ് സീതാറാം യെച്ചൂരി അനുസ്‌മരണ പരിപാടി സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജ...
04/09/2026

സി പി ഐ എം വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സഖാവ് സീതാറാം യെച്ചൂരി അനുസ്‌മരണ പരിപാടി സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രൊഫസ്സർ വി കാർത്തികേയൻ നായർ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗംഒ ആർ കേളു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ റഫീഖ്, സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശിന്ദ്രൻ, വി വി ബേബി, എ എൻ പ്രഭാകരൻ, എം മധു, പി വി സഹദേവൻ, വി ഉഷ കുമാരി, എൻ പി കുഞ്ഞുമോൾ, ബീന വിജയൻ എന്നിവർ സംസാരിച്ചു.

03/09/2026

സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ എ കെ ജി സെന്ററിൽ മാധ്യമങ്ങളെ കാണുന്നു.

യുഡിഎഫ് സർക്കാരിൻ്റെ സംഘപരിവാർ വിധേയത്വത്തിനെതിരെ പ്രതിഷേധിക്കുന്ന എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ക്രൂരമായ അതിക്രമമാ...
02/09/2026

യുഡിഎഫ് സർക്കാരിൻ്റെ സംഘപരിവാർ വിധേയത്വത്തിനെതിരെ പ്രതിഷേധിക്കുന്ന എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ക്രൂരമായ അതിക്രമമാണ് നടത്തുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഖാവ് പി എസ് സഞ്ജീവിന് പൊലീസ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ലാത്തികൊണ്ട് നെഞ്ചിന് അടിക്കുകയായിരുന്നു. പൊലീസ് നരനായാട്ടിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനത്താകെ ഉയർന്നുവരും. വിദ്യാർഥികളെ മർദിക്കുന്നത് കൂടാതെ അവർക്കെതിരെ കള്ളപ്രചാരണം നടത്തുകയുമാണ് പൊലീസ്. ആക്രമണത്തിനും മർദനത്തിനും ശേഷം വിദ്യാർഥികൾക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കുകയാണ്. പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുകയും വിദ്യാർഥി പ്രസ്ഥാനത്തെ വേട്ടയാടുകയും ചെയ്യുന്ന രീതിയിലേക്കാണ് സംസ്ഥാന സർക്കാർ നീങ്ങുന്നത്. നേരത്തെ, എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ആര്യ പ്രസാദിന് തലക്ക് പരിക്കേൽക്കുകയും സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വൈഷ്ണവി ഷാജിക്ക് കണ്ണിന് താഴെ ഗുരുതരമായി മുറിവേൽക്കുകയും ചെയ്തിരുന്നു. ജനാധിപത്യ സമരങ്ങളെ പൊലീസ് ആക്രമണങ്ങൾ കൊണ്ട് അടിച്ചമർത്താനുള്ള സർക്കാർ ശ്രമങ്ങൾക്കെതിരെ അതിശക്തമായ പ്രക്ഷോഭം ഉയർന്നുവരും.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

കേരള സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിക്കാനെത്തിയ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമാണ്. ഒരു പ്രകോപനവ...
01/09/2026

കേരള സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിക്കാനെത്തിയ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമാണ്. ഒരു പ്രകോപനവും കൂടാതെയാണ് വിദ്യാർത്ഥികളെ പോലീസ് അതിക്രൂരമായി നേരിട്ടത്. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. വിദ്യാർത്ഥിനിയുടെ കണ്ണിൽ പോലും പോലീസ് ലാത്തികൊണ്ട് അടിച്ചെന്നത് ഞെട്ടിപ്പിക്കുന്നതാണ്. വനിതാ പോലീസുകാരുടെ സാന്നിധ്യം പോലുമില്ലാതെയാണ് പെൺകുട്ടികളെ ഉൾപ്പെടെ പോലീസ് ക്രൂരമായി മർദ്ദിച്ചത്.
ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശമാണ് വിദ്യാർത്ഥികൾ വിനിയോഗിച്ചത്. അവരുടെ പ്രതിഷേധത്തെ നേരിടേണ്ടത് ചർച്ചയിലൂടെയും ജനാധിപത്യപരമായ മാർഗങ്ങളിലൂടെയുമാണ്. അതിനു പകരം ലാത്തിയും ബലപ്രയോഗവും ഉപയോഗിച്ച് പ്രതിഷേധത്തെ അടിച്ചമർത്താനുള്ള സർക്കാർ ശ്രമം അംഗീകരിക്കാനാവില്ല.
എതിർശബ്ദങ്ങളെ മർദ്ദിച്ചൊതുക്കുക എന്നതാണ് യു.ഡി.എഫ് സർക്കാരിന്റെ സമീപനമെങ്കിൽ അതിനെ ശക്തമായി ചെറുക്കും. സർക്കാരിന്റെ സംഘപരിവാർ വിധേയത്വത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ് ഈ പോലീസ് അതിക്രമത്തിന് പിന്നിൽ.
വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം.
വിദ്യാർത്ഥികളെ തല്ലിയൊതുക്കി ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാമെന്ന് ഒരു സർക്കാരും കരുതേണ്ടതില്ല. കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന്റെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാ ജനാധിപത്യ ശക്തികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

01/09/2026

സ. പി രാജീവ് എറണാകുളം ലെനിൽ സെൻ്ററിൽ മാധ്യമങ്ങളെ കാണുന്നു.

സിപിഐ എം ജില്ലാ കമ്മിറ്റി പ്രസ്‌താവനപരിസ്ഥിതി ലോല വിജ്ഞാപനംകേന്ദ്ര നടപടി തിരുത്തിക്കാൻ സംസ്ഥാന സർക്കാർ ശക്തമായി ഇടപെടണം ...
31/08/2026

സിപിഐ എം ജില്ലാ കമ്മിറ്റി പ്രസ്‌താവന

പരിസ്ഥിതി ലോല വിജ്ഞാപനം

കേന്ദ്ര നടപടി തിരുത്തിക്കാൻ സംസ്ഥാന സർക്കാർ ശക്തമായി ഇടപെടണം

ജില്ലയിലെ 13 വില്ലേജുകൾ പരിസ്ഥിതി ലോല പ്രദേശമായി(ഇഎസ്‌എ) കരട്‌ വിജ്ഞാപനം ചെയ്‌ത കേന്ദ്ര സർക്കാർ നടപടി തിരുത്തിക്കാൻ സംസ്ഥാന സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജൂലൈ 27ന്‌ കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട്‌ വിജ്ഞാപനത്തിന്റെ 60 ദിവസത്തെ കാലാവധി പൂർത്തിയാക്കാൻ ഇനി മൂന്നാഴ്‌ചയാണുള്ളത്‌.
കേന്ദ്ര വിജ്ഞാപന പ്രകാരം ജില്ലയിലെ പേര്യ, തിരുനെല്ലി, തൊണ്ടർനാട്‌, തൃശ്ശിലേരി, കിടങ്ങനാട്‌, ന‍ൂൽപ്പുഴ, അച്ചൂരാനം, ചുണ്ടേൽ, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്‌,
വെള്ളാർമല വില്ലേജുകൾ പൂർണമായും പരിസ്ഥിതിലോല പ്രദേശമാണ്‌. കാർഷിക മേഖലയും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളുമാണ്‌ ഇ‍ൗ വില്ലേജുകൾ. ഗോത്രവിഭാഗങ്ങളുടെ ജീവിതവും പ്രതിസന്ധിയിലാകും. ഉന്നതികളിലെ അടിസ്ഥാനസ‍ൗകര്യ വികസനമടക്കം നിലയ്‌ക്കും.
ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ എന്നിവയിലെല്ലാം നിയന്ത്രണങ്ങളുണ്ടാകും. ജനജീവിതം തകർക്കുന്ന നടപടിക്കെതിരെ ജില്ലയിലെ മന്ത്രി ടി സിദ്ദിഖും എംഎൽമാരും ഒരക്ഷരം പറഞ്ഞിട്ടില്ല. സംസ്ഥാന സർക്കാരും യുഡിഎഫ്‌ നേതൃത്വവും മ‍ൗനത്തിലാണ്‌.
ജില്ലയിലെ മുഴുവൻ വില്ലേജുകളെയും
പരിസ്ഥിതിലോല പരിധിയിൽനിന്ന്‌ ഒഴിവാക്കണമെന്ന്‌ കേന്ദ്ര വിദഗ്ധ സമിതിയോട് നേരെത്തെ എൽഡിഎഫ്‌ സർക്കാർ ആവശ്യപ്പെടുകയും ഇതുസംബന്ധിച്ച റിപ്പോർട്ട്‌ നൽകുകയും ചെയ്‌തതാണ്‌. ജനവാസ കേന്ദ്രങ്ങൾ, കൃഷിഭൂമി, തോട്ടങ്ങൾ തുടങ്ങിയവ സംരക്ഷിച്ച്‌ വനമേഖലകളെ മാത്രം ഇഎസ്‌എ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നായിരുന്നു എൽഡിഎഫ്‌ നിലപാട്‌. കാര്യക്ഷമമായ ഇടപെടലായിരുന്നു അന്ന്‌ സംസ്ഥാന സർക്കാരിന്റെത്‌. ഇപ്പോൾ കേന്ദ്രം വീണ്ടും വിജ്ഞാപനം ഇറക്കിയപ്പോൾ യുഡിഎഫ്‌ സർക്കാർ പുലർത്തുന്ന മ‍ൗനം ആശങ്കാജനകമാണ്‌. എൽഡിഎഫ്‌ സർക്കാർ വിഷയത്തിൽ കാര്യക്ഷമമായി ഇടപെട്ടിട്ടും, ഹർത്താൽവരെ നടത്തി പ്രതിഷേധിച്ച യുഡിഎഫ്‌ അധികാരത്തിലെത്തിയപ്പോൾ നിലപാട്‌ മാറിയോയെന്ന്‌ വ്യക്തമാക്കണം.
എൽഡിഎഫ്‌ മാതൃകയിൽ സംസ്ഥാന സർക്കാർ ഫലപ്രദമായി ഇടപെട്ട്‌ പ്രശ്‌നത്തിന്‌ പരിഹാരം കണ്ടില്ലെങ്കിൽ വമ്പിച്ച ബഹുജനപ്രക്ഷോഭങ്ങൾക്ക്‌ സിപിഐ എം നേതൃത്വം നൽകുമെന്നും ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.

30/08/2026
ഓഗസ്റ്റ് 30- സഖാവ് കുട്ടിപ്പ രക്തസാക്ഷി ദിനം.ധീര രക്തസാക്ഷി സഖാവ് കുട്ടിപ്പ രക്തസാക്ഷിത്വം വരിച്ചിട്ട് ഇന്ന് 37 വർഷം പൂർ...
30/08/2026

ഓഗസ്റ്റ് 30- സഖാവ് കുട്ടിപ്പ രക്തസാക്ഷി ദിനം.

ധീര രക്തസാക്ഷി സഖാവ് കുട്ടിപ്പ രക്തസാക്ഷിത്വം വരിച്ചിട്ട് ഇന്ന് 37 വർഷം പൂർത്തിയാവുകയാണ്.1989 ഓഗസ്റ്റ് 30ന് ബോഫോഴ്‌സ് അഴിമതി കേസിൽ അഴിമതിക്കാരനായ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി രാജി വെക്കണമെന്നാവശ്യപ്പെട്ട് ഇടതു പാർട്ടികൾ ആഹ്വാനം ചെയ്ത ഭാരത ബന്ദ് ദിനത്തിലാണ് സഖാവ് മുസ്ലിം ലീഗ് കാപാലികരുടെ കൊലക്കത്തിക്കിരയായത്. പാറക്കുന്നു ജംഗ്ഷൻ ബസ് സ്റ്റോപ്പിൽ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുന്ന സമയത്തായിരുന്നു മുസ്ലിം ലീഗുകാർ യാതൊരു പ്രകോപനവും കൂടാതെ സഖാക്കളെ ആക്രമിച്ചത്. ഗുരുതരമായി കുത്തേറ്റ സഖാവ് കൊല്ലപ്പെട്ടു. DYFI യുണിറ്റ് ജോയിന്റ് സെക്രട്ടറിയും പാർട്ടി അനുഭാവി ഗ്രൂപ്പ് അംഗവുമായിരുന്നു സഖാവ്. കേവലം 19 വയസ്സായിരുന്നു രക്തസാക്ഷിത്വം വരിക്കുമ്പോൾ സഖാവിന്റെ പ്രായം

മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായിരുന്ന പാറക്കുന്നിൽ ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും പ്രവർത്തങ്ങൾ സംഘടിപ്പിക്കാൻ മുൻ നിരയിൽ നിന്നതായിരുന്നു സഖാവിനെ ഇല്ലാതാക്കാൻ ലീഗുകാർ കണ്ടെത്തിയ കാരണം. ഒരു രക്ത സാക്ഷിത്വവും വെറുതെയാകില്ല എന്നുറക്കെ പ്രഖ്യാപിച്ചു പൊഴുതനയിലെ ജനങ്ങൾ ഒന്നാകെ ചെങ്കൊടിക്കു കീഴിൽ അണി ചേരുന്നതാണ് പിന്നീട് കണ്ടത്.
വർഗീയ ശക്തികൾ നമ്മുടെ സമൂഹത്തിലും പിടി മുറുക്കാൻ ശ്രമിക്കുന്ന ഈ സാഹചര്യത്തിൽ വർഗ്ഗീയതക്കെതിരെയുള്ള പോരാട്ടത്തിൽ സഖാവിന്റെ ഓർമ്മകൾ നമുക്ക് ശക്തി പകരും.. തീർച്ച.

രക്തസാക്ഷികൾക്ക് മരണമില്ല..

Address

Wayanad

Alerts

Be the first to know and let us send you an email when CPIM WAYANAD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM WAYANAD:

Shortcuts

Share